Video Stories
ട്രംപിന്റെ മുസ്ലിം വിരുദ്ധ നിയമനിര്‍മാണത്തിന് വഴിയടച്ച് മതസ്വാതന്ത്ര്യ ഭേദഗതിയില്‍ ഒബാമയുടെ കൈയൊപ്പ്

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ മുന്‍കൂര്‍ തടയുന്ന വ്യവസ്ഥകള്‍ ഉള്ളത്.
എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും മതവിശ്വാസത്തിന്റെ പേരിലുള്ള വിവേചനം തടയുന്നതുമായ വ്യവസ്ഥകളാണ് ഭേദഗതി നിയമത്തിലുള്ളത്. ട്രംപ് ദുരുപയോഗം ചെയ്യാതിരിക്കാനായി കുടിയേറ്റം സംബന്ധിച്ച നാഷണല്‍ സെക്യൂരിറ്റി എന്‍ട്രി – എക്സിറ്റ് രജിസ്ട്രേഷന് സിസ്റ്റം (എന്‍സീര്‍സ്) ഒബാമ നിര്‍വീര്യമാക്കി. ഒപ്പുവെച്ച ഭേദഗതികള്‍ ട്രംപ് സ്ഥാനമേല്‍ക്കുന്നതിനു മുമ്പു തന്നെ നിലവില്‍ വരും.
ഭീകരവാദ ഗ്രൂപ്പുകള്‍ സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക എന്‍ട്രി – എക്സിറ്റ് രജിസ്ട്രേഷന് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പലതവണ വ്യക്തമാക്കിയിരുന്നു. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ എല്ലാ മുസ്ലിംകള്ക്കും അമേരിക്കയിലേക്ക് പ്രവേശം നിഷേധിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ്, ഭീകരവാദം സജീവമായ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എന്നായി പിന്നീട് തിരുത്തി. ഭീകരവാദം സജീവമെന്ന് ട്രംപ് ആരോപിക്കുന്ന 25 രാജ്യങ്ങളില്‍ 24-ഉം മുസ്ലിം ഭൂരിപക്ഷമാണ്. ഒഴികെയുള്ളത് ഉത്തര കൊറിയയും. അമേരിക്കയിലെ മുസ്ലിം കുടിയേറ്റക്കാര്‍ക്കായി രജിസ്ട്രി ഉണ്ടാക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ട്രംപിന് തന്റെ തെരഞ്ഞെടുപ്പ് ‘വാഗ്ദാനങ്ങള്‍’ പാലിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നിയമ നിര്‍മാണമാണ് ഒബാമ നടത്തിയിരിക്കുന്നത്. ലോകമെങ്ങും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക, മതത്തിന്റെയും മതനിന്ദയുടെയും പേരില്‍ വ്യക്തികളെ ശിക്ഷിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, അമേരിക്കയിലെ എല്ലാ വിദേശ സേവന ഓഫീസര്‍മാര്‍ക്കും മതസ്വാതന്ത്ര്യ പരിശീലനം ഉറപ്പുവരുത്തുക, മതവിശ്വാസികള്‍ക്കെന്ന പോലെ മതമില്ലാത്തവര്‍ക്കും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്ക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരമൊരുക്കുക തുടങ്ങിയവയാണ് നിയമഭേദഗതിയിലെ പ്രധാന ഇനങ്ങള്‍.
2001-ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന രജിസ്ട്രി (എന്‍സീര്‍സ്) 2011 മുതല്‍ ഉപയോഗത്തിലില്ല. എന്നാല്‍, കൂടുതല്‍ കടുപ്പമേറിയ വ്യവസ്ഥകളോടെ ട്രംപ് ഇത് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഇല്ലാതാക്കാനായി ആ വകുപ്പ് തന്നെ ഇല്ലാതാക്കുകയാണ് ഒബാമ ചെയ്തിരിക്കുന്നത്. എന്‍സീര്‍സ് നിലവില്‍ പ്രസക്തമല്ലെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് നീമ ഹാകിം പറഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
india18 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
crime3 days ago
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