Connect with us

Culture

പാലാരിവട്ടം: മറ്റുള്ളവരെ ചാരി പ്രതികള്‍ രക്ഷപ്പെടാന്‍ നോക്കേണ്ടെന്ന് ഹൈക്കോടതി

Published

on


കൊച്ചി: പാലാരിവട്ടം പാലം വിഷയത്തില്‍ മറ്റൂള്ളവരെ ചാരി രക്ഷപെടാന്‍ കേസിലെ പ്രതികള്‍ നോക്കണ്ടയെന്ന് ഹൈക്കോടതി. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപെട്ട് അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ ജാമ്യ അപേക്ഷ പരിഗണിക്കവെയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് പി.ഉബൈദിന്റെ വാക്കാലുള്ള പരാമര്‍ശം.
കേസിലെ പ്രതികള്‍ക്ക് പറയാനുള്ളത് പ്രതികള്‍ പറഞ്ഞാ ല്‍ മതി. മറ്റുള്ളവരുടെ കാര്യം പ്രതികള്‍ പറയണ്ട എന്ന് കോടതി ഓര്‍മിപ്പിച്ചു. പാലത്തിന്റെ നിര്‍മ്മാണത്തിന് ആരാണ് മേല്‍നോട്ടം വഹിച്ചതെന്നും, ബലക്ഷയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും സര്‍ക്കാര്‍ ഫയലുകളില്‍ ഒപ്പിടുക മത്രമാണ് താന്‍ ചെയ്തതെന്നാണ് ടി ഒ സൂരജിന്റെ വാദം.എന്നാല്‍ നിങ്ങള്‍ എന്താണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ന്നും നിങ്ങള്‍ നിങ്ങളടെ കേസ് പറയു എന്നും സൂരജിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. സൂരജിനെ കൂടാതെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പാലം നിര്‍മ്മാണ കമ്പനിയായ ആര്‍ ഡി എസ് പ്രൊജക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, കിറ്റ് കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബി ഡി സി കെ അസി.ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി മുമ്പാകെ പരിഗണനയിലുള്ളത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.

india

വഖഫ് നിയമ ഭേദഗതി ബിൽ: ജുമാ നമസ്ക്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണം; മുസ്‌ലിം വ്യക്തിനിയമ ബോർഡ്

റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

Published

on

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധാഹ്വാനവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. ഇന്നത്തെ ജുമാ നമസ്കാരത്തിൽ പങ്കെടുക്കുന്നവർ കറുത്ത റിബൺ ധരിക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്ച ബില്ലിനെതിരെ പ്രതിഷേധിക്കാനാണ് അഭ്യർത്ഥന.

ബില്ലിനെ ശക്തമായി എതിർക്കേണ്ടത് രാജ്യത്തെ ഓരോ മുസ്ലീമിന്റെയും ഉത്തരവാദിത്തമാണെന്നും എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ എഐഎംപിഎൽബി പറഞ്ഞു. “ദുഃഖത്തിന്റെയും പ്രതിഷേധത്തിന്റെയും നിശബ്ദവും സമാധാനപരവുമായ പ്രകടനമായി ജുമുഅത്തുൽ വിദയിൽ പള്ളിയിലേക്ക് വരുമ്പോൾ കറുത്ത റിബൺ ധരിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എല്ലാ മുസ്ലീങ്ങളോടും അഭ്യർത്ഥിക്കുന്നു,” സംഘടന കത്തിൽ എഴുതി.

“അൽഹംദുലില്ലാഹ്, ഡൽഹിയിലെ ജന്തർ മന്തറിലും പട്നയിലെ ധർണ സ്ഥലിലും മുസ്‌ലിംകള്‍ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾ കുറഞ്ഞത് ബിജെപിയുടെ സഖ്യകക്ഷികളിൽ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ, 2025 മാർച്ച് 29 ന് വിജയവാഡയിലും ഒരു വലിയ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നു,”

എഐഎംപിഎൽബി വ്യക്തമാക്കി. മുസ്ലീങ്ങളുടെ പള്ളികൾ, ഈദ്ഗാഹുകൾ, മദ്രസകൾ, ദർഗകൾ, ഖാൻഖാകൾ, ശ്മശാനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ദുഷ്ട ഗൂഢാലോചനയാണ് വഖഫ് നിയമ ഭേദഗതിയെന്നും ബിൽ കുറ്റപ്പെടുത്തുന്നു.

വഖഫ് ഭേദഗതി ബില്ലിനെതിരെ എഐഎംപിഎൽബി നേരത്തെ രാജ്യവ്യാപകമായി ഒരു പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ്, എൻ.സി.പി, എസ്.പി, ആർ.ജെ.ഡി, ഡി.എം.കെ, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ മുസ്‍ലിം, വിദ്യാർഥി സംഘടനകളും ഈ മാസം ആദ്യം നടന്ന ധർണ്ണയിൽ പങ്കെടുത്തിരുന്നു.

Continue Reading

india

കനയ്യ കുമാർ കയറിയ ക്ഷേത്രം കഴുകി വൃത്തിയാക്കി; ബി.ജെ.പി ഇതര പാർട്ടിയെ അനുകൂലിക്കുന്നവരെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുകയാണോ, വിമർശനവുമായി കോൺഗ്രസ്

ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. 

Published

on

കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബിഹാറിലെ ക്ഷേത്രം കഴുകി ‘വൃത്തിയാക്കിയ’ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. ബിഹാറിലെ സഹർസ ജില്ലയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എത്തി. ബി.ജെ.പി ഇതര പാർട്ടികളെ പിന്തുണയ്ക്കുന്ന വ്യക്തികളെ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കുമോ എന്ന് കോൺഗ്രസ് ചോദിച്ചു. ബങ്കാവ് ഗ്രാമത്തിലെ ദുർഗാദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. (പാലയൻ റോക്കോ, നൗക്രി ദോ) കുടിയേറ്റം നിർത്തുക, തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യാത്രക്കിടെ കനയ്യ കുമാർ ക്ഷേത്രം സന്ദർശിച്ചിരുന്നു.

ക്ഷേത്രപരിസരത്ത് നിന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. കനയ്യ കുമാർ ഗ്രാമം വിട്ടതിന് തൊട്ടുപിന്നാലെ ചിലർ ക്ഷേത്രം കഴുകി ‘വൃത്തിയാക്കുന്നത്’ കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.

ഈ വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചില്ലെങ്കിലും കോൺഗ്രസ് വിമർശനവുമായെത്തിയിട്ടുണ്ട്. ‘ആർ‌.എസ്‌.എസ്സിനെയും ബി.ജെ.പിയെയും പിന്തുണയ്ക്കുന്നവർ മാത്രമാണോ ഭക്തർ? ബാക്കിയുള്ളവർ തൊട്ടുകൂടാത്തവരാണോ എന്ന് ഞങ്ങൾക്ക് അറിയണം. അവർ ഇത്തരം നീചമായ പ്രവർത്തിയിലൂടെ ഭഗവാൻ പരശുരാമന്റെ പിൻഗാമികളെ അനാദരിച്ചു. ബി.ജെ.പി ഇതര പാർട്ടികളെയും, പിന്തുണയ്ക്കുന്നവരെയും തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന ഒരു പുതിയ തീവ്ര സംസ്‌കൃതവൽക്കരണ ഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചോ?,’ കോൺഗ്രസ് വക്താവ് ഗ്യാൻ രഞ്ജൻ ഗുപ്ത ചോദിച്ചു.

 

Continue Reading

Business

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി.

Published

on

സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.

18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.

ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.

ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.

Continue Reading

Trending