Connect with us

Video Stories

പാകിസ്താനുള്ള സഹായം യുഎസ് മരവിപ്പിച്ചു

Published

on

 

വാഷിംഗ്ടണ്‍: പാകിസ്താന് നല്‍കി വന്നിരുന്ന 1.15 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക മരവിപ്പിച്ചു. പാകിസ്താനിലെ ഭീകരസംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് നീക്കം. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ താലിബാന്‍, ഹഖാനി നെറ്റ് വര്‍ക്ക് എന്നിവയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. പാകിസ്താന് കനത്ത തിരിച്ചടിയുമായി അമേരിക്കയുടെ പുതിയ പ്രഖ്യാപനം.
പുതുവത്സര ദിനത്തില്‍ പാകിസ്താന് നല്‍കിവന്നിരുന്ന സൈനിക സഹായം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷക്കാലയളവിനുള്ളില്‍ അമേരിക്ക 33 ബില്യണ്‍ ഡോളറാണ് പാകിസ്താന് സൈനിക സഹായമായി നല്‍കിയതെന്നും തിരികെ ലഭിച്ചത് കുറേ കള്ളങ്ങള്‍ മാത്രമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗമൊരുക്കുന്ന പാകിസ്താനാണ് തങ്ങള്‍ സഹായം നല്‍കിവന്നിരുന്നതെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
2016ല്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുശാസന പ്രകാരം പാകിസ്താന് നല്‍കാന്‍ നിശ്ചയിച്ച 225 മില്യണ്‍ ഡോളറിന്റെ വിദേശ സൈനിക ഫണ്ട് ഉള്‍പ്പെടെ 1.15 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് അമേരിക്ക മരവിപ്പിച്ചിട്ടുള്ളത്. കോ അലിഷന്‍ സപ്പോര്‍ട്ട് ഫണ്ട് (സിഎസ്എഫ്) എന്ന പേരില്‍ 2017ല്‍ പാകിസ്താന് നല്‍കാന്‍ ധാരണയായ 900 മില്യണ്‍ ഡോളറും മരവിപ്പിച്ചതില്‍ ഉള്‍പ്പെടുന്നു.
പാകിസ്താനുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെര്‍തര്‍ ന്വാവര്‍ട്ട് വ്യക്തമാക്കി. ഇനി നടപടി സ്വീകരിക്കേണ്ടത് പാക് സര്‍ക്കാരാണ്.
തീവ്രവാദത്തിനെതിരെ പാക് നടപടി സ്വീകരിക്കട്ടെ. ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ജയ്ഷ നേതാവുമായ ഹാഫിസ് സെയ്ദിന് എതിരെ നടപടി പോലും സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ മുതിരുന്നില്ല. 2008ലെ മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് ആണെന്നു യുഎസിനു വ്യക്തമായി അറിയാം. വീട്ടുതടങ്കലില്‍ നിന്നു പോലും ഹാഫിസ് സെയ്ദിനെ മോചിപ്പിച്ചു. യുഎസിന്റെ അറിവ് പ്രകാരം ഇയാള്‍ക്കെതിരെ പാക് ഒരു നടപടിയും സ്വീകരിക്കില്ല. പാകിസ്താന്‍ സന്ദര്‍ശിച്ച സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ യുഎസിന്റെ തീരുമാനങ്ങളെപ്പറ്റി വ്യക്തമായ സൂചന നല്‍കിയിരുന്നു. എന്നാല്‍, പാകിസ്താന്‍ അതു വകവെച്ചില്ല. ഹെര്‍തര്‍ കൂട്ടിച്ചേര്‍ത്തു.

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending