Connect with us

News

ഞങ്ങളുടെ ഡ്രോണുകള്‍ നെതന്യാഹുവിന്റെ കിടപ്പറ വരെ എത്തി; ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി

വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Published

on

വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈൽ. ഗസ്സയിൽ 43 പേർ കൊല്ലപ്പെട്ടു. ലബനാനിൽ 18 പേർ ആക്രമണത്തിൽ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. വെടിനിർത്തലിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന യു.എന്നിന്‍റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന തള്ളിയാണ് ഇസ്രാഈലിന്‍റെ വ്യാപക ആക്രമണം.വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസ്രാഈൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകളും മിസൈലുകളും അയച്ച് ഹിസ്ബുല്ല. ചില ഡ്രോണുകൾ ഇസ്രാഈൽ അതിർത്തി ഗ്രാമങ്ങളിൽ മണിക്കൂറുകൾ ഭീതി പടർത്തി. വ്യോമ പ്രതിരോധത്തെ കബളിപ്പിക്കുന്ന ഹിസ്ബുല്ലയുടെ നവീന ഡ്രോണുകൾ ഇസ്രാഈൽ സേനക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതുകൊണ്ടാവണം രക്ഷപ്പെട്ടതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ചിലപ്പോൾ ഒരു ഇസ്രാഈലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ, ലബനാനിൽ വെടിനിർത്തൽ ചർച്ചക്കായി അമേരിക്ക നീക്കം ശക്തമാക്കി. ഇസ്രാഈൽ നേതാക്കളുമായി യു.എസ് പ്രതിനിധികൾ ഉന്ന് ചർച്ച നടത്തും. യു.എൻ ഏജൻസിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്‍റണയോ ഗുട്ടറസ്. ‘യുനർവ’ക്ക് നിരോധനമേർപ്പെടുത്തിയ ഇസ്രായേൽ നടപടി ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രാഈലിനെതിരെ ട്രൂ പ്രോമിസ് പോലുള്ള നിരവധി ആക്രമണങ്ങൾ നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദയുടെ താക്കീത്. ഇറാൻ സൈന്യം എക്സിൽ പങ്കുവെച്ച പ്രതീകാത്മക വിഡിയോ പോസ്റ്റും വ്യാപക ചർച്ചയായി. ക്ലോക്കിന്റ സെക്കൻഡ് സൂചിയുടെയും വിക്ഷേപിക്കാൻ തയാറായിനിൽക്കുന്ന മിസൈലിന്റയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പണമിടപാട്: മൂന്നംഗ സമിതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

Published

on

അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിച്ചതായി സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു.

മാര്‍ച്ച് 14-നും 15-നും ഇടയ്ക്ക് രാത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ തന്റെ വസതിയില്‍ പണം കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മ വിവാദത്തില്‍ പെട്ടിരുന്നു.

ജസ്റ്റിസ് ഷീല്‍ നാഗു, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ, 20 ന് സിറ്റിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് മാറ്റണമെന്ന് മാര്‍ച്ച് 20ന് എസ്സി കൊളീജിയം നിര്‍ദ്ദേശിച്ചു. പണം കണ്ടെത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പോലെ, ആരോപണവിധേയമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ആരംഭിച്ച ‘കൈമാറ്റത്തിനുള്ള നിര്‍ദ്ദേശം… സ്വതന്ത്രവും ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതുമാണ്’ എന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മാര്‍ച്ച് 22ന് ചീഫ് ജസ്റ്റിസ് ഖന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. അതേ ദിവസം, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സിജെഐ ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും സുപ്രീം കോടതി പരസ്യമാക്കി.

ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നതിനിടെ, തീപിടിത്തത്തിന് പിറ്റേന്ന് രാവിലെ സംഭവസ്ഥലത്ത് നിന്ന് പണം നീക്കം ചെയ്തതും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

തൃശൂരില്‍ സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സഹപ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഹ്ലാദ് സിംഗ് ആണ് മരിച്ചത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ 20 വയസ്സുള്ള രാമാനന്ദ, 21 വയസ്സുള്ള രബേന്ദ്രകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് 14 ലാണ് കേസിനാസ്പദമായ സംഭവം.

തെങ്ങ് കയറ്റ തൊഴിലാളികളായ ഇവര്‍ താമസിച്ചിരുന്ന കുന്നംകുളം നടുപ്പന്തയില്‍ വാടകവീട്ടില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ക്രൂരമായുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രഹ്ലാദ് സിംഗ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് മധ്യപ്രദേശിലെ ആശുപത്രിയിലും ചികിത്സയിരിക്കെയാണ് മരിച്ചത്.
അറസ്റ്റിലായ പ്രതികള്‍ സഹോദരങ്ങളാണ്.

Continue Reading

india

രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Published

on

രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇന്‍ഫ്‌ലുവന്‍സേഴ്‌സിനുമെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, പരിഭ്രാന്തി സൃഷ്ടിക്കുക, ദേശവിരുദ്ധ ഉള്ളടക്കം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇത്തരം നടപടികളുടെ ഭാഗമായി കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ ഇറക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് നടപടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

Continue Reading

Trending