Connect with us

kerala

വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു ഉമ്മന്‍ ചാണ്ടി; സമദാനി

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് എം.പി അബ്ദു സമദ് സമദാനി എം.പി. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്ന് സമദാനി.ഫേസ്ബുക്കിലൂടെയാണ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പതിവുകൾക്കും പരിധികൾക്കുമപ്പുറം അതിനെയെല്ലാം മനുഷ്യത്വത്തിന്റെ ആവിഷ്കാരമാക്കിയ ജനകീയ നേതാവായിരുന്നു ശ്രീ ഉമ്മൻചാണ്ടി. അദ്ദേഹം നേതൃത്വം നൽകിയ സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെയും പേരുകളിൽ പ്രകടമായതുപോലെ കാരുണ്യത്തെ അദ്ദേഹം തന്റെ ആദർശവും ഭരണക്രമത്തിന്റെ ഉള്ളടക്കവുമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ടവരുടെയും പ്രയാസങ്ങൾ ലഘൂകരിക്കാനും പരിഹരിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികൾ അവർക്കെല്ലാം ഏറെ ആശ്വാസം പകർന്ന കാരുണ്യസ്പർശമായി പരിണമിച്ചു. വേദനിക്കുന്നവരെ തഴുകിയും തലോടിയും കടന്നുപോയ മാനവത്വത്തിന്റെ മന്ദമാരുതനായിരുന്നു അദ്ദേഹത്തിലെ ഭരണാധികാരി.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച അദ്ദേഹം സദാ അവർക്കിടയിലൂടെ സഞ്ചരിച്ചു. അവരുടെ പരാതികൾ കേൾക്കാനും അതിനു പരിഹാരം കാണാനുമായി മണിക്കൂറുകളോളം നിന്നകാലിന്മേൽ നിൽക്കാനും ആഹാരമുറകൾ പോലും തെറ്റിച്ച് ദീർഘനേരം ഒന്നും കഴിക്കാതെ അവരോടൊപ്പം കഴിയാനും അദ്ദേഹത്തിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ” ജനങ്ങൾക്കിടയിൽ കഴിഞ്ഞാണ് ഞാൻ അവരെ മനസ്സിലാക്കുന്നത് ” എന്ന് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന വേദിയിൽ ഒരിക്കൽ അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.

ജനങ്ങളുടെ ഉറ്റതോഴനായിരുന്ന ഉമ്മൻചാണ്ടി അവർക്കിടയിലെ വിവിധ വിഭാഗങ്ങളെ ചേർത്തുനിർത്തിയ ഈടുറ്റ കണ്ണി കൂടിയായിരുന്നു. കേരളത്തിലെ സാമുദായികമായ മൈത്രിയും സഹവർത്തിത്വവും നിലനിർത്താനും ശക്തമാക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ആർജ്ജിച്ച മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പ്രതീകമായിരുന്നു അദ്ദേഹം.

വ്യക്തിപരമായ സമ്പർക്കങ്ങളിൽ അനുഭവപ്പെട്ടതത്രയും അദ്ദേഹത്തിന്റെ സ്നേഹവും സൗമ്യതയു മായിരുന്നു. ജന്മനാടായ പുതുപ്പള്ളിയിൽ അദ്ദേഹം എപ്പോഴും പ്രാർത്ഥിക്കാൻ പോകുന്ന തനിക്ക് പ്രിയപ്പെട്ട ചർച്ചിനോട് അനുബന്ധിച്ചുള്ള ഒരു സമ്മേളനത്തിൽ വന്ന് പ്രഭാഷണം നടത്തണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അതിന് അവസരവുമുണ്ടായി. കുന്നിൻ മുകളിലുള്ള ചർച്ചിന്റെ മുറ്റത്തെ മഹാസമ്മേളനത്തിൽ പോയതും അദ്ദേഹത്തിന്റെ നാട്ടുകാർ അന്ന് നൽകിയ ഹൃദ്യമായ സ്നേഹവും മറക്കാനാവാത്തതാണ്. ചെറുപ്പക്കാരായ രണ്ട് ഫാദർമാർ അന്ന് എന്നെ സ്നേഹപൂർവ്വം സൽക്കരിച്ച് ഭക്ഷണം കഴിപ്പിച്ചതും മനസ്സിൽ മങ്ങാതെ നിൽക്കുന്നു.അവരെല്ലാം ഉമ്മൻചാണ്ടി സാറിന്റെ സ്നേഹ വലയത്തിന്റെ ഭാഗമായിട്ടാണ് അനുഭവപ്പെട്ടത്.

