Connect with us

kerala

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കും; നന്ദിനിയെ നേരിടാനൊരുങ്ങി മില്‍മ

Published

on

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ഔട്ട്‌ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നും കെ.എസ്. മണി പറഞ്ഞു.

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാല്‍ അധിഷ്ഠിത ഉല്‍പന്ന ബ്രാന്‍ഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതാണ് വിവാദമാകുന്നത്. കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാന്‍ഡ് കേരളത്തില്‍ 6 ഔട്ട്‌ലെറ്റുകള്‍ തുടങ്ങി. 3 ഔട്ട്‌ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും. എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്?ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട്, തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കുറഞ്ഞ വിലയിലാണു നന്ദിനി പാല്‍ ലഭ്യമാക്കിയിരുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. കര്‍ണാടകയില്‍ 500 മില്ലിലീറ്റര്‍ നന്ദിനി പാലിന് 21 രൂപയാണു വില. കേരളത്തില്‍ 29 രൂപയും. പാല്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ക്ക് വില കുറവാണെന്നു നന്ദിനി അധികൃതര്‍ പറഞ്ഞു. പാല്‍, ഐസ്‌ക്രീം, പനീര്‍, ചീസ്, ചോക്കലേറ്റ്, കുക്കീസ് തുടങ്ങി 600 ലേറെ ഉല്‍പന്നങ്ങളാണു നന്ദിനി ലഭ്യമാക്കുന്നത്.

കേരളത്തിലെ പാല്‍ വിപണി വാഴുന്ന ‘മില്‍മ’യുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണു മില്‍മയും നന്ദിനിയും എന്നതും കൗതുകം. കേരളത്തില്‍ പാല്‍ ഉല്‍പാദനം കുറയുന്ന സമയങ്ങളില്‍ പാല്‍ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മില്‍മ നന്ദിനിയില്‍ നിന്നു 2 ലക്ഷം ലീറ്റര്‍ വരെ പാല്‍ വാങ്ങാറുണ്ട്. നന്ദിനി നേരിട്ടു കേരളത്തില്‍ വില്‍പന തുടങ്ങുന്നത് അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മില്‍മയുടെ വില്‍പനയെ അട്ടിമറിക്കുമെന്നാണ് ആക്ഷേപം.

ഒരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനം മറ്റൊരു സംസ്ഥാനത്തിന്റെ സഹകരണ സ്ഥാപനത്തിന്റെ വിപണിയില്‍ നേരിട്ട് ഇടപെടുന്നതു സഹകരണ തത്വങ്ങള്‍ക്കും അടിസ്ഥാന മൂല്യങ്ങള്‍ക്കും എതിരാണെന്ന നിലപാടിലാണു മില്‍മ. നാഷനല്‍ കോ ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അടുത്ത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാനാണു മില്‍മയുടെ നീക്കം. ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ബെംഗളുരുവില്‍ വില്‍പന കേന്ദ്രം തുടങ്ങുന്നത് കര്‍ഷകരെയും രാഷ്ട്രീയക്കാരെയും അണിനിരത്തി നേരിട്ട കെഎംഎഫാണ് ഇപ്പോള്‍ മില്‍മയുടെ വിപണിയില്‍ ഇടിച്ചു കയറുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി. ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. 8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഗോള്‍ഡ്മാന്‍ സാചസ് പോലുള്ള ഏജന്‍സികള്‍ തുടര്‍ന്നും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.

സ്വര്‍ണവില ഔണ്‍സിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാചസിന്റെ പ്രവചനം. ഏഷ്യന്‍ കേന്ദ്രബാങ്കുകള്‍ അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തല്‍ ഇതും സ്വര്‍ണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending