Connect with us

News

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് പാക്കിസ്താനും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍

മല്‍സരം രണ്ട് മണി മുതല്‍.

Published

on

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് ലോകകപ്പിലെ ആദ്യ പോരാട്ടം. പാക്കിസ്താനും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. ഇന്ത്യയില്‍ നിന്നേറ്റ വമ്പന്‍ തോല്‍വിക്ക് പിറകെ നാട്ടില്‍ വിമര്‍ശകരുടെ നടുവിലാണ് ബബര്‍ അസമും സംഘവും. അവരെ ശാന്തരാക്കാനും നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിക്കാനും ഇന്ന് ഓസീസുകാരെ വീഴ്ത്തണം.

ആദ്യ രണ്ട് കളികളില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയക്കാര്‍ മൂന്നാം മല്‍സരത്തില്‍ ശ്രീലങ്കക്കാരെ കശക്കി കരുത്ത് തെളിയിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും തോല്‍വി ആലോചിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ പോരാട്ടം കനക്കും. ആദ്യ രണ്ട് കളികളും വിജയിച്ച പാക്കിസ്താനാണ് ടേബിളില്‍ ഓസ്‌ട്രേലിയക്കാരെക്കാള്‍ മുന്നില്‍. നെറ്റ് റണ്‍റേറ്റിലും അവര്‍ തന്നെ. പക്ഷേ ബബര്‍ സംഘം സമ്മര്‍ദ്ദത്തില്‍ തളരാറുണ്ട്. അതാണ് തലവേദന. ബാറ്റര്‍മാര്‍ വിശ്വാസ്യത കാട്ടുമ്പോള്‍ ബൗളിംഗാണ് നിലവാരത്തിനൊത്തുയരാത്തത്. ഷഹിന്‍ ഷാ അഫ്രീദിയിലായിരുന്നു ടീമിന്റെ വലിയ പ്രതീക്ഷ. പക്ഷേ ഇത് വരെ ഇടം കൈയ്യന്‍ സീമര്‍ക്ക് വിക്കറ്റ് വേട്ടക്കായിട്ടില്ല. നസീം ഷാ പരുക്കില്‍ പുറത്തായപ്പോള്‍ ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവര്‍ക്കും പ്രതിയോഗികളെ പേടിപ്പിക്കാനാവുന്നില്ല. സ്പിന്നിന് പേരുകേട്ടവരാണ് പാക്കിസ്താന്‍. പക്ഷേ മുഹമ്മദ് നവാസും ഷദാബ് ഖാനുമെല്ലാം ശരാശരിക്കാര്‍. ഓസീസിന് പ്രശ്‌നം പക്ഷേ ബാറ്റിംഗാണ്. മിച്ചല്‍ മാര്‍ഷ് അവസാന മല്‍സരത്തില്‍ ഫോമിലെത്തി. അപ്പോഴും ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലബുഷാനേയുമെല്ലാം നിരാശപ്പെടുത്തുന്നു. സ്പിന്നര്‍ ആദം സാംപയായിരുന്നു ലങ്കക്കെതിരായ മല്‍സരത്തിലെ ഹീറോ. ചിന്നസ്വാമിയില്‍ സ്പിന്‍ നിര്‍ണായകമാണെന്നിരിക്കെ സാംപക്ക് ഇന്നും വലിയ റോളുണ്ടാവും. നായകന്‍ പാറ്റ് കമിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരായിരിക്കും പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് നായകത്വം വഹിക്കുക. മല്‍സരം രണ്ട് മണി മുതല്‍.

film

പവൻ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ്; ‘നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്’

പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ “ഹിന്ദി അടിച്ചേൽപ്പിക്കാൻ” ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

Published

on

‘തമിഴ്നാട്ടുകാർ ഹിന്ദി ഭാഷ സ്വീകരിക്കാൻ വിസമ്മതിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്’ എന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നടത്തിയ പരാമർശത്തിനെതിരെ നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.

പവൻ കല്യാൺ മറ്റുള്ളവരുടെ മേൽ “ഹിന്ദി അടിച്ചേൽപ്പിക്കാൻ” ശ്രമിക്കുന്നുവെന്ന് പ്രകാശ് രാജ് എക്സ് പോസ്റ്റിൽ ആരോപിച്ചു.

‘നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല; നമ്മുടെ മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും ആത്മാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. ആരെങ്കിലും ദയവായി ഇത് പവൻ കല്യാണിന് വിശദീകരിച്ചു കൊടുക്കുക’ -എന്ന് പ്രകാശ് തന്റെ പോസ്റ്റിൽ എഴുതി.

കാക്കിനാഡയിലെ പീതംപുരത്ത് നടന്ന ജനസേന പാർട്ടിയുടെ 12-ാം സ്ഥാപക ദിനാഘോഷത്തിൽ പവൻ കല്യാണ്‍ നടത്തിയ പ്രസംഗത്തോടുള്ള പ്രതികരമാണ് പ്രകാശ് രാജ് നടത്തിയത്. നേതാക്കൾ ഹിന്ദിയെ എതിർക്കുമ്പോൾ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് പവൻ കല്യാൺ ചൂണ്ടിക്കാട്ടി.

‘ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ, സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, പക്ഷേ ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. അത് എന്ത് തരത്തിലുള്ള യുക്തിയാണ്?’ -എന്നായിരുന്നു പവൻ കല്യാൺ ചോദിച്ചത്.

Continue Reading

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

മുസ്‌ലിം വിദ്വേഷ പ്രസ്താവനകള്‍ ഞാനും ജലീലും പറയുന്നത് ഒന്നുതന്നെ: പി.സി ജോര്‍ജ്ജ്‌

ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

Published

on

മുസ്‌ലിം വിദ്വേഷ പ്രസ്താവനകളിൽ കെ.ടി ജലീലിന്റെ പരാമർശങ്ങൾ ഏറ്റെടുത്ത് പി.സി ജോർജ്ജ്. ഞാനും ജലീലും പറയുന്നത് ഒന്നുതന്നെയാണെന്ന് പി.സി ജോർജ്ജ് പറഞ്ഞു.

കെ.ടി ജലീലിനെതിരെ പരാതി കൊടുക്കാത്തത് എന്താണ്? സ്വർണ്ണക്കടത്ത് ഒരു ജില്ലയിൽ മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടോ? ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

അടുത്തിടെ എം.ഡി.എം.എ, കഞ്ചാവ് കേസുകളിൽ കുടുങ്ങിയവരെ പരിശോധിച്ചാൽ അവരെല്ലാം മദ്രസയിൽ പോയവരാണ് എന്നായിരുന്നു ജലീലിന്റെ പരാമർശം.

Continue Reading

Trending