Connect with us

Culture

ന്യായ് പദ്ധതി നികുതി ഭാരം കെട്ടിവെച്ചാവില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വീണ്ടും രാഹുല്‍

Published

on

ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. സാമ്പത്തിക കുറ്റവാളികളില്‍നിന്നും വന്‍കിട കോര്‍പ്പറേറ്റുകളില്‍നിന്നുമായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുനെയിലെ വിവിധ കോളജുകളിലേയും വാഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ, സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ 15 അതിസമ്പന്നരുടെ മൂന്നര ലക്ഷം കോടി രൂപക്കുള്ള വായ്പയാണ് എഴുതിത്തള്ളിയത്. പൊതുഖജനാവിനെയാണ് ഇതിനായി കൊള്ളയടിച്ചത്. ഇത്രയും തുക മതി, സ്വപ്‌ന പദ്ധതിയായ ന്യൂനതം ആയ് യോജന (ന്യായ്) നടപ്പാക്കാനെന്നും രാഹുല്‍ പറഞ്ഞു. ഹദാപ്‌സറിലെ മഹാലക്ഷ്മി ലോണ്‍സില്‍ നടന്ന പരിപാടിയില്‍ 4,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കിക്കൊണ്ടാണ് രാഹുല്‍ സദസ്സിന്റെ മനം കവര്‍ന്നത്. റേഡിയോ ജോക്കി മലിഷ്‌കയും നടന്‍ സുഭോദ് ഭാവെയുമായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍മാര്‍.
വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി നല്‍കി. സംസാരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ. പിയേയും ഭരണ കക്ഷിയുടെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളേയും രൂക്ഷമായി കടന്നാക്രമിച്ചായിരുന്നു ഓരോ ചോദ്യങ്ങള്‍ക്കുമുള്ള രാഹുലിന്റെ മറുപടി.

വായ്പ എഴുതിത്തള്ളല്‍
ന്യായ് പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ചോദ്യത്തിന് അനില്‍ അംബാനിയും നീരവ് മോദിയും രാജ്യത്ത് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന മറു ചോദ്യവുമായാണ് രാഹുല്‍ മറുപടി പറഞ്ഞു തുടങ്ങിയത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ എത്ര പേരുടെ വിദ്യാഭ്യാസ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. നിങ്ങളുടെ പേര് അനില്‍ അംബാനിയും നീരവ് മോദിയുമാണോ, എങ്കില്‍ നിങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളും. അതല്ല, നിങ്ങള്‍ കര്‍ഷകനോ വിദ്യാര്‍ത്ഥിയോ ആണോ, നിങ്ങളുടെ വായ്പകള്‍ ഒരിക്കലും എഴുതിത്തള്ളില്ല. ഫണ്ടിന്റെ അഭാവമല്ല ഇവിടെ പ്രശ്‌നം. നമ്മുടെ ബാങ്കിങ് സംവിധാനത്തിനു മേല്‍ ആധിപത്യം പുലര്‍ത്തുന്നത് ആരാണോ, അവര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കപ്പെടുന്നത്- രാഹുല്‍ പറഞ്ഞു.

പ്രകടന പത്രിക ജനങ്ങളുടെ സ്വപ്‌നം
രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെന്ന് രാഹുല്‍. കോണ്‍ഗ്രസിന്റെ സ്വപനമല്ല, രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങളെ തൊട്ടറിയാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്, കര്‍ഷകരിലേക്ക്, അഭിഭാഷകരിലേക്ക്, സംരംഭകരിലേക്ക് ഇറങ്ങിച്ചെന്നു. അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ന്യായ് എന്ന ആശയം പോലും വന്നത് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നല്ല. രാജ്യത്തെ ജനങ്ങളില്‍നിന്നാണ്- രാഹുല്‍ പറഞ്ഞു.

