Connect with us

kerala

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; വില നിര്‍ണയത്തിലെ അപാകത പരിഹരിക്കാൻ തീരുമാനം

ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്‍ധിക്കും.

Published

on

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വില നിര്‍ണയത്തിലെ അപാകത തീര്‍ക്കാൻ തീരുമാനം. കഴിഞ്ഞ 30ന് ജില്ലയില്‍ എത്തിയ ലാൻഡ് റവന്യൂ കമ്മീഷ്ണര്‍ ഡോ.എ. കൗശികിന്‍റെ നിര്‍ദേശമാണ് നടപ്പാക്കുന്നത്.

ഭൂമി വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചതില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതോടെ നഷ്ടപരിഹാര തുകയും വര്‍ധിക്കും. കാറ്റഗറി മാറ്റം ആവശ്യപ്പെട്ട് ഇതുവരെ 45 പരാതികളാണ് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ലഭിച്ചത്. നിലവില്‍ നിശ്ചയിച്ച നഷ്ട പരിഹാരമാണ് വിതരണം ചെയ്യുക. കാറ്റഗറിയില്‍ മാറ്റം വരുന്നതോടെ കൂടുതല്‍ ആവശ്യമായി വരുന്ന തുക പിന്നീട് വിതരണം ചെയ്യും.

മൂന്ന് മീറ്ററില്‍ താഴെയുള്ള വഴികളും ചവിട്ടുവഴികളും പാലക്കാട് ജില്ലയില്‍ ചെയ്തത് പോലെ വഴിയായിട്ട് അംഗീകരിക്കുക, ഭൂ ഉടമകള്‍ പരസ്പരം വിട്ടുകൊടുത്ത് ഉപയോഗിച്ചു പോരുന്നതും സ്ഥല പരിശോധനയില്‍ കാണാൻ കഴിയുന്നതുമായ എല്ലാ വഴികളും അംഗീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാകും പരിഗണിക്കുക.

ഭൂമി വിവിധ വിഭാഗങ്ങളാക്കി തിരിച്ചപ്പോള്‍ തന്നെ ഇരകള്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ത്തുകയും ഡെപ്യൂട്ടി കളക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഏറ്റെടുത്ത കൈവശങ്ങളുടെ ഉടമകള്‍ക്കുള്ള നഷ്ട പരിഹാരമായി ഇതുവരെ 311 കോടി രൂപ വിതരണം ചെയ്തു. 455 കൈവശങ്ങള്‍ക്കാണ് ഇത്രയും തുക നല്‍കിയത്. 53 കിലോമീറ്റര്‍ ദൂരമാണ് ജില്ലയിലൂടെ പാത കടന്നു പോകുന്നത്.

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 167 പേരെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനക്ക് വിധേയമാക്കി.

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 167 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ (12.234 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 155 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

 

Continue Reading

kerala

മലപ്പുറത്ത് മദ്യലഹരിയില്‍ കത്തിയുമായി കൊലവിളി നടത്തിയ ആള്‍ പിടിയില്‍

മലപ്പുറം തിരൂരങ്ങാടിയില്‍ മദ്യലഹരിയില്‍ പ്രേശവാസികള്‍ക്കുനേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റില്‍.

Published

on

മലപ്പുറം തിരൂരങ്ങാടിയില്‍ മദ്യലഹരിയില്‍ പ്രേശവാസികള്‍ക്കുനേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മാട് മാനിപ്പാടം സ്വദേശി റാഫി ആണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ കത്തിയുമായി എത്തിയ ഇയാള്‍ കുത്തി കൊല്ലുമെന്നായിരുന്നു അയല്‍വാസികളെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു തിരൂരങ്ങാടി മാനിപ്പാടത്ത് സംഭവം നടന്നത്. കത്തിയുമായെത്തിയ ഇയാള്‍ അയല്‍പക്കത്തെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.’തനിക്ക് നേരെ വന്നാല്‍ ആരായാലും വയര്‍ കുത്തി കീറും’ എന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്.

ഇയാള്‍ നിരവധി കഞ്ചാവ് കേസില്‍ ഉള്‍പ്പടെ പ്രതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

kerala

കോഴിക്കോട് ബിയര്‍ കുപ്പി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചു; ബാറിലെ സംഘര്‍ഷത്തില്‍ നാല് പേര്‍ പിടിയില്‍

ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.

Published

on

കോഴിക്കോട് താമരശ്ശേരിയിലെ ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ പിടിയില്‍. കൈതപ്പൊയില്‍ പുതിയപുരയില്‍ മുഹമ്മദ് ഷാമില്‍ (20), പുതുപ്പാടി ചെറുപറമ്പില്‍ മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാംപാറ വെള്ളിലാട്ട് വി പി അര്‍ജുന്‍ (21), അടിവാരം കണലാട്ടുപറമ്പില്‍ കെ ആര്‍ വൈഷ്ണവ് (20) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ നാലംഗസംഘം മര്‍ദിച്ചത്.

പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.

 

 

Continue Reading

Trending