Connect with us

FOREIGN

ഇന്ത്യ നിര്‍മിച്ചതിനേക്കാള്‍ വലിയ ഫ്ലാഗ് നിര്‍മിക്കാന്‍ പാകിസ്താന്‍; ചെലവ് 40 കോടി

നിലവില്‍ പാകിസ്താന്‍ കടം കൊണ്ട് മൂക്കുകുത്തിയ നിലയിലാണ്

Published

on

ഇന്ത്യ നിര്‍മിക്കുന്ന ദേശീയപതാകയേക്കാള്‍ ഉയരം കൂടിയ ദേശീയപതാക നിര്‍മിക്കുന്നതിനായി പാകിസ്ഥാന്‍ 40 കോടി രൂപ ചെലവാക്കുന്നു. സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുമ്പോഴാണ് പാകിസ്ഥാന്‍ ഇത്രയും പണം ചെലവാക്കുന്നത്. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാറാണ് 76ാമത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 14 ന് 500 അടി ഉയരമുള്ള പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ പതാക ഉയര്‍ത്തും.

സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് വായ്പ വാങ്ങിയതിന് തൊട്ടുപിന്നാലെ കോടികള്‍ ചെലവാക്കി പതാക ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നത്. 413 അടി ഉയരമുള്ള പതാക അതിര്‍ത്തിയില്‍ ഉയര്‍ത്താന്‍ ഇന്ത്യ പദ്ധതിയിട്ടതിന് പിന്നാലെയാണ് 500 അടി ഉയരമുള്ള പതാക ഉയര്‍ത്തുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയം.

പഞ്ചാബ് പ്രവിശ്യക്ക് മാത്രം വിദേശ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ അടുത്ത 2വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 2,000 കോടി രൂപ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2017ല്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ 400 അടി ഉയരമുള്ള പതാക ഉയര്‍ത്തിയിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പതാകയായിരുന്നു അത്. ഇന്ത്യ 360 അടി ഉയരമുള്ള പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ 400 അടി ഉയരമുള്ള പതാക ഉയര്‍ത്തിയത്. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതാകയായിരുന്നു അന്നുയര്‍ത്തിയത്. ഈ റെക്കോര്‍ഡ് മറികടക്കാനാണ് 500 അടി ഉയരമുള്ള പതാക ഉയര്‍ത്തുന്നത്.

വിദേശ കടം തിരിച്ചടക്കാനായി പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ഐഎംഎഫ് അനുമതി നല്‍കിയിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ ഫണ്ട് അനുവദിക്കും. നേരത്തെ, സൗദി അറേബ്യ രണ്ട് ബില്യണ്‍ യുഎസ് ഡോളറും യുഎഇ ഒരു ബില്യണ്‍ ഡോളറും സഹായമായി നല്‍കി. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ 1,739 പേര്‍ കൊല്ലപ്പെടുകയും 2 ദശലക്ഷം വീടുകള്‍ നശിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടത്. 30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്.

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

FOREIGN

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ

മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

Published

on

കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡോ. ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.

കുവൈത്ത് സിറ്റി മിർഗാബ് രാജ്ബാരി റെസ്റ്ററന്റിൽ നടന്ന പരിപാടിയിൽ റിയാസ് തോട്ടട ഖിറാഅത്ത് നടത്തി. ആബിദ് ഖാസിമി റമദാൻ സന്ദേശം നൽകി. സംസ്ഥാന നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, സലാം ചെട്ടിപ്പടി, ജില്ല നേതാക്കളായ നവാസ് കുന്നുംകൈ, സാബിത്ത് ചെമ്പിലോട്, കുഞ്ഞബ്ദുള്ള തയ്യിൽ, ഷമീദ് മമാക്കുന്ന്, സയ്യിദ് ഉവൈസ് തങ്ങൾ, സയ്യിദ് ഉമ്രാൻ നാസർ അൽ മഷ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എം.പി. നൂറുദ്ദീൻ, സിറാജുദ്ദീൻ അബ്ദുൽറഹ്‌മാൻ എന്നിവർക്ക് നാസർ അൽ മഷ് ഹൂർ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി എം.കെ. റഈസ് ഏഴറ സ്വാഗതവും, ട്രഷറര്‍ നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. സാഹിർ കിഴുന്ന, മുഹമ്മദലി മുണ്ടേരി, റിയാസ് കടലായി, നൗഫൽ കടാങ്കോട്,തൽഹത്ത് വാരം, മുസ്തഫ ടി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

Trending