മോദിയോട് വെറുപ്പില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് വെറുപ്പൊന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍. അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ വ്യക്തിപരമായ വെറുപ്പല്ല. എന്നാല്‍ തന്നോട് അദ്ദേഹത്തിന് അങ്ങനെയാണെന്ന് കരുതുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

നോട്ടു നിരോധനം നശീകരണ ആശയം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നശീകരണ സ്വഭാവമുള്ള ആശയമായിരുന്നു നോട്ടു നിരോധനമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് സാമ്പത്തിക വിദഗ്ധനോടും ഇതേക്കുറിച്ച് ചോദിക്കാം. ഭീകരമായ പ്രത്യാഘാതമാണ് അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ ഏല്‍പ്പിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച (ജി.ഡി.പി) രണ്ടു ശതമാനം കുറഞ്ഞു. അതിജയിക്കാനാവാത്ത മുറിവാണ് അത് രാജ്യത്തിന് സമ്മാനിച്ചത്. ആ മുറിവുമായി ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല.

ആരോഗ്യം, വിദ്യാഭ്യാസം
കേന്ദ്രസര്‍ക്കാറിനു കീഴില്‍ 22 ലക്ഷം പോസ്റ്റുകളാണ് ജീവനക്കാരെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. കാര്യക്ഷമമായ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ മാത്രമേ രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാവൂ. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഗുണനിലവാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വകാര്യ വല്‍ക്കരണത്തിലൂടെ ഈ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. യു.പി.എ അധികാരത്തില്‍ എത്തിയാല്‍ വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്ന തുക ജി.ഡി.പിയുടെ ആറ് ശതമാനമായി ഉയര്‍ത്തും.

ഒരു ദിവസം നഷ്ടമാകുന്നത് 27,000 തൊഴില്‍
രാജ്യത്ത് ഓരോ 24 മണിക്കൂറിലും നഷ്ടമായിക്കൊണ്ടിരിക്കുന്നത് 27,000 തൊഴില്‍ അവസരങ്ങളാണ്. അയല്‍ രാജ്യമായ ചൈന പ്രതിദിനം 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി ഭരണത്തിലെ ഈ ദുരവസ്ഥ. കഴിവും ശേഷിയുമുള്ള വ്യക്തികള്‍ക്ക് അവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള പിന്തുണയുണ്ടെങ്കില്‍ മാത്രമേ അത്തരം ശേഷികള്‍ ഉപയോഗപ്പെടുത്താനാവൂ.

33 ശതമനം സ്ത്രീ സംവരണം
യു.പി.എ അധികാരത്തില്‍ എത്തിയാല്‍ ലോക്‌സഭ, രാജ്യസഭ, വിവിധ സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീസവരണം നടപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരും.

നീതി ആയോഗ് പിരിച്ചുവിടും
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് യു.പി.എ അധികാരത്തില്‍ എത്തിയാല്‍ പിരിച്ചുവിടുമെന്ന് രാഹുല്‍ വ്യക്തമാക്കി. പകരം ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തന്ത്രപരമായി രാജ്യത്തിന്റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശേഷിയുള്ള സ്ഥാപനമാണ് ആസൂത്രണ കമ്മീഷന്‍. എന്നാല്‍ നീതി ആയോഗ് ദേശീയ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സ്ഥാപനമാണ്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളും ബോധന രീതികളും സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്ന് രാഹുല്‍ പറഞ്ഞു. അത്തരം വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ തനിക്കു കഴിയും. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അങ്ങനെയല്ല. ഇത്തരം വിമര്‍ശനങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യില്ല. താന്‍ മാത്രമാണ് എല്ലാം അറിയുന്നവനെന്നും മറ്റുള്ളവരെല്ലാം ഒന്നും അറിയാത്തവരാണെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ.

ബാലാകോട്ട്: ക്രഡിറ്റ് വ്യോമസേനക്ക്
ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പുകള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന്റെ പൂര്‍ണ ക്രഡിറ്റ് ഇന്ത്യന്‍ വ്യോമസേനക്കാണെന്ന് രാഹുല്‍ ഗാന്ധി. ആര്‍ക്കാണ് ബാലാകോട്ട് നടപടിയുടെ ക്രഡിറ്റെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. സൈനിക നടപടിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. താനത് ചെയ്യുകയുമില്ല. മോദി അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ ചോയിസ് ആണ്. അത് ജനത്തിനറിയാം.

60 നല്ല വിരമിക്കല്‍ പ്രായം
രാഷ്ട്രീയക്കാര്‍ക്ക് വിരമിക്കല്‍ പ്രായം വേണമെന്ന് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 60 നല്ല വിരമിക്കല്‍ പ്രായമാണെന്നായിരുന്നു രാഹുലിന്റെ കമന്‍ഡ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending