Connect with us

india

സാമ്പത്തിക സംവരണത്തെ പാര്‍ലിമെന്റില്‍ എതിര്‍ത്തത് മുസ്‌ലിംലീഗ് മാത്രം, കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ മുസ്‌ലിംലീഗിനോട് കടപ്പെട്ടിരിക്കുന്നു: പ്രശാന്ത് ഈഴവന്‍

കേരളത്തിലെ ഈഴവരും ദളിതരും അടക്കമുളള പിന്നാക്ക ജനതയുടെ കേരളത്തിലെ കുഞ്ഞുമക്കൾക്ക് വേണ്ടി, ഭാവി തലമുറയ്ക്ക് വേണ്ടി, പാർലമെന്റിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് വോട്ട് ചെയ്ത ഏക പ്രസ്ഥാനം മുസ്ലിംലീഗാണ്

Published

on

സാമ്പത്തിക സംവരണത്തിനെതിരെ പാർലിമെന്റിൽ എതിർത്ത് വോട്ട് ചെയ്തത് മുസ്ലിംലീഗ് മാത്രമാണെന്നും കേരളത്തിലെ ഈഴവരാദി പിന്നോക്ക ജനത മുസ്ലിംലീഗിനോട് എന്നും കടപ്പെട്ടിരിക്കുന്നു എന്നും സംവിധായകൻ പ്രശാന്ത് ഈഴവൻ. സാമ്പത്തിക സംവരണത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമയുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുസ്ലിംലീഗിന്റെ നിലപാടിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചത്.

കേരളത്തിലെ ഈഴവരും ദളിതരും അടക്കമുളള പിന്നാക്ക ജനതയുടെ കേരളത്തിലെ കുഞ്ഞുമക്കൾക്ക് വേണ്ടി, ഭാവി തലമുറയ്ക്ക് വേണ്ടി, പാർലമെന്റിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് വോട്ട് ചെയ്ത ഏക പ്രസ്ഥാനം മുസ്ലിംലീഗാണ്. മഞ്ജുവാര്യരും ബിജുമേനോനും സംയുക്ത വർമ്മയും ഒക്കെ ഇടുമ്പോൾ അത് പേര്, നമ്മൾ ഈഴവൻ എന്ന് പേരിനൊപ്പം ചേർക്കുമ്പോൾ ജാതി. കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ഈ ജാതിബോധത്തെ തുറന്ന് കാട്ടാനാണ് സ്വന്തം പേരിൽ ഈഴവൻ എന്ന് ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സംവരണം ആദ്യം ആവശ്യപ്പെട്ടത് ഇ.എം.എസ് ആണെന്നും അതുകൊണ്ട് സി.പി.എം അതിനെ എതിർക്കാതിരുന്നതിനെ കുറ്റം പറയാനാവില്ലെന്നും എന്നാൽ, സി.പി.ഐ പിന്നോക്ക ജനതയോടെ ചെയ്തത് കൊടിയ വഞ്ചനയാണെന്നും പ്രശാന്ത് പറഞ്ഞു. മുസ്ലിംലീഗിന് അർഹതപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഒരേ ഭാഷയിലാണ് സംസാരിച്ചത്. എന്നാൽ നിലവിലെ മന്ത്രിസഭയിൽ 11 പേർ ഒരു സമുദായത്തിൽനിന്ന് മാത്രമാണ്. ഇപ്പോൾ കേരളത്തിലെ സാമുദായിക സന്തുലിതത്വം തകരുന്നതിനെക്കുറിച്ച് ആർക്കും ആശങ്കയില്ലെന്നും പ്രശാന്ത് പറഞ്ഞു.

india

ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ ട്രക്കിന് തീപിടിച്ചു; വന്‍ സ്‌ഫോടനം

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Published

on

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ച് വന്‍ സ്‌ഫോടനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനാല്‍ ട്രക്കിനടുത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.
ഡല്‍ഹി – വസീറാബാദ് റോഡില്‍വച്ചാണ് ഗ്യാസ് ട്രക്കിനു തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പുലര്‍ച്ചേ 3.30തിനാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വന്‍ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Continue Reading

india

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്

മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

Published

on

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം കാതോര്‍ക്കുന്നത്.

അതേസമയം കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ ധനമന്ത്രിക്ക് മുന്നില്‍ ഉണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഉണ്ടാകുക. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രില്‍ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തില്‍ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.

കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

 

 

Continue Reading

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading

Trending