Connect with us

kerala

‘പഞ്ചരത്‌നങ്ങളില്‍’ മൂന്നു പേര്‍ക്ക് ഗുരുവായൂരപ്പന് മുമ്പില്‍ താലികെട്ട്

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവ് സ്വദേശികളായ പ്രേംകുമാറിനും രമാദേവിക്കും 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്.

Published

on

ഗുരുവായൂര്‍: ഒറ്റപ്രസവത്തില്‍ ജനിച്ച അഞ്ചു മക്കളില്‍ മൂന്നു പേര്‍ക്ക് ഗുരുവായൂരില്‍ മിന്നു കെട്ട്. ഏറെ വാര്‍ത്തയായ ‘പഞ്ചരത്‌നങ്ങളില്‍’ മൂന്നു പേരുടെ വിവാഹമാണ് ഇന്ന് നടന്നത്. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ താലികെട്ടാണ് നടന്നത്. രാവിലെ 7.45നും 8.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആങ്ങള ഉത്രജനാണ് ചടങ്ങുകള്‍ നടത്തിയത്. നാലാമത്തെയാളായ ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ വിവാഹം പിന്നീട് നടക്കും.

എല്ലാവരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു അമ്മ രമാദേവിയുടെ ആഗ്രഹം. എന്നാല്‍ ഉത്രജയുടെ വരന്‍ ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്‌ക്കേണ്ടിവരികയായിരുന്നു. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ് ഉത്രജ. വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യനാണ്.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്തത്. മാധ്യമ പ്രവര്‍ത്തകയായ ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതാണ് അനസ്തീഷ്യ ടെക്‌നീഷ്യനായ ഉത്തമയുടെ വരന്‍.

ഗുരുവായൂരപ്പന് രമാദേവി സ്വര്‍ണത്തള കാണിക്കയായി നല്‍കി. ‘കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ’ – അവര്‍ പറഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവ് സ്വദേശികളായ പ്രേംകുമാറിനും രമാദേവിക്കും 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് പരസ്പരം സാമ്യമുള്ള പേരുകളിട്ടു. കുട്ടികള്‍ക്ക് പത്തു വയസ്സാകും മുമ്പ് പ്രേംകുമാര്‍ മരിച്ചു. പിന്നീട് പ്രതിസന്ധികള്‍ ഏറെ തരണം ചെയ്താണ് രമാദേവി കുട്ടികളെ വളര്‍ത്തി വലുതാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്

Published

on

കൊല്ലത്ത് ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

കറണ്ട് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. അതേസമയം, വവ്വാക്കാവില്‍ കേസിലെ മറ്റൊരു പ്രതി അനീറിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. വാതില്‍കുത്തിപ്പൊളിച്ചാണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

എറണാകുളത്ത് അണ്ടര്‍-19 ക്രിക്കറ്റ് ടീം അംഗമായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്

Published

on

എറണാകുളത്ത് യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തന്‍വേലിക്കരയിലെ ഇളന്തിക്കര മണല്‍ ബണ്ടിന് സമീപമായിരുന്നു അപകടം. മാനവ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയായിരുന്നു അപകടം. വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയില്‍ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുകികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

കറുപ്പിനോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രിക്ക്; കെ. മുരളീധരന്‍

കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ ചില ശിഷ്യന്മാര്‍ നിറത്തിനെതിരെയും പറഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു

Published

on

കറുപ്പിനോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോള്‍ ചില ശിഷ്യന്മാര്‍ നിറത്തിനെതിരെയും പറഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന തുറന്നുപറച്ചിലില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നലെ ചീഫ് സെക്രട്ടറി ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനകാലഘട്ടം കറുപ്പും മുന്‍ ചീഫ് സെക്രട്ടറി വി. വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുത്തവളെന്ന മുദ്രകുത്തലില്‍ മുമ്പും വളരെ അസ്വസ്ഥയായിരുന്നെന്നും അവര്‍ പറഞ്ഞു.

”കറുപ്പിനെ എന്തിനാണ് അധിക്ഷേപിക്കുന്നത്. ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുണ്ട് കറുപ്പിന്. എന്നെ ഏറ്റവും വിഷമിപ്പിച്ചത് ‘കറുപ്പ്’ എന്ന വാക്ക് ഉപയോഗിച്ച രീതിയാണ്. ഒരു നിറമായി മാത്രമല്ല, ലജ്ജിക്കേണ്ടതോ നിരാശപ്പെടേണ്ടതോ ആയ ഒന്നായി കറുപ്പ് ലേബല്‍ ചെയ്യപ്പെടുന്നു. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നു കൂടി ജനിപ്പിക്കുമോ എന്ന് നാലുവയസ്സുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. മതിയായ നിറമില്ലെന്ന വിശേഷണത്തിലാണ് 50 കൊല്ലമായി ജീവിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി എന്റെ മുന്‍ഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ ഘോഷയാത്രയാണ്’ എന്നാണ് ‘കറുപ്പ് ലജ്ജിക്കേണ്ട നിറമാകുന്നു’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ വെളിപ്പെടുത്തിയത്.

Continue Reading

Trending