പുതുപ്പള്ളിനാടിന് ശ്രീ ഉമ്മൻചാണ്ടിയും അദ്ദേഹത്തിന് ജന്മനാടും ഒരിക്കലും മടുക്കുമായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും പുതുമയുള്ളൊരു സ്ഥാനാർത്ഥിയെ പോലെയാണ് നല്ല ഭൂരിപക്ഷത്തോടെ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ നിയമസഭയിലേക്ക് ജയിപ്പിച്ച് അയച്ചത്. അസുഖബാധിതനായ വേളയിൽ കാണാനായി തിരുവനന്തപുരത്ത് ചെന്നപ്പോഴും പതിവുപോലെ സ്നേഹപൂർവ്വം സംസാരിച്ച അദ്ദേഹം പുതുപ്പള്ളിയിലെ വിശേഷങ്ങളും ആഴ്ച തോറും അവിടെ പോവാറുള്ള കാര്യവും എന്നോട് പറഞ്ഞു.

കണ്ണിൽ തെളിയുന്ന സൗമ്യസ്വരൂപവും കാതിൽ മുഴങ്ങുന്ന സൗമ്യസ്വരവുംകൊണ്ട് വരുന്ന വിഷാദസ്മൃതികളിൽ കുതിർന്ന ആദരാഞ്ജലികൾ !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണത്തില്‍ കയറിയത് ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ച്: കെ സുധാകരന്‍ എം.പി

കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു

Published

on

തിരുവനന്തപുരം: 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിക്കണക്കിന് രൂപയാണ് അന്ന് ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതു കൊടുത്ത് ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.

‘സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സാക്ഷികളാണ്. ഇവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്കു കൈമാറി. പിണറായി സര്‍ക്കാര്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്’.

‘ബിജെപിക്കാര്‍ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ തേച്ചുവെളിപ്പിക്കുന്ന വാഷിംഗ് പൗഡറായി ഇഡി മാറിയിരിക്കുകയാണ്. ഇഡി എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ കുടുങ്ങേണ്ട കുഴല്‍പ്പണക്കേസാണ് ഇഡി വെറും സ്ഥലക്കച്ചവടമാക്കി മാറ്റി. ഹവാല ഇടപാടുകാരനായ ധര്‍മരാജന്‍ പണം നഷ്ടപ്പെട്ട ഉടനേ ഫോണ്‍ ചെയ്തത് കെ സുരേന്ദ്രനേയും ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേശനേയുമാണ്’.

‘പൂര്‍ണമായും രാഷ്ട്രീയപ്രേരിതമായാണ് ഇഡിയുടെ അന്വേഷണം. പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനുള്ള ആയുധമായാണ് കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുന്നത്. 2015 മുതല്‍ 2025 ഫെബ്രുവരി വരെ മോദി ഭരണത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ എടുത്ത 193 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യസഭയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്’ സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക ആരോപണം; നിയമപരമായി നേരിടും; പ്രതികരണവുമായി ഷാന്‍ റഹ്‌മാന്‍ രംഗത്ത്

ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു

Published

on

സാമ്പത്തിക ആരോപണത്തില്‍ പ്രതികരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തനിക്കെതിരായ സാമ്പത്തിക ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു. താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്‍കിയതെന്നും സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:-

ജനുവരി 25ന് നടന്ന ഉയിരേ – ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് – പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ്റ് ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിനു പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്-ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു.

നിയമ വിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക.

 

Continue Reading

kerala

വയനാട് പുനരധിവാസം; നിലവിലെ നഷ്ടപരിഹാരത്തുക കുറവ്, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയില്‍

549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു

Published

on

വയനാട് പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ നഷ്ടപരിഹാരത്തുക കുറവാണെന്ന് എസ്റ്റേറ്റ് ചൂണ്ടിക്കാട്ടി. 549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.

ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. 26 കോടി നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കി. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കഴിഞ്ഞ ദിവസമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കാനും, നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെയാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

Trending