Connect with us

kerala

ഓണത്തിന് നല്‍കിയത് ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം; ‘കഴിച്ച’ പപ്പടം തിരിച്ചുവിളിച്ച് സര്‍ക്കാര്‍

Published

on

കൊച്ചി: ഓണത്തിന് സപ്‌ളൈക്കോ വിതരണം ചെയ്ത ഭക്ഷ്യസാധന കിറ്റില്‍ ഉള്‍പ്പെട്ട പപ്പടത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. റാന്നിയിലെ സിഎഫ്ആര്‍ഡി നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്. പപ്പടത്തില്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനമായിരുന്നു ഇത് കിറ്റിലെ പപ്പടത്തില്‍16.06 ശതമാനമായിരുന്നു. പി.എച്ച് മൂല്യം പരമാവധി 8.50 വേണ്ടയിടത്ത് ഓണ പപ്പടത്തിലുണ്ടായിരുന്നത് 9.20. സോഡിയം കാര്‍ബണേറ്റ് അളവിലും വ്യത്യാസമുണ്ടായി 2.3ന് പകരം 2.4 ആയിരുന്നു ഇതിന്റെ അളവ്.

ഇതോടെ ഭക്ഷണമായി ഉപയോഗിക്കാനാകാത്ത പപ്പടം തിരികെയെടുക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കുന്നതിനുളള വിഭാഗത്തിലെ അഡീഷണല്‍ ജനറല്‍ മാനേജര്‍ ഇതിനായി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വില്‍പന നടത്തിയതിന്റെയും വാങ്ങിയവയുടെയും കണക്കും നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

പപ്പടം നല്‍കിയ തമിഴ്‌നാട്ടിലെ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തേക്കും. മുമ്പ് കിറ്റിലെ പപ്പടം തമിഴ്‌നാട്ടില്‍ നിന്നുളളതാണെന്ന പേരില്‍ വിവാദമുണ്ടായിരുന്നു. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഉഴലുന്ന കേരളത്തിലെ കമ്പനികള്‍ക്ക് നല്‍കാതെ തമിഴ്‌നാട്ടിലെ കമ്പനികള്‍ക്ക് നല്‍കിയതാണ് വിവാദമുണ്ടായത്.

ആദ്യം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കിറ്റിലെ വിഭവങ്ങളുടെ ഗുണനിലവാരവും തൂക്കവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നതായി കണ്ടെത്തി. നിര്‍മ്മാണ തീയതിയും പാക്കിംഗ് തീയതിയും മറ്റും വ്യക്തമായിരുന്നില്ല. കിറ്റിലെ ശര്‍ക്കരയിലും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ശര്‍ക്കര മാറ്റി പഞ്ചസാര കിറ്റില്‍ ഉള്‍പ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

Trending