Connect with us

kerala

റിയാസ് നാവ് ഉപ്പിലിട്ടോയെന്ന് പ്രതിപക്ഷ നേതാവ്; അന്തര്‍ധാരയില്‍ അവസാനിക്കുമെന്ന് കെ മുരളീധരന്‍

വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞു.

Published

on

വീണാ വിജയന്റെ കമ്പനിയ്‌ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ അവസാനിക്കുമെന്ന് ഭയക്കുന്നതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മുന്‍ അനുഭവങ്ങള്‍ നീതി പൂര്‍വകമായ അന്വേഷണം ഉറപ്പാക്കുന്നില്ല. നേരത്തെ 4 കേസുകളില്‍ സി.പി.എം ബി.ജെ.പി ധാരണയുണ്ടായി.

അഞ്ചാമത്തെ കേസിലും അത് സംഭവിക്കുമോ എന്ന് നോക്കിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നെന്ന് സതീശന്‍ പറഞ്ഞു. വീണയ്‌ക്കെതിരായ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നാവ് ഉപ്പിലിട്ടോയെന്നും സതീശന്‍ ചോദിച്ചു.

വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്ന് കെ മുരളധിരന്‍ എംപി പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയെ ആശ്രയിച്ചിരിക്കും. ഇപ്പോഴത്തെ നടപടി ഒത്തുതീര്‍പ്പിന്റെ ഭാഗമാകാം. മുഖ്യമന്ത്രിയെ ഭയപ്പെടുത്താനുള്ള ഭീഷണിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

‘കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം എത്രമാത്രം മുന്നോട്ടു പോകുമെന്നുള്ളത് ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയെ ആശ്രയിച്ചിരിക്കും. ഞങ്ങള്‍ ഇതില്‍ വലിയ ആവേശം കാണിക്കുന്നില്ല. കാരണം കേന്ദ്ര ഏജന്‍സികളൊക്കെ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. പക്ഷേ ഇപ്പോ കേറും, ഇപ്പോ കേറും എന്നു പറയുന്നതല്ലാതെ കയറുന്നില്ല.

ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം ഒക്കെ കാണുന്നത്. സമ്മര്‍ദത്തിനു വഴങ്ങിയില്ലെങ്കില്‍ ശരിക്കും കയറുമെന്ന ഭീഷണിയാണിത്. ഇതു കാണുമ്പോള്‍ മുഖ്യമന്ത്രി ഭയപ്പെടുകയും ചെയ്യും. അതുകൊണ്ട തന്നെ ഇതൊരു അന്തര്‍ധാരയില്‍ അവസാനിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ കെ മുരളീധരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രക്തസാക്ഷികളെ സിപിഎം നൈസായി ഒഴിവാക്കി…! സ്വകാര്യസര്‍വ്വകലാശാലാ ബില്‍ പാസ്സാക്കി

സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു.

Published

on

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കുന്ന ബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞദിവസം സഭയില്‍ എത്തിയ ബില്ലില്‍ ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നിരുന്നു. ഒട്ടനവധി ഭേദഗതി നിര്‍ദ്ദേശങ്ങളും ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിന്നു.

ഫീസ് ഘടനയും പ്രവേശന മാനദണ്ഡവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കടുത്ത ആശങ്കകളും സംശയങ്ങളും ഉയര്‍ത്തിയിരിക്കുകയാണ്. ഭേദഗതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം പൂര്‍ത്തിയാകാതിരുന്ന ചര്‍ച്ച ഇന്നും തുടര്‍ന്നു .അതിനു ശേഷമാണ് ബില്‍ പാസാക്കിയത്.

സ്വകാര്യ സര്‍വകലാശാല ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെങ്കിലും ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ എത്തുമ്പോള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ബാധിക്കും എന്ന് പഠിക്കേണ്ടതുണ്ട്.

പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത് നിര്‍ദ്ദേശമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യസര്‍വ്വകലാശാലയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ഇതുവരെയുള്ള നയത്തില്‍ നിന്നുള്ള പിന്മാറ്റമാണ്. കൂത്തു പറമ്പ് വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള സമര പരമ്പരകള്‍ ഈ വിഷയത്തിലാണ് സിപിഎം നേതൃത്തം വഹിച്ച് ഇടതു പക്ഷം നടത്തിയത്. അതിനെയെല്ലാം ഇപ്പോള്‍ തള്ളിക്കളഞ്ഞിട്ടാണ് പുതിയ സര്‍വ്വകലാശാലകള്‍ക്കായി സര്‍ക്കാര്‍ പരവതാനി വിരിക്കുന്നത്.

Continue Reading

kerala

സി.പി.എമ്മിന് ‘പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ തുടങ്ങാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ 10 വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

Published

on

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയിരുന്ന സി.പി.എമ്മിനെ നിയമസഭയിൽ സ്വകാര്യ സർവകലാശാല ബില്ലിൻമേൽ നടന്ന ചർച്ചയിൽ കടന്നാക്രമിച്ച് പാലക്കാട് എം.എല്‍.എ രാഹുൽ മാങ്കൂട്ടത്തിൽ. നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ 10 വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

സി.പി.എം പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാറുമ്പോൾ നിലവിലുള്ള എ.കെ.ജി സെന്‍ററിന്‍റെ ഭൂമിയിൽ പാർട്ടിക്ക് സ്വകാര്യ സർവകലാശാല തുടങ്ങാം. അതിന് ‘സഖാവ് പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ എന്ന പേരും നൽകാമെന്നും രാഹുൽ പരിഹസിച്ചു.

അവിടെ ബോംബ് നിർമാണത്തെക്കുറിച്ചും ഡൈനാമേറ്റ് ഉപയോഗത്തെക്കുറിച്ചും പിച്ചാത്തി നിർമാണത്തെക്കുറിച്ചും കോഴ്സുകൾ പഠിപ്പിക്കാം. കാഫിർ സ്ക്രീൻ ഷോട്ട് പോലുള്ള വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കുന്നതും മാഷാ അല്ലാഹ് പോലുള്ള സ്റ്റിക്കർ ഉൽപ്പാദിപ്പിക്കുന്നതും പഠിപ്പിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കേരളത്തിൽ വി.സിയും പ്രിൻസിപ്പലുമില്ലാത്ത സർവകലാശാലകൾക്കും കോളജുകൾക്കും ബഹുമതി നൽകുന്നവർക്കാണ് അവാർഡ് നൽകേണ്ടത്. പത്ത് വർഷം മുമ്പ് സ്വകാര്യ സർവകലാശാല ഇടതുപക്ഷം മുടക്കിയതിനെ തുടർന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികളോട് സി.പി.എം മറുപടി പറയണം. ഓരോ വിദ്യാർഥിയും 40ഉം 50ഉം ലക്ഷം രൂപയുടെ ബാധ്യതയുമായാണ് വിദേശത്തേക്ക് പോകുന്നത്. ആ ബാധ്യതക്ക് സി.പി.എം മറുപടി പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മുപ്പത് രൂപ മുതല്‍ കോപ്പി കച്ചവടം; ചോദ്യോത്തരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സുലഭം

പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാട്സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ സുലഭം.

Published

on

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സജീവമായി സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍. പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാട്സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ സുലഭം.

മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്. പരീക്ഷകള്‍ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ കോപ്പികള്‍ വന്ന് തുടങ്ങും. കൂടുതല്‍ വരാന്‍ സാധ്യതയുള്ള ചോദ്യോത്തരമാണെങ്കില്‍ പണം നല്‍കണം. പണമയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയാല്‍ നിങ്ങള്‍ക്ക് കോപ്പികള്‍ ലഭിക്കും.

മൈക്രോ ലെവലില്‍ എഴുതിയ കോപ്പികള്‍ പ്രിന്റ് ചെയ്ത് ഇത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തുന്നത്. തങ്ങള്‍ക്ക് തടിതപ്പാനായി പഠന മെറ്റീരിയല്‍ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പഠന മെറ്റീരിയല്‍ പരീക്ഷാ സമയത്ത് ഒപ്പം കൊണ്ടുപോകുന്ന തുണ്ടുകളായാണ് ഉപയോഗിക്കുന്നത്.

Continue Reading

Trending