Connect with us

india

‘ഓപ്പറേഷന്‍ അജയ്’: ആദ്യ വിമാനം ഇന്നെത്തും

230 പേരെയാണ് ആദ്യ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ഇസ്രാഈലില്‍നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും. ഇസ്രാഈലിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ അജയ് പദ്ധതിയുടെ ഭാഗമായാണിത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രിയോടെ തെല്‍അവീവിലെത്തി. രാത്രി തന്നെ പുറപ്പെട്ട് ഇന്ന് പുലര്‍ച്ചെ ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

230 പേരെയാണ് ആദ്യ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡല്‍ഹിയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. ഇസ്രാഈലിലെ ഇന്ത്യന്‍ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. യോഗശേഷമാണ് ആദ്യ വിമാനം പുറപ്പെട്ടകാര്യം വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രാഈലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. ഇസ്രാഈലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പര്‍ക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തിരിച്ചെത്തുന്ന മലയാളികള്‍ക്ക് സഹായം നല്‍കുന്നതിനായി ഡല്‍ഹിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍ നമ്പര്‍: 011 23747079.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് സര്‍വീസ് കാലയളവായി കണക്കാക്കണം’; നോട്ടീസ് അയച്ച് സുപ്രിംകോടതി

ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്.

Published

on

അഭിഭാഷകരായി പ്രാക്ടീസ് ചെയ്തിരുന്ന കാലയളവ് സര്‍വീസ് കാലയളവായി കണക്കാക്കണമെന്ന കേരളത്തിലെ നിയമ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ നോട്ടീസ് അയച്ച് സുപ്രിംകോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയില്‍ നേരിട്ട് പ്രവേശനം ലഭിച്ചവരാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.

ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ്- 2 തസ്തികയില്‍ നേരിട്ട് പ്രവേശനം ലഭിച്ചവരുടെ പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ അഭിഭാഷകരായി അവര്‍ പ്രാക്ടീസ് ചെയ്തിരുന്ന കാലയളവും സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നു. എന്നാല്‍, 2019-ല്‍ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിലൂടെ അഭിഭാഷക പ്രാക്ടീസ് കാലയളവ് കണക്കിലെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി.

ഈ തീരുമാനത്തിനെതിരെയാണ് നിയമവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായി വാദം കേള്‍ക്കേണ്ട ഗൗരവമേറിയ വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി നോട്ടീസ് അയച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷാകന്‍ വി. ഗിരി, അഭിഭാഷകരായ ജി.പ്രകാശ്, എം.എല്‍. ജിഷ്ണു, പ്രിയങ്ക പ്രകാശ് എന്നിവര്‍ ഹാജരായി.

 

Continue Reading

india

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

ഭവന, വാഹന വായ്പ പലിശ കുറയും

Published

on

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്ക് 0.25 ശതമാനമാണ് കുറച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഈ മാറ്റം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണ് വീണ്ടും നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. ഇതോടെ റിപ്പോ ദശാബ്ദത്തിലെ ഉയര്‍ന്ന നിരക്കായ 6.5ല്‍ നിന്ന് 6.25 ശതമാനമായാണ് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ഏപ്രിലില്‍ നിരക്ക് കുറക്കുന്നത്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനമാണ് കുറച്ചത്. നിരക്ക് 6 ശതമാനത്തിലേക്ക് താഴ്ന്നതോടെ വായ്പ, നിക്ഷേപ പലിശ നിരക്ക് കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തിന്റെ കൂടി കുറവുവരും.

2020 മേയിലാണ് റിസര്‍വ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി 6.50 ശതമാനം വരെ ഉയര്‍ത്തുകയായിരുന്നു.

Continue Reading

india

‘മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മൂല്യവ്യവസ്ഥയുടെ കാതല്‍’: രാഹുല്‍ ഗാന്ധി

എല്ലാ മതവിശ്വാസികളോടും തുല്യ ബഹുമാനം ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

Published

on

മതേതരത്വമാണ് കോണ്‍ഗ്രസിന് കാതലായതെന്നും എല്ലാ മതവിശ്വാസികളോടും തുല്യ ബഹുമാനം ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ബുധനാഴ്ചത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനത്തില്‍ അംഗീകരിക്കേണ്ട പ്രധാന പ്രമേയത്തെക്കുറിച്ച് വിപുലമായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) ചര്‍ച്ച നടത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ഒരു സമുദായത്തിന്റെ അല്ലെങ്കില്‍ മതത്തിന്റെ പാര്‍ട്ടിയായി കാണാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഒരു വ്യക്തി അവരുടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍, തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ അവരുടെ മതപരമായ വ്യക്തിത്വത്തെക്കുറിച്ച് അവ്യക്തത കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എഐസിസി സെഷന്‍ രണ്ട് പ്രമേയങ്ങള്‍ അംഗീകരിക്കും: ഒന്ന് ദേശീയ വിഷയങ്ങളില്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നീതിയെ പ്രതിഫലിപ്പിക്കുന്നതും മറ്റൊന്ന് ഗുജറാത്തിനെ സംബന്ധിച്ചും.

പ്രധാന പ്രമേയം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂട്, സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അതിന്റെ സ്ഥാനം എന്നിവ ആവര്‍ത്തിക്കുകയും സംഘടനാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള റോഡ് മാപ്പ് തയ്യാറാക്കുകയും ചെയ്യും. സംഘടനാ നവീകരണത്തെക്കുറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ മേധാവി ജയറാം രമേശിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വേണുഗോപാല്‍, പാര്‍ട്ടിയില്‍ ”വലിയ സംഘടനാ പുനഃസംഘടന” നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു.

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരന്റി ആക്കുമെന്ന വാഗ്ദാനവും ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചും പ്രമേയത്തില്‍ ഉള്‍പ്പെടും.

Continue Reading

Trending