Connect with us

News

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു

ഏകപക്ഷീയമായ വ്യോമാക്രമണത്തെ താലിബാൻ അപലപിക്കുകയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Published

on

അഫ്ഗാനിസ്താനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. ഏകപക്ഷീയമായ വ്യോമാക്രമണത്തെ താലിബാൻ അപലപിക്കുകയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ പാകിസ്താൻ പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്.

താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ ഒരു പർവതപ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആക്രമണം ഏഴ് ഗ്രാമങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. അവയിലൊന്ന് പൂർണമായും നശിപ്പിക്കപ്പെട്ടു. ഒരു പരിശീലന കേന്ദ്രം തകർത്തതായും ചില ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

താലിബാൻ്റെ പ്രതിരോധ മന്ത്രാലയം പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ അപലപിക്കുകയും സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നെന്നും പറഞ്ഞു. ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർത്ഥികളാണെന്നും അവർ പറഞ്ഞു. വ്യോമാക്രമണത്തെ “ഭീരുത്വം” എന്ന് വിശേഷിപ്പിച്ച മന്ത്രാലയം, പാകിസ്താൻ്റെ ഏകപക്ഷീയമായ വ്യോമാക്രമണം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും തങ്ങളുടെ പ്രദേശത്തിൻ്റെ പ്രതിരോധം അവരുടെ അവിഭാജ്യമായ അവകാശമായി കണക്കാക്കുന്നു എന്നും പറഞ്ഞു.

india

മകളെപ്പോലെ കണ്ട വീട്ടുജോലിക്കാരി 50 ലക്ഷം രൂപയുടെ ആഭരണം മോഷ്ടിച്ച് കബളിപ്പിച്ചു

ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു.

Published

on

ബംഗളൂരു ജെ.പി. നഗരത്തില്‍ വിശ്വാസവഞ്ചനയുടെ ഞെട്ടിക്കുന്ന സംഭവം. 60കാരിയായ ആശാ ജാദവിന്റെ വീട്ടില്‍ 15 വര്‍ഷമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി മംഗള (32)യാണ് 50 ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയുമടങ്ങിയ ആഭരണങ്ങള്‍ മോഷ്ടിച്ചത്.

ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു. കാലക്രമേണ ഇരുവരും തമ്മില്‍ അടുപ്പം വളര്‍ന്നു. മംഗളയെ സ്വന്തം മകളെപ്പോലെ കാണുന്ന ആശാ, അവളുടെ വായ്പ തിരിച്ചടച്ച് വീടും തിരിച്ചുപിടിക്കാന്‍ സഹായിച്ചു. വിശ്വാസത്തിന്റെ പ്രതിഫലമായി, ആശാ തന്റെ അഞ്ചുകോടിയിലധികം വിലമതിക്കുന്ന വീടിന്റെ വില്‍പത്രം മംഗളയുടെ പേരിലാക്കി.

എന്നാല്‍ ഒക്ടോബര്‍ 10ന് പൂജയ്ക്കായി ആഭരണങ്ങള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അലമാര ശൂന്യമാണെന്ന് കണ്ട ആശാ ഞെട്ടിപ്പോയി. മാലകള്‍, വളകള്‍, കമ്മലുകള്‍, വെള്ളിആഭരണങ്ങള്‍, ഒരു ലക്ഷം രൂപ പണമായി തുടങ്ങിയവ നഷ്ടമായിരുന്നു. മംഗള ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് പൊലീസിന് സംശയം തോന്നി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മംഗള കുറ്റം സമ്മതിച്ചു. അലമാരയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കി ആഭരണങ്ങള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ ബെറ്റിംഗിനായി പണയം വെച്ചതാണെന്ന് അവള്‍ വെളിപ്പെടുത്തി. ജയനഗറും രാമമൂര്‍ത്തിനഗറിലുമുള്ള കടകളില്‍ ആഭരണങ്ങള്‍ പണയം വെച്ചതായി മംഗള സമ്മതിച്ചു.

പോലീസ് 458 ഗ്രാം സ്വര്‍ണാഭരണങ്ങളും 3.8 കിലോഗ്രാം വെള്ളിയും (മൂല്യം ഏകദേശം 51.4 ലക്ഷം) വീണ്ടെടുത്തു.

മകളെപ്പോലെ കരുതിയ ജോലിക്കാരി തന്നെ വഞ്ചിച്ചതറിഞ്ഞ ആശാ ജാദവ് വില്‍പത്രം റദ്ദാക്കി. മംഗളയെ പൊലീസ് അറസ്റ്റ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.

ഓണ്‍ലൈന്‍ ചൂതാട്ടം മനുഷ്യരെ നശിപ്പിക്കുന്നു. വിശ്വാസത്തെ വഞ്ചിച്ച് പണം നേടാന്‍ ശ്രമിച്ച മംഗളയുടെ ജീവിതം തന്നെ ഇതിലൂടെ തകര്‍ന്നു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് വ്യക്തമാക്കി.

 

Continue Reading

kerala

വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാര്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ചു

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

Published

on

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാര്‍ കനാലില്‍ വീണ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം രജിസ്‌ട്രേഷനുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തില്‍ ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

പുലര്‍ച്ചെയോടെ നാട്ടുകാരാണ് കനാലില്‍ ഒഴുകിക്കൊണ്ടിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന എത്തിയപ്പോള്‍ കാറിനുള്ളില്‍ ആളുണ്ടെന്ന് കണ്ടെത്തി. വാഹനം വ്യാഴാഴ്ച രാത്രി അല്ലെങ്കില്‍ അതിരാവിലെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാഥമിക നിഗമനം.

ആളെ പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചതായി അഗ്‌നിശമനസേനാംഗങ്ങള്‍ അറിയിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കാര്‍ കരയിലേക്കെത്തിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്ത് പൊലീസ്, അഗ്‌നിശമനസേന എന്നിവര്‍ ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

kerala

പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസ്: മുന്‍ വില്ലേജ് ഓഫിസര്‍ ബിജുമോന് ഏഴ് വര്‍ഷം തടവും പിഴയും

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Published

on

കോട്ടയം: പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫിസറും പാലാ ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാറുമായ പി. കെ. ബിജുമോന് കോട്ടയം വിജിലന്‍സ് കോടതി ഏഴ് വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു.

2015-ല്‍ കോട്ടയം പുലിയന്നൂര്‍ സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും പേരില്‍ കിടങ്ങൂര്‍ വില്ലേജ് പരിധിയില്‍ വാങ്ങിയ 10 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി 3,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് യൂനിറ്റ് ബിജുമോണിനെ പിടികൂടിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നുമാണ് കോടതിയുടെ നിര്‍ദേശം. വിധി പുറപ്പെടുവിച്ചത് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) കെ.വി. രജനീഷ് ആണ്.

വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് ഹാജരായി. ശിക്ഷാനന്തരമായി പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

Continue Reading

Trending