Connect with us

News

ഹോ എന്തൊരു ഫൈനല്‍; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല.

Published

on

ദോഹ: ഹോ എന്തൊരു ഫൈനല്‍. ഞരമ്പ് വരിഞ്ഞ് മുറുകി. മാസ്മരിക ഫൈനലില്‍ അര്‍ജന്റിന ഒന്നാമതെത്തി. മെസി ചരിത്രമായി.ആദ്യ പകുതിയില്‍ അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍. രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തിരികെ വരുന്നു. നിശ്ചിത സമയം 22. അധികസമയത്ത് അര്‍ജന്റിനക്ക് ലീഡ്. എംബാപേയിലുടെ ഫ്രാന്‍സ്. ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് ഹീറോയായി. പ്രതീക്ഷിക്കപ്പെട്ട ലൈനപ്പായിരുന്നു ഇരു ടീമുകളുടേതും. കരീം ബെന്‍സേമ കളിച്ചേക്കുമെന്ന സംസാരങ്ങളില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. ഫ്രഞ്ച് മുന്‍നിരയില്‍ ഒലിവര്‍ ജിറോര്‍ഡ് തന്നെ. ഇരു പാര്‍ശ്വങ്ങളില്‍ കിലിയന്‍ എംബാപ്പേയും ഉസ്മാന്‍ ഡെംപാലേയുംമധ്യത്തില്‍ അന്റോണിയോ ഗ്രീസ്മാനും. അര്‍ജന്റിനിയന്‍ മുന്‍നിരയില്‍ ലിയോ മെസിയും ജൂലിയന്‍ അല്‍വാരസും. പിറകില്‍ എയ്ഞ്ചലോ ഡി മരിയയും റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും.

ഹോം ജഴ്‌സിയുടെ ആത്മവിശ്വാസമുണ്ടായിരുന്നു അര്‍ജന്റീനിയന്‍ സംഘത്തിന്. ആദ്യ നിമിഷങ്ങളില്‍ തന്നെ അല്‍വാരസിലുടെ അര്‍ജന്റീനയുടെ അപകടകരമായ നീക്കം കണ്ടു. പതിനാറാം മിനുട്ടില്‍ മെസി ഒരുക്കിയ അവസരം ഡി മരിയക്ക് ഉപയോഗപ്പെടുത്താനായില്ല. ഹെര്‍ണാണ്ടസിനെ പെനാല്‍ട്ടി ബോക്‌സിന് സമീപം വീഴ്ത്തിയതിന് അനുവദിക്കപ്പെട്ട ഫ്രീകിക്ക് അന്റോണിയോ ഗ്രീസ്മാന്‍ സുന്ദരമായി നല്‍കിയപ്പോള്‍ ഒലിവര്‍ ജിറോര്‍ഡ് ചാടി ഉയര്‍ന്ന് തല വെച്ചിരുന്നു. പക്ഷേ പന്ത് ക്രോസ് ബാറിലൂടെ പുറത്തായി. പിറകെ അര്‍ജന്റ്റിന സ്‌ക്കോര്‍ ചെയ്തു.

ഡി മരിയ ഇടത് പാര്‍ശ്വത്തിലുടെ ബോക്‌സില്‍ കയറിയപ്പോള്‍ പിറകില്‍ നിന്നും ഉസ്മാന്‍ ഡെംപാലേ വീഴ്ത്തി.ഉടനടി റഫറി പെനാല്‍ട്ടി വിളിച്ചുമെസി സുന്ദരമായി പ്ലേസിംഗ് ഷോട്ടില്‍ പന്ത് വലയിലാക്കി. ചാമ്പ്യന്‍ഷിപ്പില്‍ നായകന്റെ ആറാമത് ഗോള്‍. പക്ഷേ അതിമനോഹര ഗോള്‍ വരാനുണ്ടായിരുന്നതേയുള്ളു. ആറ് പേരുടെ മാജിക്. സ്വന്തം ഹാഫില്‍ നിന്ന് കിട്ടിയ പന്തില്‍ ചാമ്പ്യന്‍ഷിപ്പിലെ അതിമനോഹര ഗോള്‍. പരുക്ക് കാരണം പുറത്തിരുന്ന ഡി മരിയയുടെ പവന്‍മടങ്ങ് തിരിച്ചുവരവ്.

രണ്ടാം പകുതിയും അര്‍ജന്റീനക്കാര്‍ സ്വന്തമാക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സ് ചിത്രത്തില്‍ ഇല്ലെന്നാണ് കരുതിയത്. എന്നാല്‍ അര്‍ജന്റിനിയന്‍ ഡിഫന്‍സിന്റെ പിഴവില്‍ പിറന്ന പെനാല്‍ട്ടി കിക്ക് കിലിയന്‍ എംബാപ്പേ ഗോളാക്കി. താമസിയാതെ കിംഗ് സ് ലേ കോമാന്‍ നല്‍കിയ പന്ത് എംബാപ്പേ മനോഹരമായി തിരിച്ച് വിട്ടു. കളി 2-2 ലേക്ക് മാറി. പിന്നെ അന്തിമ നിമിഷങ്ങളിലേക്ക്. മെസിയുടെ ബുളറ്റ് ഷോട്ട് ലോറിസ് കുത്തിയകറ്റി. മല്‍സരം അധികസമയത്തേക്ക്.

ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. മെസിയുടെ ഗോളില്‍ അര്‍ജന്റീന ലീഡ് നേടിയെങ്കിലും എംബാപ്പേയുടെ പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് തിരികെയെത്തി. പിന്നെ ഷൂട്ടൗട്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ അവസരം. ആദ്യം എംബാപ്പേഗോള്‍. പിറകെ മെസി. അതും ഗോള്‍. കോമാന്‍മാര്‍ട്ടിനസ് രക്ഷപ്പെടുത്തുന്നു. ഡിബാലേപിഴചില്ല. അര്‍ജന്റീനക്ക് ലീഡ്. തുമേനിപന്ത് പുറത്ത്. അര്‍ജന്റീനക്കായി പരേഡസ്‌ലഗാള്‍. മോലോമാനിക്ക് പിഴച്ചില്ല. അവസാന കിക്ക് അര്‍ജന്റീന ഗോളാക്കികപ്പ്.

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending