More
ഓഖി ദുരന്തം നടന്നിട്ട് ഒരു മാസം; കാണാതായവരുടെ കണക്കില്‍ ഇപ്പോഴും വ്യക്തതയില്ല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ കണ്ണീര്‍ വീഴ്ത്തിയിട്ട് ഒരു മാസം പിന്നിടുന്നു. കടലില്‍ ജീവന്റെ പ്രതീക്ഷകളുമായി നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ കാണാതായവരുടെ കണക്കില്‍ മാത്രം ഇതുവരെയും വ്യക്തത വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാറിനും ലത്തീന്‍ സഭക്കും വ്യത്യസ്ത കണക്കാണ്. ഇനിയും കണ്ടെത്താനുള്ളത് 143 പേരെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 417 പേരെന്ന പട്ടികയുമായി ലത്തീന്‍സഭ. അതേസമയം റവന്യൂ വകുപ്പ് 208 എന്നും പൊലീസ് 173 എന്ന കണക്കും മുന്നോട്ടുവെക്കുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് 261 പേരെയാണ് കാണാനുള്ളതെന്നാണ്.
മരണപ്പെട്ടവരുടെ കണക്ക് 74 എന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തം മുന്‍കൂട്ടി വിലയിരുത്തി മത്സ്യത്തൊഴിലാളി സമൂഹത്തിന് മുന്നറിയിപ്പു നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വീഴ്ചയുണ്ടായി. കടലിനെ അറിയുന്ന മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തണമെന്ന ആവശ്യം ആദ്യം പരിഗണിച്ചതേയില്ല. ഇത് മുഖ്യമന്ത്രിയെ തീരദേശത്ത് തടയുന്നതില്‍ വരെ എത്തിനിന്നു.
നവംബര്‍ 30നാണ് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഓഖി ചുഴലിക്കാറ്റായി രൂപപ്പെട്ടത്. കേരളാ തീരത്തുകൂടി ലക്ഷദ്വീപിലും പിന്നെ ഗുജറാത്തിലേക്കും പോയ ഓഖി വിതച്ചത് 2017ലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. വൈകിയാണെങ്കിലും ആരംഭിച്ച രക്ഷാപ്രവര്‍ത്തനം കൊണ്ട് കടലില്‍ നിന്ന് 1444 ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍ എന്നിവരും തീരദേശ വാസികളുടെ ദുഖത്തില്‍ പങ്കുചേരുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശങ്ങളും നേതൃത്വവും നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ദാന്ധിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തീരദേശത്ത് ഓടിയെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷംരൂപ അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനവും നല്‍കി. നിവേദനം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 422 കോടിയുടെ സഹായം നല്‍കുന്നതിനു വേണ്ടയുള്ള ദുരന്ത നിവാരണ അതോറിട്ടിയുടെ നിവേദനവും നല്‍കി. ഇതനുസരിച്ച് ഓഖി ദുരന്തത്തിനെ കുറിച്ച് പഠനം നടത്താന്‍ ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എത്തി. തുടര്‍ന്ന് 404 കോടിയുടെ സഹായത്തിന് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചാണ് സംഘം മടങ്ങിയത്. ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളികള്‍ക്ക്‌വേണ്ടി 100 കോടിയുടെ പ്രത്യേക പദ്ധതി തയാറാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ഫണ്ടിലേക്ക് സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചെങ്കിലും ജീവനക്കാരുടെ എതിര്‍പ്പു മൂലം നടപടി ആയില്ല. ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ വീണ്ടും നിര്‍ദേശിച്ചു. വിവിധ സന്നദ്ധ സംഘടനകള്‍ തീരദേശവാസികള്‍ക്കായി എല്ലാ സഹായങ്ങളും എത്തിച്ചു. കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമാക്കാനുള്ള നടപടികള്‍ എടുക്കുന്നതിനും മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടി പുനസംഘടിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്കും സര്‍ക്കാര്‍ കടന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
kerala
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സർവ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരിൽ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാർ, 1380 സ്ത്രീകൾ, കൊച്ചിയിൽ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരിൽ 65 ശതമാനം പേരും വനിതാ തീർത്ഥാടകരാണ്.
കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിനുമാണ് സർവ്വീസ് ആരംഭിച്ചത്. കൊച്ചിയിൽ ഇന്ന് വെള്ളിയാഴ്ചയാണ് സർവ്വീസുകൾ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സർവ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലർച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരിൽ മെയ് 29 നാണ് അവസാനം വിമാനം. സംസ്ഥാനത്ത് നിന്നും ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കൊച്ചിയിൽ നിന്നായിരിക്കും. മെയ് 30 നാണ് കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾ അസാനിക്കുക.
കരിപ്പൂരിൽ നിന്നും ഇന്ന് വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 344 പേരാണ് പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 1.5 നും വൈകുന്നേരം 4.30 നുമാണ് സർവ്വീസ്.
കണ്ണൂരിൽ നിന്നും നാളെ ശനിയാഴ്ച ഒരു വിമാനമാണുള്ളത്. 168 തീർത്ഥാടകരാണ് ഇതിൽ പുറപ്പെടുന്നത്. കൊച്ചിയിൽ നിന്നും ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർത്ഥാടകർ മാത്രമായിരിക്കും യാത്രയാവുക. പുരുഷ തുണയില്ലാത്ത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്ക് മാത്രമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുക. രണ്ടാമത്തെ വനിതാ വിമാനം മെയ് 18 നും മൂന്നാമത്തെ വിമാനം മെയ് 21 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതേ സമയം ഇത്തവണ തീർത്ഥാടകരുടെ താമസ, ഗതാഗത അനുബന്ധ സൗകര്യങ്ങൾ വിമാനാടിസ്ഥാനത്തിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിൽ സഊദിയിലെ ഹജ്ജ് സേവന കരാർ ഏറ്റെടുത്ത കമ്പനിയുമായി ചേർന്നു നടത്തിയ ഈ ക്രമീകരണം ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായിരിക്കും. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട വിമാനങ്ങളിൽ തന്നെ തീർത്ഥാടകരുടെ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കരിപ്പൂരിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), ഹജ്ജ് സെൽ ഓഫീസർ കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, സ്വബാഹ് വേങ്ങര, യൂസുഫ് പടനിലം, ഹസൻ സഖാഫി തറയിട്ടാൽ, അഷ്റഫ് ബാഖവി കരിപ്പൂർ സംബന്ധിച്ചു.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