Connect with us

Culture

‘ഇന്ത്യക്കാരുടെ ഹൃദയം ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്, സഹായിക്കുമെന്ന് കരുതുന്നു’ സഹായ അഭ്യര്‍ത്ഥനയുമായി മന്‍സൂര്‍ അഹമ്മദ്

Published

on

കറാച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി പാക്കിസ്താന്‍ മുന്‍ ഹോക്കി താരം ഇന്ത്യയുടെ സഹായം തേടുന്നു. പാക് ഹോക്കി ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ മന്‍സൂര്‍ അഹമ്മദാണ് വീഡിയോയിലൂടെ ഇന്ത്യയുടെ സഹായം തേടിയത്.

ഹൃദയത്തിന് ഗുരുതര തകരാറുള്ള മന്‍സൂറിന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ അടിയന്തരമായി ഹൃദയം മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡോക്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും ഇന്ത്യയില്‍ ലഭിക്കുന്നതു പോലെ മികച്ച ചികിത്സ മറ്റെവിടെയും ലഭിക്കില്ലെന്നും മന്‍സൂര്‍ പറയുന്നു.

‘ഹൃദയത്തിന് തകരാര്‍ സംഭവിച്ചപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ഞാന്‍ ശസ്ത്രക്രിയക്കു വിധേയനായത്. എന്നാല്‍ അതുകൊണ്ട് കാര്യമുണ്ടായില്ല. കഴിഞ്ഞ മാസം അസുഖം മൂര്‍ച്ഛിച്ചു.

ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കളിക്കളത്തിലെ ഇന്ത്യാ-പാക് പോരാട്ടത്തിനിടെ ഒരുപാട് ഇന്ത്യന്‍ ഹൃദയങ്ങളെ വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എനിക്ക് ഇപ്പോള്‍ നിങ്ങളുടെ കാരുണ്യമാണ് വേണ്ടത്,’ അഹമ്മദ് പറഞ്ഞു.

കറാച്ചിയിലെ ജിന്ന മെഡിക്കല്‍ സെന്ററിലെ ഡോ.ചൗധരി പര്‍വേസിനു കീഴിലാണ് മന്‍സൂര്‍ ചികിത്സ തേടുന്നത്. 49കാരനായ മന്‍സൂറിന്റെ പേസ്‌മേക്കറും സെന്റും പൂര്‍ണമായും തകരാറിലായതിനാല്‍ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

മന്‍സൂറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കാലിഫോര്‍ണിയയിലെ ക്ലിനിക്കിലേക്കാണ് ചൗധരി അയച്ചത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ വിജയകരമായി ശസ്ത്രക്രിയ നടത്താന്‍ ഏറ്റവും അനുയോജ്യമായത് ഇന്ത്യയാണെന്ന് അവര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇന്ത്യയില്‍ വന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

‘ഇന്ത്യ എന്നെ പരിഗണിക്കുമെന്നാണ് കരുതുന്നത്. പണമോ മറ്റ് സാമ്പത്തിക സഹായങ്ങളോ ഞാന്‍ ആവശ്യപ്പെടുന്നില്ല. ഇന്ത്യയിലേക്ക് വരാന്‍ വിസ അനുവദിച്ചു തന്നാല്‍ മാത്രം മതി’, മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

Watch Video: 

ഇന്ത്യ-പാക് നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ചികിത്സക്കായി ഇന്ത്യ വിസ അനുവദിക്കാറുണ്ട്. അതിനാല്‍ തനിക്കും വിസ ലഭിക്കുമെന്നാണ് മന്‍സൂറിന്റെയും പ്രതീക്ഷ.

പാകിസ്താന്റെ കേവലം ഒരു ഹോക്കിതാരമല്ല മന്‍സൂര്‍. 338 അന്താരാഷ്ട്ര മത്സരങ്ങള്‍ പാകിസ്താനുവേണ്ടി കളിച്ച അദ്ദേഹം മൂന്ന് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. 1990ല്‍ പാക് ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം ലോകകപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. കൂടാതെ 1994ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞ് പാകിസ്താന് വിജയം സമ്മാനിച്ചത് ഗോള്‍കീപ്പറായ മന്‍സൂറായിരുന്നു.

മന്‍സൂറിന്റെ ചികിത്സക്കുവേണ്ടി പാക് പഞ്ചാബിലെ മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് 66 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും അദ്ദേഹത്തിന്റെ ചികിത്സക്കായി സഹായമേകുന്നുണ്ട്. ഇന്ത്യയുടെ കാരുണ്യം കൂടി ലഭിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് മന്‍സൂര്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending