Connect with us

india

രാഷ്ട്രത്തിന്റെ ഗൃഹാതുര സ്മരണകളുടെ പ്രതീകമായി പഴയ പാർലമെന്റ് മന്ദിരം. : അവസാന സമ്മേളനദിന അനുഭവം പങ്കുവച്ച്‌ അബ്ദു സമദ് സമദാനി

Published

on

ചരിത്രത്തില്‍ ഇടം നേടാന്‍ പോകുന്ന ദിവസമാണിന്ന്. ലോകത്തിലെ ഏറ്റവും മഹത്തും ബൃഹത്തുമായ പാര്‍ലിമെന്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുമ്പായി, പഴയ മന്ദിരത്തില്‍ ഇന്ന് അവസാനമായി സമ്മേളിച്ചുവെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദേശം അറിയിച്ചത്.

രാഷ്ട്രത്തിന്റെ ഗൃഹാതുരസ്മരണകളുടെ പ്രതീകമാണ് ഈ പാര്‍ലിമെന്റ് മന്ദിരം. മഹാരഥന്മാരായ ദേശീയനേതാക്കളുടെ ഓര്‍മ്മകള്‍ ഇവിടെ പതിഞ്ഞുകിടക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാവിന്റെ, മൗനിയായിരിക്കുന്ന പ്രതിമയാണ് മുറ്റത്ത്. അടുത്തകാലത്തായി പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധങ്ങളും ധര്‍ണ്ണാസമരങ്ങളുമെല്ലാം ഈ ഗാന്ധിപ്രതിമയുടെ മുന്നിലാണ് പതിവായി നടന്നുവന്നതെന്നും അബ്ദു സമദ് സമദാനി എം.പി.

അകത്ത്, ലോക്‌സഭാ, രാജ്യസഭാ ഹാളുകള്‍ക്കിടയില്‍, കെട്ടിടത്തിന്റെ മധ്യത്തിലുള്ള സെന്‍ട്രല്‍ ഹാളിലാണ് ഭരണഘടനാ നിര്‍മ്മാണസമിതി അതിന്റെ യോഗങ്ങള്‍ ചേരുകയുണ്ടായത്. ഭരണഘടനയുടെ ശില്പി ബി.ആര്‍ അംബേദ്കറിന്റെയും അതിന്റെ നിര്‍മാണസമിതി അധ്യക്ഷനും പ്രഥമ രാഷ്ട്രപതിയുമായ ബാബു രാജേന്ദ്രപ്രസാദിന്റെയും മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ രക്ഷകനായകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സഹപ്രവര്‍ത്തകനായ നിയമവിശാരതന്‍ ബി. പോക്കര്‍ സാഹിബും അടക്കമുള്ള ജനനേതാക്കളുടെയും ശബ്ദങ്ങള്‍ മുഴങ്ങുകയും വാക്കുകള്‍ അലയടിക്കുകയും ചെയ്ത മന്ദിരമാണിതെന്ന് സമദാനി വ്യക്തമാക്കി.

സെന്‍ട്രല്‍ ഹാളിലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യലബ്ധിയുടെ വേളയില്‍ തന്റെ പ്രസിദ്ധമായ പാതിരാപ്രസംഗം നടത്തിയത്. (‘ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുകയാണ് ‘… ‘ഭാഗധേയവുമായുള്ള ഭാരതത്തിന്റെ അഭിമുഖം’). രാഷ്ട്രത്തിന്റെ സ്മൃതിപഥത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത അനന്യസാധാരണ പ്രഭാഷണം.

ഇന്ന് ലോക്‌സഭ തുടങ്ങുമ്പോള്‍, ഹാജര്‍പട്ടികയില്‍ ഒപ്പിട്ട് 510 എന്ന ഡിവിഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്വന്തം സീറ്റില്‍ ഇരുന്ന്, ”രാജ്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷത്തെ പാര്‍ലിമെന്ററി യാത്ര’ വിഷയമായുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും സംസാരിച്ചു. (ചര്‍ച്ചയില്‍ മുസ്ലിം ലീഗില്‍ നിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബ് സംസാരിച്ചു) അത് കഴിഞ്ഞ് അല്പസമയം പിന്നിട്ടപ്പോള്‍ യാദൃശ്ചികമായി രാഹുല്‍ ഗാന്ധിയെ കണ്ടു. സ്വസ്ഥമായും സ്വതന്ത്രമായും മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഇയ്യിടെ ആര്യവൈദ്യശാലയില്‍ നടത്തിയ ചികിത്സയിലെ അനുഭവങ്ങള്‍ കോട്ടക്കല്‍ക്കാരനായ എന്നോട് അദ്ദേഹം പങ്കുവച്ചു. തുടര്‍ന്ന് പതിവുപോലെ ഫിലോസഫി, മിസ്റ്റിസിസം, വേദാന്തശാസ്ത്രം, ബുദ്ധിസം, സൂഫിസം, നിര്‍വ്വാണം, മുക്തി… തുടങ്ങിയ വിഷയങ്ങളിലൂടെ സംഭാഷണം കടന്നുപോയി. വിവിധ മതങ്ങളിലെ ആത്മീയമായ തത്ത്വങ്ങളെയും അവസ്ഥകളെയും സംബന്ധിച്ചും സംസാരിച്ചു. എന്റെ മനസ്സിലുള്ള പണ്ഡിറ്റ് നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും ചിന്താചിത്രങ്ങള്‍ അദ്ദേഹവുമായി പങ്കുവെക്കുയും ചെയ്തു അബ്ദുസമദ് സമദാനി എം.പി

തന്റെ പുതിയൊരു ലേഖനം ഭാഷാന്തരം ചെയ്യാനായി അദ്ദേഹം ഏല്‍പ്പിക്കുകയും അത് അപ്പോള്‍തന്നെ മുഴുവനായി വായിച്ചു കൊടുക്കാന്‍ പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അത് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു. സുന്ദരമായ ശൈലിയില്‍ എഴുതിയ ഗഹനമായൊരു ആത്മകഥാകഥനമായിരുന്നു അത്. കണ്ടുമുട്ടിയപ്പോഴും പിരിയുമ്പോഴും അദ്ദേഹം പതിവുപോലെ കൈ അമര്‍ത്തിപ്പിടിച്ച് ഹസ്തദാനം ചെയ്തു. പിരിയുമ്പോള്‍ പാര്‍ലിമെന്റിന്റെ കൊറിഡോറില്‍ വച്ച് ഒരു സെല്‍ഫിയെടുത്തു. എന്റെ മൊബൈലില്‍ അദ്ദേഹം തന്നെ ക്യാമറക്ക് വിരലമര്‍ത്തി.

അങ്ങനെ പഴയ പാര്‍ലിമെന്റ് മന്ദിരത്തിലെ അന്ത്യസമ്മേളനദിനത്തില്‍ അതിന്റെ ഇടനാഴികയിലൂടെ, പണ്ഡിറ്റ്ജിയുടെ പ്രപൗത്രനോടൊപ്പം പുറത്തുകടന്നു, പഴയ ഇന്ത്യയെയും പുതിയ ഇന്ത്യയെയും രണ്ടും തമ്മിലുള്ള അന്തരത്തെയും വീണ്ടും കണ്ടെത്താന്‍ എന്ന കുറിപ്പുമായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്

ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരുക്ക്. ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇവരെ ആദ്യം വാല്‍പ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരുക്ക് ഗുരുതരമായതിനാല്‍ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

തോട്ടത്തില്‍ വിശ്രമിക്കുകയായിരുന്ന കാട്ടുപോത്താണ് രാവിലെ ജോലിക്കായി എത്തിയ തൊഴിലാളികളെ കുത്തിപരുക്കേല്‍പ്പിച്ചത്.

Continue Reading

india

വഖഫ് ബില്ലിനെതിരെ സുപ്രീംകോടതി; ഹര്‍ജികളില്‍ നാളെ ഇടക്കാല ഉത്തരവ്

കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ്. മുസ്‌ലിം സമുദായം ഉന്നയിച്ച മൂന്ന് സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ നാളെ ഇടക്കാല ഉത്തരവ്.

ഇടക്കാല ഉത്തരവില്‍ വേറെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

ഇടക്കാല ഉത്തരവിടാനായി സുപ്രീംകോടതി നിര്‍ദേശിച്ചത്

ഒന്ന്: രജിസ്‌ട്രേഷന്‍ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.

രണ്ട്: കലക്ടര്‍മാര്‍ക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി അരുത്.

മൂന്ന്: കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും എക്‌സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവര്‍ എല്ലാവരും മുസ്‌ലിംകളായിരിക്കണം.

അതേസമയം നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപില്‍ സിബല്‍ വാദിച്ചു.

അതേസമയം ഒരു മതത്തിന്റെയും അവകാശങ്ങളില്‍ ഇടപെടാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും ഇസ്ലാം മതത്തിന്റെ അവിഭാജ്യ ആചാരമാണ് വഖഫെന്നും കപില്‍ സിബല്‍ പറഞ്ഞു. വഖഫ് നല്‍കണമെങ്കില്‍ അഞ്ചു വര്‍ഷം മുസ്ലിമാകണമെന്നത് എന്തിന് തെളിയിക്കണമെന്നും ആര്‍ട്ടിക്കിള്‍ 26 എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ സമിതിയിലെ അംഗങ്ങളെ മാറ്റുന്നത് ഭരണഘടനാ വിരുദ്ധമെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഒരു മതത്തിന് മാത്രം ചില നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമെന്നും ബോര്‍ഡിലെ 22 അംഗങ്ങളില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നത് വിവേചനപരമെന്നും സിബല്‍ വ്യക്തമാക്കി.

അതേസമയം വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത് എന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. വിഷയത്തില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനും ജ. പി വി സഞ്ജയ് കുമാര്‍, ജ. കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ടതുമായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

വഖഫ് സ്വത്തിന്റെ സ്വഭാവം ജില്ലാ കളക്ടര്‍മാര്‍ തീരുമാനിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു. വഖഫ് അല്ലെന്ന് ജില്ലാ കളക്ടര്‍ തീരുമാനിച്ചാല്‍ എങ്ങനെ സുതാര്യമായ തീരുമാനമാകുമെന്നും സുപ്രീം കോടതി ചോദിച്ചു.

വഖഫ് നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദ്യങ്ങളുയര്‍ത്തി. നൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വഖഫായി പ്രഖ്യാപിച്ച സ്വത്ത് ഏറ്റെടുത്ത് വഖഫ് അല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്ത് പുതിയ നിയമപ്രകാരം അസാധുവാകുമോ എന്നും കോടതി ചോദിച്ചു.

 

 

Continue Reading

india

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആര്‍ ഗവായ് മെയ് 14ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു

Published

on

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്ന തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഭൂഷണ്‍ രാംകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു, അദ്ദേഹത്തിന്റെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് അംഗീകാരത്തിനായി അയച്ചു. ജസ്റ്റിസ് ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി മാറാനുള്ള സാഹചര്യമൊരുക്കുന്നതാണ് ശുപാര്‍ശ.

മെയ് 14 ന് 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗവായ് സത്യപ്രതിജ്ഞ ചെയ്യും. സിജെഐ ഖന്ന മെയ് 13 ന് വിരമിക്കും. 2025 നവംബറില്‍ വിരമിക്കുന്നതിനാല്‍ ജസ്റ്റിസ് ബിആര്‍ ഗവായ് ആറ് മാസത്തേക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരിക്കും.

2007ല്‍ രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്.

ഒരു മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍, മോദി സര്‍ക്കാരിന്റെ 2016 ലെ നോട്ട് നിരോധന തീരുമാനത്തെ ഉയര്‍ത്തിപ്പിടിച്ച വിധിയും ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതും ഉള്‍പ്പെടെ നിരവധി സുപ്രധാന വിധികളില്‍ ജസ്റ്റിസ് ഗവായ് ഉള്‍പ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് ഗവായ് 1985-ല്‍ തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചു. 1987-ല്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്ര പ്രാക്ടീസ് ആരംഭിക്കുന്നതിന് മുമ്പ്, മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായ അന്തരിച്ച രാജാ എസ് ഭോന്‍സാലെയ്ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

ജസ്റ്റിസ് ഗവായ് ഭരണഘടനാപരവും ഭരണപരവുമായ നിയമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, നാഗ്പൂര്‍, അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, അമരാവതി സര്‍വകലാശാല, SICOM, DCVL തുടങ്ങിയ സര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ നിരവധി പൗര, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു.

1992ല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി.

മുംബൈയിലെ ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗബാദ്, പനാജി എന്നിവിടങ്ങളിലെ ബെഞ്ചുകളിലും ജസ്റ്റിസ് ഗവായ് സേവനമനുഷ്ഠിച്ചു. 2019 മെയ് 24 ന് അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

 

Continue Reading

Trending