Connect with us

More

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

Published

on

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ന്നിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

സ്മാര്‍ട്ട്‌ഫോണ്‍ കൈവശം വെക്കുമ്പോഴും അതിലെ ഒട്ടുമിക്ക ഫങ്ഷനുകളും ഉപയോഗങ്ങളും പലര്‍ക്കും അറിയാറില്ല എന്നതാണ് സത്യം. അതുപോലെത്തന്നെയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന ‘ഒ.ടി.ജി’ (OTG – OnTheGo) കേബിളിന്റെ കഥയും. ഫോണിന്റെ അനുബന്ധ ഉപകരണങ്ങളായി ചാര്‍ജറും ഡേറ്റാ കേബിളും ഇയര്‍ഫോണുമെല്ലാം ഉപയോഗിക്കുമ്പോഴും അവയൊക്കെപ്പോലെ, ഒരുപക്ഷേ അവയേക്കാള്‍ ഉപയോഗപ്രദമായ ഒ.ടി.ജി അധികമാളുകളും ഉപയോഗിച്ചു കാണാറില്ല.

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോയിന്റില്‍ കുത്തി ഉപയോഗിക്കാവുന്ന ഒരു ചെറിയ കേബിളാണ് ഒ.ടി.ജി എന്ന കക്ഷി. കേബിളിനു പകരം പെന്‍ഡ്രൈവ് പോലെയുള്ള ചെറു ഉപകരണമാവും ഒ.ടി.ജി ലഭ്യമാണ്. യു.എസ്.ബി കേബിള്‍ ഉള്ള ഒട്ടുമിക്ക ഉപകരണങ്ങളുമായും സ്മാര്‍ട്ട്‌ഫോണിനെ കണക്ട് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉപകാരം. ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകളും ഒ.ടി.ജി സപ്പോര്‍ട്ട് ഉള്ളവയാണ്.

ഒ.ടി.ജി കേബിളിന്റെ ചില ഉപകാരങ്ങള്‍ പരിചയപ്പെടാം.
1. പെന്‍ഡ്രൈവ് ഉപയോഗിക്കാം

otg-pendrive

പ്രധാനപ്പെട്ട ഏതെങ്കിലും ഫയല്‍ അല്ലെങ്കില്‍ വീഡിയോ നിങ്ങളുടെ പെന്‍ഡ്രൈവിലാണോ? ഒ.ടി.ജി ഉപയോഗിച്ച് അത് നിങ്ങളുടെ മൊബൈലില്‍ നിന്ന് ആക്‌സസ് ചെയ്യാം. ചെയ്യേണ്ടത് ഒ.ടി.ജിയുടെ ‘ഹോസ്റ്റ്’ ഭാഗത്ത് പെന്‍ഡ്രൈവ് ഘടിപ്പിക്കുക മാത്രം. യു.എസ്.ബി ഡ്രൈവ് ആയി പെന്‍ഡ്രൈവ് നിങ്ങളുടെ മൊബൈലില്‍ ദൃശ്യമാവും. ഫോണ്‍ സ്‌റ്റോറേജിനെ ബാധിക്കാത്ത വിധത്തില്‍ സിനിമ കാണാനും ഡോക്യുമെന്റുകള്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ഇതുവഴി കഴിയും.

2. മൊബൈലിന് കീബോഡും മൗസും

mouth

കുറച്ചധികം ടൈപ്പ് ചെയ്യാനുണ്ടെങ്കില്‍ കൈവിരലുകള്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനുള്ള പരിഹാരമാണ് കീബോഡിനെ ഒ.ടി.ജി ഉപയോഗിച്ച് നേരിട്ട് ഫോണുമായി കണക്ട് ചെയ്യുക എന്നത്. കീബോഡ് കണക്ടായാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലെന്ന പോലെ മൊബൈലിലും ടൈപ്പ് ചെയ്യാനാവും. കീബോഡ് മാത്രമല്ല, മൗസും ഇങ്ങനെ ഉപയോഗിക്കാം.

3. ഗെയിം കളിക്കാം
game

എക്‌സ്‌ബോക്‌സ് 360 അടക്കമുള്ള പല ഗെയിം കണ്‍ട്രോളറുകളും ഒ.ടി.ജി ഉപയോഗിച്ച് മൊബൈലുമായി കണക്ട് ചെയ്യാന്‍ കഴിയും. മൊബൈല്‍ സ്‌ക്രീനില്‍ തൊട്ടു കളിക്കുന്നതിനു പകരം ഇനി ഗെയിമിങ് കണ്‍ട്രോളര്‍ ഉപയോഗിച്ചു തന്നെ കളിക്കാന്‍ കഴിയും. ഫോണ്‍ മേശപ്പുറത്തോ സ്റ്റാന്‍ഡിലോ വെച്ച് ഗെയിം പൂര്‍ണമായി ആസ്വദിക്കാം.

4. കേബിള്‍ വഴിയും ഇന്റര്‍നെറ്റ്

net

വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡേറ്റ. ഇതാണ് സ്മാര്‍ട്ടുഫോണുകളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനുള്ള വഴികള്‍. എന്നാല്‍, കമ്പ്യൂട്ടറിലേക്ക് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്ന എതര്‍നെറ്റ് വഴിയും ആന്‍ഡ്രോയ്ഡ് മൊബൈലില്‍ നെറ്റ് എടുക്കാം ഒ.ടി.ജി ഉണ്ടെങ്കില്‍. (യു.എസ്.ബി ഹോസ്റ്റിന് പകരം എതര്‍നെറ്റ് ഹോസ്റ്റ് ഉള്ള ഒ.ടി.ജി കേബിളുകളിലേ ഈ സൗകര്യം സാധ്യമാകൂ.)

5. ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം

printing

ഫോണിലുള്ള ഡോക്യുമെന്റുകള്‍ ഒ.ടി.ജി വഴി പ്രിന്റ് ചെയ്യാനുള്ള സൗകര്യം പുതിയ സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്. പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന യു.എസ്.ബി, ഒ.ടി.ജി വഴി മൊബൈലുമായി കണക്ട് ചെയ്യുകയാണ് ഇതിനു വേണ്ടത്. AppShare പോലുള്ള ആപ്പുകളുടെ സഹായത്തോടെ സുഗമമായി പ്രിന്റ് ചെയ്യാം.

6. ഫോണ്‍ ചാര്‍ജ് ചെയ്യാം

നിങ്ങളുടെ ഫോണില്‍ ബാറ്ററി തീരെ കുറവും സുഹൃത്തിന്റേതില്‍ ധാരാളവും ഉണ്ട് എന്നിരിക്കട്ടെ. സുഹൃത്തിന്റെ ഫോണിനെ ചാര്‍ജിങ് പോയിന്റായി ഉപയോഗിക്കാന്‍ ഒ.ടി.ജിയും ഡേറ്റാ കേബിളും മതി. ചാര്‍ജ് ഉള്ള ഫോണില്‍ ഒ.ടി.ജി കേബിള്‍ കണക്ട് ചെയ്യുകയും അതിലെ യു.എസ്.ബി ഹോസ്റ്റില്‍ ഡേറ്റാ കേബിള്‍ കണക്ട് ചെയ്യുകയും ചെയ്യുക. ബാക്കിയെല്ലാം സാധാരണ ചാര്‍ജര്‍ പോലെത്തന്നെ.

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

Trending