Connect with us

More

ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

Published

on

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ആശങ്കകള്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇന്നലെയാണ് തെളിഞ്ഞത്. ജീവിതത്തില്‍ ഇങ്ങനെയൊരു ചുഴലിക്കാറ്റ് കണ്ടിട്ടില്ല.’ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ നിന്ന് മോചിതരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതികരണമാണിത്. ഓഖി തീരം വിട്ടതോടെ സാധാരണ ജീവിതത്തിലേക്ക് പിച്ച വെക്കുകയാണ് ഇവര്‍. ദുരന്തമായെത്തിയ ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ദ്വീപ് നിവാസികള്‍. എങ്കിലും ഒരു ദിനം കൊണ്ട് തകര്‍ന്നുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ ഇനി ഒരു പാട് നാളത്തെ അധ്വാനം വേണം. അതിനുള്ള തിരക്കിലാണ് ഇപ്പോള്‍ അവര്‍.
മിനിക്കോയ് ദ്വീപിലാണ് ഓഖി കൂടുതല്‍ ദുരിതം വിതച്ചത്. 120 കിലോ മീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റെത്തിയത്. കടലില്‍ കൂറ്റന്‍ തിരമാല ഭീതിയുണ്ടാക്കി. മരങ്ങള്‍ കടപുഴകി വീഴുകയും തിരയടിച്ചു കയറുകയും ചെയ്തതോടെ നാശനഷ്ടങ്ങള്‍ വര്‍ധിച്ചു. റോഡുവഴി ഗതാഗതം മുടങ്ങി. വൈദ്യുതി നിലച്ചത് ദുരിതമായി. ഓടിട്ട വീടുകള്‍ തകര്‍ന്നടിഞ്ഞു. നിര്‍ത്തിയിട്ട എട്ടു ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പു കാരണം മീന്‍ പിടിക്കാന്‍ പോവാത്തതിനാല്‍ ജീവഹാനി ഒഴിവാക്കാനായി. കടലിലെ കനത്ത തിരമാലയില്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തുനിന്നുമുള്ള രണ്ടു ഉരുക്കള്‍ അപകടത്തില്‍ പെട്ടു. മംഗലാപുരത്തെ ഉരുവില്‍ നിന്ന് 7 പേര്‍ രണ്ടു ദിവസം കടലില്‍ പെട്ടാണ് കരയിലെത്താനായത്.
കവരത്തിയില്‍ കടല്‍ വെള്ളം കുടിവെള്ളമായി ശുചീകരിക്കുന്ന പ്ലാന്റിന്റെ പൈപ്പ് ലൈന്‍ തകര്‍ന്നു. ഇത് ശരിയാക്കാന്‍ ഒരു മാസമെടുക്കും. കല്‍പേനി ദ്വീപില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഹെലിപ്പാഡും കടലാക്രമണം തടയാന്‍ നിര്‍മിച്ച ബ്രോക്ക് വാട്ടര്‍ ഭിത്തി തകര്‍ന്നതും സുരക്ഷക്ക് ഭീഷണിയായി. ദ്വീപില്‍ പലയിടത്തും 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചതായി കവരത്തി നിവാസിയും സര്‍ക്കാറിന്റെ നീന്തല്‍ പരിശീലകനും ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്‍ ജന. സെക്രട്ടറിയുമായ കെ. മുജീബുറഹ്മാന്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെയുള്ളൊരു കാറ്റും തിരയും കണ്ടിട്ടില്ല. കടലില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കൂറ്റന്‍ തിരയുയര്‍ന്നത്. കരയിലുള്ളവര്‍ രണ്ടു ദിവസം അതീവ ജാഗ്രതയിലായിരുന്നു. കടലിനു നടുവില്‍ ദൈവത്തിന്റെ തുണയില്‍ ജീവിക്കുന്ന സമൂഹമായതിനാല്‍ ഇത്തവണയും ആ കരുണയില്‍ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. ആശങ്ക ഒഴിഞ്ഞതോടെ സര്‍ക്കാരും നാട്ടുകാരും അതിനുള്ള ശ്രമത്തിലാണെന്നും മുജീബ്‌റഹ്മാന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി കൊണ്ടു വന്നതാണെന്നും ഭരിക്കുന്നവർ അതിന്റെ അപ്പനാകുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ല. ഉമ്മൻചാണ്ടിയെ അഴിമതിയിൽ മുക്കി എടുക്കാൻ നോക്കിയിട്ടും വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണ്.

ജാതി സെൻസസ് ഇൻഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ (02/05/2025) രാവിലെ 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

kerala

ലഹരി ഉപയോഗം പിന്തുണക്കില്ല, വേടന്റെ പാട്ടിലെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ സമ്മതിക്കില്ല: ഷാഫി പറമ്പില്‍

Published

on

കോഴിക്കോട്: വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള ആയുധമായി ലഹരിക്കേസ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ എംപി. വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല എന്നാല്‍, അയാള്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി പലരും നിലവിലെ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വേടന്റെ ലഹരി ഉപയോഗത്തെ പിന്തുണയ്ക്കാന്‍ കഴിയില്ല. പക്ഷെ വേടന്‍ പറയുന്ന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താനുളള അവസരമായി ഇതിനെ കാണരുത്. അങ്ങനെ പലരും ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാവരുടെയും കാര്യത്തില്‍ ഉണ്ടാകുന്ന നീതിയും ന്യായവുമല്ല വേടന്റെ കാര്യത്തില്‍ ഉണ്ടാകുന്നതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. ചില ആളുകളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതല്ല ലഹരിക്കെതിരായ പോരാട്ടം എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം’- ഷാഫി പറമ്പില്‍ പറഞ്ഞു.

Continue Reading

Trending