Connect with us

Culture

പ്രതിപക്ഷകക്ഷി നേതാക്കളുടെ സംഗമമായി ഇ.അഹമ്മദ് അനുസ്മരണം

Published

on

 

മുസ്ലിം ലീഗ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഇ.അഹമ്മദ് സാഹിബിന്റെ അനുസ്മരണം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമമായി മാറി. വിവിധ ദേശീയ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ഉണ്ടാക്കിയെടുത്ത അംഗീകാരത്തിന്റെ സാക്ഷ്യമായിരുന്നു. പുരോഗമന സംഖ്യം ഭാവിയില്‍ രൂപപ്പെടുത്തിയെടുക്കാവുന്ന രാഷ്ട്രീയ ഐക്യത്തെ സൂചിപ്പിച്ചുകൊണ്ട് ശശി തരൂര്‍ ട്വീറ്ററില്‍ കുറിച്ചതോടെ സംഗമമം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
രാഷ്ട്രീയക്കാരനായി മാത്രം ചുരുങ്ങാതെ സ്വയമൊരു പ്രസ്ഥാനമായിമാറിയ നേതാവായിരുന്നു ഇ.അഹമദെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ഇ.അഹമദ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കളില്‍ രണ്ട് തരത്തിലുള്ള നേതാക്കളെയാണ് പൊതുവെ കാണപ്പെടാറുള്ളത്. ഒരുവിഭാഗം സ്വയം ഉയര്‍ത്തികാട്ടാനും സ്വന്തം താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനുമാണ് ശ്രമിക്കാറ്. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ എല്ലാതാല്‍പര്യങ്ങളേക്കാളും ജനങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നവാരാണ്. ഇ.അഹമദ് ജനക്ഷേമം മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നുവെന്ന് ശ്രീ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ശ്രീമതി സോണിയ ഗാന്ധിയുടെ സന്ദേശം അനുസ്മരണ സമ്മേളനത്തില്‍ വായിച്ചു. ദുഷ്‌കരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഇ.അഹമദിന്റെ കഴിവിനെ യുപിഎ ചെയര്‍പേഴ്‌സണ്‍ ശ്രീമതി സോണിയ ഗാന്ധി സ്മരിച്ചു. നമ്മുടെ രാജ്യംമാത്രമല്ല പശ്ചിമേഷ്യയാകെ അഹമദിന്റെ പ്രവര്‍ത്തനങ്ങളെ സ്മരിക്കുകയാണന്നും ശ്രീമതി ഗാന്ധി തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ചടങ്ങില്‍ മുസ്ലിംലീഗ് ദേശിയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അവസാന നിമിഷങ്ങളില്‍ ഇ.അഹമദിനെ കാണാന്‍ കുടുംബത്തെ അനുവദിക്കാതിരുന്ന അധികൃതരുടെ സമീപനത്തില്‍ നിന്നും രാജ്യം എങ്ങട്ടോണ് നീങ്ങുന്നതെന്നാണ് കാണിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇ അഹമദിനൊപ്പം പലപ്രാവശ്യം കേരളത്തില്‍ പോയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ അദ്ദേഹത്തോട് കാണിക്കുന്ന ആദരവും സ്‌നേഹവും നേരില്‍ കാണാന്‍ തനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ ഫാറുഖ് അബ്ദുല്ല പറഞ്ഞു. ഒരേകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തികളായിരുന്നു താനും ഇ.അഹമദുമെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്ത് ഇന്നും നികത്തപ്പെടാത്ത വിടവായി അവശേഷിക്കുകയാണന്നും മുതിര്‍ന്ന കോണ്‍ഗ്രസ നേതാവ് എകെ. ആന്റണി പറഞ്ഞു. ഐക്കരാഷ്ട്രസഭയില്‍ ജോലി ചെയ്യുന്ന കാലത്തു തന്നെ ഇ.അഹമദിനെ പറ്റി താന്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും നേരില്‍ കണ്ടപ്പോള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും ശശീ തരൂര്‍ എംപി ഓര്‍ത്തെടുത്തു. രാജ്യത്തെ മഹത്തായ സംസ്‌ക്കാരത്തിന്റെ മൂല്ല്യങ്ങള്‍ തന്റെ വ്യക്തിത്തത്തിലേക്ക് ആവാഹിച്ച വ്യക്തിയായിരുന്നു ഇ.അഹമദന്ന് ശശി തരൂര്‍ എംപി പറഞ്ഞു. 45 വര്‍ഷക്കാലത്തെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തിനും താന്‍ പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ ചെയ്ത നേതാവായിരുന്നു അദ്ദേഹമന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്ട്രറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അധസ്ഥിത ജനവിഭാഗങ്ങള്‍ക്കൊപ്പം എന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നിലയുറപ്പിച്ച നേതാവുമായിരുന്നു ഇ.അഹമദന്ന് പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ഇറാഖില്‍ ഇന്ത്യക്കാര്‍ തടവുകാരാക്കപ്പെട്ടപ്പോള്‍ ഇ.അഹമദിന്റെ നയതന്ത്രനൈപുണ്യമാണ് അവരുടെ മോചനം സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചതെന്ന് മുന്‍ വിദേശ്യകാര്യ സെക്രട്ടറിയായിരുന്ന ശ്യാംസരണ്‍ അനുസ്മരിച്ചു. ഏതൊരു വിഷയവും കൂടുതല്‍ അറിയാനും അതനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന രീതിയുമായിരുന്നു അദ്ദേഹത്തിന്റെതെന്ന് ശ്യാംസരണ്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ സമുദായത്തിനും സമൂഹത്തിനും അത്താണിയായിമാറിയ നേതാവായിരുന്നു ഇ.അഹമദെന്ന് ഇടി. മുഹമ്മദ് ബഷീര്‍ എംപി അനുസ്മരിച്ചു. ദില്ലിയിലെ വിവിധ മേഖലകളില്‍ നിന്നും നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ വയലാര്‍ രവി, കെ.വി തോമസ്, എന്‍.കെ പ്രേമചന്ദ്രന്‍,ഇ.ടി മുഹമ്മ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, പി.പി മുഹമ്മദ് കൊടിക്കുന്നില്‍ സുരേഷ് പി.കെ ബിജു, ജോസ് കെ. മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, ഫൈസല്‍ (ലക്ഷദ്വീപ്), സി.എന്‍ ജയദേവന്‍, സി.പി നാരായണന്‍, ഇ. അഹമ്മദിന്റെ മക്കളായ റഈസ് അഹമദ്, നസീര്‍ അഹമദ് എന്നിവരും ഖൊറം അനീസ് ഉമര്‍, അഡ്വ ഹാരിസ് ബീരാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ബിൽ ഭരണഘടനക്ക് എതിരായ അതിക്രമം; സാമൂഹിക സൗഹാർദം തകർക്കാനുള്ള ബിജെപി തന്ത്രമെന്ന് ജയറാം രമേശ്

സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

Published

on

വഖഫ് ഭേദഗതി നിയമം ഭരണഘടനക്ക് മേലുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു കടന്നാക്രമണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാജപ്രചാരണം നടത്തി മുൻവിധികൾ സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ബിജെപി പൈശാചികമായി ചിത്രീകരിക്കുകയാണ്. സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തിൽ സ്ഥിരമായി ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇതുവഴി മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ദുർബലപ്പെടുത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

പുതിയ വഖഫ് ബിൽ മുൻകാലങ്ങളിൽ നിയമത്തിലൂടെ വഖഫ് സ്വത്തിന്റെ പരിപാലനത്തിനായി സ്ഥാപിതമായ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും സമുദായത്തിന് സ്വന്തം മതപരമായ പാരമ്പര്യങ്ങളും കാര്യങ്ങളും നിയന്ത്രിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു.

ഉപയോഗത്തിലൂടെ വഖഫ് എന്ന ആശയം രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ രൂപവത്കരിച്ചതാണ്. ഇത് പൂർണമായും നിരാകരിക്കപ്പെട്ടു. വിശദമായ ചർച്ചയോ വസ്തുതാപരമായ പരിശോധനകളോ നടത്താതെ 428 പേജുള്ള ജെപിസി റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ പാർലമെന്ററി നടപടികൾ ലംഘിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

Continue Reading

kerala

ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങൾ: മന്ത്രി നല്‍കിയ ഉത്തരവുകള്‍ രണ്ട് വാല്യം പുസ്തകം ഇറക്കാം: പ്രതിപക്ഷ നേതാവ്

കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ ഉത്തരവുകള്‍ ചേര്‍ത്ത് വച്ചാല്‍ രണ്ട് വാല്യം പുസ്തകം ഇറക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത്രമാത്രം ഒറ്റപ്പെട്ട സംഭവങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ നടന്നിട്ടുള്ളത്.

108 ആംബുലന്‍സ് യു.ഡി.എഫ് കാലത്ത് ഐ.സി.യു.വില്‍ ആയിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് 108 ആംബുലന്‍സ് ഐ.സി.യുവിലാണ്. ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ പോകുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്ക് നോക്കിയാല്‍, സാംക്രമിക രോഗങ്ങള്‍ വലിയതോതില്‍ വര്‍ധിക്കുകയാണെന്നു കാണാം. 28000 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഇതിന്റെ പത്തിരട്ടിയുണ്ടാകും. എലിപ്പനി ബാധിച്ച് നാനൂറോളം പേരാണ് മരിച്ചത്.

ആറായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കാണ് ചെള്ളുപനി ബാധിച്ചത്. 74000 പേര്‍ക്കാണ് മുണ്ടിനീര് ബാധിച്ചത്. എല്ലാ പകര്‍ച്ച വ്യാധികളും കേരളത്തിലുണ്ട്. പൊതുജനാരോഗ്യ കാര്യത്തില്‍ മുന്നിലാണെന്ന് നാം അഭിമാനിക്കുമ്പോഴാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികളുള്ള സംസ്ഥാനമായി കേരളം മാറുന്നത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ ഗൗരവതരമായ പരാജയമാണുണ്ടായത്.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് അനുവദിച്ച പണത്തില്‍ ചെലവാക്കിയത് 26 ശതമാനം മാത്രമാണ്. നോണ്‍ കമ്മ്യൂണിക്കബില്‍ ഡീസീസിന് 35 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ശുചിത്വ സമിതിക്ക് പതിനായിരം രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ അയ്യായിരം രൂപയും നല്‍കുമെന്നു പറഞ്ഞത് നല്‍കിയോ? ആരോഗ്യ വകുപ്പിലെ 300 കോടി രൂപയുടെ പദ്ധതികളാണ് ധനകാര്യ വകുപ്പ് ഈ വര്‍ഷം വെട്ടിക്കുറച്ചത്. ഇതാണോ നിങ്ങളുടെ പ്രയോറിട്ടി?

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. സ്‌പെസിമെന്‍ കാണാതെ പോയ സംഭവം വരെയുണ്ടായി. ആരോഗ്യ വകുപ്പിന് കീഴിലെ ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ കൊണ്ടു വന്നത്. ആരോഗ്യ മേഖല പ്രശ്‌നത്തിലേക്ക് പോകുകയാണ്. വെറുതെയല്ല ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.

പലരും സംസ്ഥാന സര്‍വീസ് വിട്ട് വിദേശത്തേക്ക് പോകുകയാണ്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും വേക്കന്‍സികള്‍ ഫില്‍ ചെയ്തിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് അയ്യായിരത്തില്‍ അധികം തസ്തികകളാണ് സൃഷ്ടിച്ചത്. 9 വര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്തിട്ടില്ലല്ലോ? അതിനേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇപ്പോഴില്ലേ?

