Connect with us

Culture

ഇടതു ദാര്‍ഷ്ട്യത്തിന് അന്ത്യം; ജനാധിപത്യചേരിയില്‍ പാലക്കാട്

Published

on

എന്‍.എ.എം ജാഫര്‍

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ മതേതര സര്‍ക്കാര്‍ വരണമെന്ന ഇന്ത്യന്‍ വികാരത്തിന് ശക്തിപകര്‍ന്ന് പാലക്കാടന്‍ ജനതയും യു.ഡി.എഫിനൊപ്പം. പ്രചാരണത്തില്‍ പാലക്കാട് ഇടതുമുന്നണിയാണ് മുന്നിട്ടുനില്‍ക്കുന്നതെങ്കിലും ദേശീയ തലത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇവിടെ യു.ഡി.എഫിനെ തുണക്കുന്നത്. കൂടാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍ഷ്ട്യവും നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഹങ്കാരവും ഇത്തവണ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാവും.
നവോത്ഥാനമെന്ന പേരില്‍ ശബരിമലയില്‍ കാണിച്ച ഇടതുബുദ്ധിജീവികളുടെ പേക്കൂത്തുകളും വനിതാമതിലിലെ കാപട്യവും സി.പി.എമ്മിന് അഗ്നിപരീക്ഷയാണ്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി പീഡനക്കേസിന്റെ നിഴലില്‍ നില്‍ക്കുകയും ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡനത്തില്‍ പിറന്ന ചോരക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവവും സി.പി.എം പടുത്തുയര്‍ത്തിയ നവോത്ഥാനത്തിന്റെ തനിനിറം പൂറത്താക്കിയിരിക്കുകയാണ്. പൊയ്‌കോലങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ സാംസ്‌കാരിക നവോത്ഥാനമെന്ന വാചകകസര്‍ത്തുകള്‍ വോട്ടാവില്ലെന്ന തിരിച്ചറിവ് സി.പി.എമ്മിന് ഹാലിളക്കമുണ്ടാക്കിയിരിക്കുകയാണ്. ഇതിന്് തെളിവാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ തെരുവ് പ്രസംഗം. സാംസ്‌കാരിക രംഗത്ത് ഉയര്‍ന്നുനില്‍ക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന പാലക്കാട്ടെ ഇടതുസ്ഥാനാര്‍ത്ഥി എം.ബി രാജേഷിനും ഇത് ബാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അനുഭവ സമ്പത്തുള്ള വി.കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായതോടെ യു.ഡി.എഫ്്് പ്രവര്‍ത്തകരില്‍ ആര്‍ജ്ജിച്ച ആവേശം പതിന്‍മടങ്ങായിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടു നയിക്കുന്നതിനൊപ്പം പൊതുജനങ്ങളിലും പാര്‍ട്ടിയെക്കുറിച്ച് അഭിമാനമുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് വി.കെ. ശ്രീകണ്ഠന്‍. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ ‘ജയ് ഹോ’ ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പദയാത്രയിലൂടെ അണികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ ഡി. സി. സി പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്. 1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമാണ് വി.കെ. ശ്രീകണ്ഠന്‍. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. ചേലക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള മുന്‍ വനിതാ കമ്മിഷന്‍ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.
കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് ശ്രീകണ്ഠന്‍ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി മുസ്്‌ലിംലീഗ് ശക്തമായി രംഗത്തുണ്ട്.
2009ലും 2014ലും തുടര്‍ച്ചയായി ജയിച്ചുവെന്നതിന്റെ പിന്‍ബലത്തിലാണ് സി.പി .എം ഇത്തവണയും എം.ബി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 2009ല്‍ യു.ഡി. എഫിലെ സതീശന്‍ പാച്ചേനിയോട് ചെറിയ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് ഇടതുസ്ഥാനാര്‍ത്ഥി രംഗത്തുള്ളത്. എന്നാല്‍ എം.പി ഫണ്ടിലെ പദ്ധതികള്‍ പെരുപ്പിച്ചുകാട്ടിയുള്ള സി.പി.എമ്മിന്റെ കള്ളത്തരങ്ങള്‍ വോട്ടര്‍മാര്‍ മനസ്സിലായിട്ടുണ്ട്. ഇക്കാലയളവില്‍ ഒരു കേന്ദ്രപദ്ധതി പോലും പാലക്കാട്ടുകാര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന കേന്ദ്ര സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടി. നവോത്ഥാനം പറഞ്ഞ് വോട്ടുവാങ്ങാനും കഴിയാത്ത പരുവത്തിലാണ് സി.പി.എം.
