Connect with us

crime

മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്; കടമക്കുടിയിലെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി

വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം.

Published

on

പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍. മരണം കഴിഞ്ഞ് 2 ദിവസമാകുമ്പോളും ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കൂടുതല്‍ ആളുകളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയാണ്.

വ്യത്യസ്ത നമ്പറുകളില്‍നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും ആശാപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്‍ എത്തുന്നതായാണു വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരന്‍ അറിയിച്ചു. മരണശേഷം ബന്ധുക്കള്‍ക്കു സന്ദേശങ്ങള്‍ ലഭിച്ചതിനുശേഷമാണ് ലോണ്‍ ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരന്‍ പറയുന്നു. ”ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നു. ഇതോടെയാണ് കൂടുതല്‍ ഭീകരത മനസ്സിലായത്.

ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിട്ടുണ്ട്” സഹോദരന്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയില്‍ രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡി.വൈ.എസ.്പി കെ.എ.അനീഷ് അറിയിച്ചു.

ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാല്‍ ചെറിയ തുക മാത്രമാണു ഇവര്‍ വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്‍പയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ വായ്പ ഇടപാടുകാര്‍ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്‍ എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശില്‍പയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇന്നലെ ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും ലഭിച്ച വാട്‌സാപ് സന്ദേശമാണു ഓണ്‍ലൈന്‍ വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ടതിന്റെ സൂചനയായത്.

ശില്‍പയുടെ അക്കൗണ്ടില്‍നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നല്‍കിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓണ്‍ലൈന്‍ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നല്‍കിയ ഓണ്‍ലൈന്‍ സംഘം ശില്‍പയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയത്.

മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോ ഉള്‍പ്പെടെ സന്ദേശങ്ങള്‍ ശില്‍പയുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈല്‍ ഫോണില്‍ വാട്‌സാപ് ആയും അയച്ചുകൊടുത്തു. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവര്‍ക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങളടക്കം എല്ലാ കോണ്‍ടാക്ടുകളിലേക്കും അയച്ചു നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.

Published

on

പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസില്‍ സമീപവാസിയായ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയാണ് പിടിയിലായ ഒരാള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വായ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം കുട്ടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത്.

പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്ന് ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് ഒരു ചടങ്ങിന് വന്നതാണ് എറണാകുളം സ്വദേശിയായ പ്രതി. ചടങ്ങിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ആലുവയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം

കാക്കനാട് സ്വദേശി മുൻസീറിനാണ് സ്കൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റത്.

Published

on

ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം. യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി.

ഇതിനുപുറമേ ഇദ്ദേഹത്തിൻറെ മുതുകിലും കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സിസിടിവി ഉൾപ്പെടെയുള്ള പരിശോധിച്ച് എടത്തല പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

crime

ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്.

Published

on

ആലുവ യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറി. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്.

മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഇന്നലെ ആലുവ സർക്കാർ ആശുപത്രിയിൽ സഹോദരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആശുപത്രി വാതിൽ ഇളകി വീണു. തിരുവാലൂര്‍ സ്വദേശികളായ രഞ്ജു, സഞ്ജു എന്നിവരാണ് മദ്യലഹരിയിൽ ആശുപത്രിയിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീടത് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തത്.

ഇതിനിടയിലാണ് ആശുപത്രി വാതിൽ ഇളകി വീണത്. സംഭവത്തിൽ പരാതിയില്ലാത്ത പശ്ചാത്തലത്തിൽ ഇരുവരുടേയും പേരിൽ പൊലീസ് കേസെടുക്കാതെ വിട്ടു. പിന്നാലെയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഞായറാഴ്ച രാത്രി ആലുവ ജില്ലാ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. അതിനിടയിൽ പരിക്കേറ്റതോടെ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായി. കയ്യാങ്കളിക്കിടെയാണ് ആശുപത്രിയിലെ മുൻവശത്തെ വാതിൽ ഇളകി വീണത്.

Continue Reading

Trending