ഇന്നും പല ആശുപത്രികളിലും മരുന്നില്ല. കുറെ നാളുകള്‍ക്ക് മുന്‍പ് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രക്തം ശര്‍ദ്ദിച്ച് ചെന്നു. ആള് മരിച്ചു പോയി. എന്നിട്ട് രക്തം തുടക്കാനുള്ള പഞ്ഞി പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലുള്ളത് നിലവാരം കുറഞ്ഞ മരുന്നാണെന്നും പുറത്തു നിന്നും വാങ്ങണമെന്നുമാണ് ഡോക്ടര്‍മാര്‍ രോഗികളോട് പറയുന്നത്. മരുന്ന് വാങ്ങുന്നതിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മാര്‍ച്ചില്‍ നല്‍കേണ്ട ഓര്‍ഡര്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല.

ജൂണില്‍ പോലും ഓര്‍ഡര്‍ നല്‍കാനാകുമെന്ന് തോന്നുന്നില്ല. പണം നല്‍കാത്തതിനാല്‍ പ്രധാനപ്പെട്ട പല കമ്പനികളും പങ്കെടുക്കാത്ത സ്ഥിതിയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മരുന്ന് സംഭരണത്തിന് 938 കോടി രൂപ വേണ്ട സ്ഥാനത്ത് 506 കോടി രൂപ മാത്രമാണ് അനുവദിച്ചത്. വര്‍ഷങ്ങളായി 800 കോടിയോളം രൂപ കിടിശികയാണ്. 2025-26 സാമ്പത്തിക വര്‍ഷം 1014 കോടി രൂപയാണ് മരുന്ന് വാങ്ങാന്‍ വേണ്ടത്.

എന്നാല്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 356 കോടി രൂപ മാത്രമാണ്. മരുന്ന് വിതരണം പൂര്‍ണമായും താളംതെറ്റിയിരിക്കുകയാണ്. യു.ഡി.എഫ് കാലത്ത് ആരംഭിച്ച കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. 50000 രൂപയുടെ കാന്‍സര്‍ മരുന്ന് 5000 രൂപയ്ക്കാണ് കാരുണ്യ മെഡിക്കല്‍ സ്റ്റോറിലൂടെ വിറ്റിരുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 41.99 ലക്ഷം കുടുംബങ്ങളാണുള്ളത്. 1550 കോടി രൂപയാണ് ആശുപത്രികള്‍ക്കുള്ള കുടിശിക. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു മാത്രം 350 കോടി കുടിശ്ശികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 1200 കോടി രൂപ നല്‍കാനുണ്ട്. കാസ്പ് കാര്‍ഡ് ഒരു ആശുപത്രിയും സ്വീകരിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ കോവിഡ് മരണമുണ്ടായ രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് ഗൗരവമായി വര്‍ധിച്ചു. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മരണകാരണം എന്താണെന്ന് കണ്ടെത്തിയില്ലെങ്കില്‍ കേരളം അപകടത്തിലേക്ക് പോകും. കേരളത്തിന്റെ പൊതുജനാരോഗ്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ടെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

kerala

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ചു ദിവസം അവധി ലഭിക്കും.

Published

on

ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി അധികൃതർ പ്രഖ്യാപിച്ചു. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി.

ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുൾപ്പെടെ അഞ്ചു ദിവസം അവധി ലഭിക്കും. മാർച്ച്‌ 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ അഞ്ചുവരെയായിരിക്കും അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ഒമ്പതു ദിവസത്തെ അവധി ലഭിക്കും. നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജീവനക്കാർക്ക് വേതനം പെരുന്നാളിന് മുമ്പായി നൽകണം

മസ്കത്ത്: ഈദുൽ ഫിത്റിന് മുമ്പായി ജീവനക്കാർക്ക് വേതനം വേഗത്തിൽ നൽകാൻ ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം നിർേദശം നൽകി.

റോയൽ ഡിക്രി നമ്പർ 53/2023 പുറപ്പെടുവിച്ച തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, മാർച്ച് മാസത്തെ വേതനം 27ന് മുമ്പ് തൊഴിലാളികൾക്ക് നൽകണമെന്നാണ് അധികൃത അറിയിച്ചിരിക്കുന്നത്.

Continue Reading

Trending