കേരളത്തില്‍ ബി.ജെ.പിയുടെ കോട്ടയായി വിശേഷിപ്പിക്കാറുള്ള പാലക്കാട് ഇത്തവണ ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. മാലിന്യപ്രശ്‌നത്താല്‍ പാലക്കാട് നഗരസഭ നാറുകയാണ്. നഗരത്തില്‍ മാലിന്യം കൂമ്പാരമായി കെട്ടിക്കിടക്കുകയാണ്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ ബി.ജെ.പി ഭരണസമിതി അമ്പേ പരാജയപ്പെട്ട സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാളിതുവരെ പ്രശ്‌നം പരിഹരിക്കാതെ കിടക്കുമ്പോഴാണ് ഈ നഗരസഭയുടെ തന്നെ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നഗരസഭ പോലും ഭരിക്കാനറിയാത്തവര്‍ പാര്‍ലിമെന്റില്‍ എന്ത് ചെയ്യാനാണെന്നാണ് വോട്ടര്‍മാരുടെ ചോദ്യം.
കൂടാതെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാസുരേന്ദ്രന് മത്സരിക്കാനായി മാറ്റിവെച്ച മണ്ഡലമായിരുന്നു പാലക്കാട്. ശക്തമായ ഗ്രൂപ്പിസത്തിലൂടെയാണ് സി.കൃഷ്ണകുമാര്‍ സീറ്റ് തരപ്പെടുത്തിയത്.
എ.കെ.ജിയെയും ഇ.കെ നായനാരെയും പാര്‍ലിമെന്റിലേക്കയച്ച പാലക്കാട് കേരളത്തിലെ മുഖ്യരാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ്. കര്‍ഷക തൊഴിലാളികളും കര്‍ഷകരും ഭൂരിപക്ഷമുള്ള ജില്ലയില്‍ സ്വാഭാവികമായും അക്കാലത്ത് ഇടതുപക്ഷത്തോട് ചായ്‌വുണ്ടായെ് കരുതി പാലക്കാടന്‍ ജനത ഈ മണ്ഡലത്തെ ഇടതുപക്ഷത്തിന് തീറെഴുതി കൊടുത്തിട്ടില്ല. 1957ലും 1962ലും നട ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പി.കുഞ്ഞനായിരുന്നു വിജയി. പിീട് 1967ല്‍ ഇ.കെ നായനാരെയും 1971ല്‍ എ.കെ.ജിയെയും പാലക്കാട്ടുകാര്‍ ലോക്‌സഭയിലേക്കയച്ചു. തുടര്‍ന്ന്്് അടിയന്തിരാവസ്ഥക്ക്് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വ്യത്യസ്ഥമായ വിധിയെഴുത്താണ് ഇവിടെയുണ്ടായത്. ബി.ജെ.പിയുടെ പൂര്‍വ്വരൂപമായ ജനസംഘവും സി.പി.എമ്മും അന്ന്് ഒരേതൂവല്‍ പക്ഷികളായിരുു. ഇന്ന് ബി.ജെ.പിക്കെതിരെ ഘോരഘോരം പ്രസംഗിക്കു സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുകൂടിയാണ് മത്സരിച്ചത്. എല്‍.കെ അദ്വാനിവരെയുള്ള നേതാക്കള്‍ ശിവദാസമേനോന് വേണ്ടി പ്രചാരണം നടത്തിയെങ്കിലും ശക്തമായ പോരാട്ടത്തിലൂടെ ടി.ശിവദാസമേനോനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ അഡ്വ.എ.സുന്നാസാഹിബ് ആയിരുന്നു. ശേഷം 1980ലും 84ലുമുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളിലും പാലക്കാട്ടെ പ്രമുഖ കര്‍ഷകുടുംബാംഗമായ കോണ്‍ഗ്രസിലെ വി.എസ് വിജയരാഘവന്‍ വെിക്കൊടി നാട്ടി. ഈ കാലയളവിലാണ് പാലക്കാട് ജില്ലയില്‍ കേന്ദ്രപദ്ധതികളും സ്ഥാപനങ്ങളും ആദ്യമായി വരുന്നത്. ജില്ലയില്‍ ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചതും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ പാലക്കാടെത്തിയതും ഇക്കാലത്തായിരുന്നു. ടെലികോം വിപ്ലവം അടക്കമുള്ള പദ്ധതികളിലൂടെ വി.എസ് വിജയരാഘവന്‍ തന്റെ സാന്നിധ്യം വിജയകരമാക്കി. 1989ല്‍ പാലക്കാട് മണ്ഡലം എ.വിജയരാഘവനിലൂടെ സി.പി.എം തിരിച്ചുപിടിച്ചു. ഇറക്കുമതി ചെയ്ത എ.വിജയരാഘവന് പാലക്കാടിന്റെ വികാരം മനസ്സിലാക്കാനായില്ല. 1991ലെ തെരഞ്ഞെടുപ്പില്‍ വി.എസ് വിജയരാഘവന്‍ തന്റെ മൂന്നാമത്തെ വിജയം ഉറപ്പിച്ചെങ്കിലും പിന്നീടുണ്ടായ ആറ് തെരഞെടുപ്പുകളില്‍ കോഗ്രസിന് വിജയം ആവര്‍ത്തിക്കാനായില്ല. നാല് തവണ ഡി.വൈ.എഫ്.ഐ നേതാവ് എന്‍.എന്‍ കൃഷ്ണദാസും പിന്നീട് 2009ലും 2014ലും എം.ബി രാജേഷും വിജയിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിന്റെ തുടര്‍ച്ചയായ ഇടതുസാന്നിധ്യം പാലക്കാടന്‍ ജനതക്ക് മടുത്തുതുടങ്ങിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റം ഇടതുകുത്തകക്ക് അന്ത്യം കുറിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending