Connect with us

Culture

വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ; ചരിത്ര ദിനമെന്ന് രാഹുല്‍ ഗാന്ധി

Published

on

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് രാഹുലിന്റെ വമ്പന്‍ പ്രഖ്യാപനമുണ്ടായത്.

പ്രഖ്യാപനത്തിന് ശേഷം രാഹുല്‍, ഇന്ന് ഒരു ചരിത്രദിനമാണെന്ന് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് നിന്നും ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്തിമ നീക്കത്തിന് തുടക്കംകുറിച്ചിരിക്കുയാണ് ഇന്ന്. രാജ്യത്തെ അഞ്ച് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിതെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യക്ക് നീതി എന്ന് ഹാഷ് ടാഗോടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഇത് നമ്മുടെ സ്വപ്നങ്ങളും പ്രതിജ്ഞയുമാണ്. മാറ്റത്തിനുള്ള സമയമായെന്നും രാഹുല്‍ കുറിച്ചു.

രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുന്ന പദ്ധതി. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഇന്ത്യയിലെ ദാരിദ്രത്തെ നിര്‍മാര്‍ജ്ജനത്തെ നശിപ്പിക്കുന്നതിനുള്ള അവസാനത്തെ യുദ്ധമാണ് ഇന്ന് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്ത് ഒരിടത്തും സമാന രീതിയിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.

5 കോടി കുടുംബങ്ങളിലായി 25 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് താന്‍ പ്രഖ്യാപിക്കുന്നത്. ഇതെങ്ങനെ സാധ്യമാകുമെന്ന് എല്ലാവര്‍ക്കും സന്ദേഹമുണ്ടാകും. എന്നാല്‍ ഓരോ ദിവസവും കോടിക്കണക്കിന് രൂപയാണ് ഓരോരുത്തരില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കണം. എല്ലാവരുടെയും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ മാസവും പരമാവധി 12000 രൂപ എല്ലാവര്‍ക്കും വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കും. ഇതില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. പ്രതിവര്‍ഷം 72000 രൂപ വരെ ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. പാവപ്പെട്ട 20 ശതമാനം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിയെ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി ചിന്തിക്കുന്നത് പോലെ ദരിദ്രര്‍ക്കും പണക്കാര്‍ക്കും വേണ്ടി രണ്ട് ഇന്ത്യയെയല്ല കോണ്‍ഗ്രസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് എല്ലാവര്‍ക്കും ഇടമുള്ള ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കെ.എം.സി.സി താനൂര്‍ മണ്ഡലം സംഘടിപ്പിച്ചു

മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പ്രതിനിധികളും വെൽഫെയർ വിങ്‌ ഭാരവാഹികളും മണ്ഡലം പ്രവർത്തകരും പങ്കെടുത്തു.

Published

on

കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ്‌ എക്സിറ്റ് 18-ൽ അഖദീർ ഇസ്തിറാഹയിൽ നടന്നു. മണ്ഡലം ട്രഷറർ അപ്പത്തിൽ കരീം ഖിറാഅത്ത് നിർവഹിച്ചു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുസ്ലിം ലീഗിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് താനൂർ അധ്യക്ഷതവഹിച്ചു. സൗദി നാഷനൽ കമ്മിറ്റി അംഗം കെ.കെ. കോയാമ്മു ഹാജി, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാസർ മാങ്കാവ്, അഷ്‌റഫ് കൽപകഞ്ചേരി, ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി സഫീർ തുടങ്ങിയവർ സംബന്ധിച്ചു.

തിരൂർ സി.എച്ച്. സെൻറർ റിയാദ് ചാപ്റ്റർ സെക്രട്ടറി ബാവ താനൂർ സെന്ററിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കുള്ള മണ്ഡലം വിഹിതം റിയാദ്‌ കെ.എം.സി.സി താനൂർ മണ്ഡലം ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിന് കൈമാറി. ശേഷം നടന്ന തസ്കിയത്, പ്രാർഥനാ സദസ്സിന് സജീർ ഫൈസി നേതൃത്വം നൽകി.

മുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ജില്ലയിലെ വിവിധ മണ്ഡലം ഭാരവാഹികളും പ്രതിനിധികളും വെൽഫെയർ വിങ്‌ ഭാരവാഹികളും മണ്ഡലം പ്രവർത്തകരും പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ താനൂർ, ജില്ലാ സെക്രട്ടറി ഇസ്മാഈൽ ഓവുങ്ങൽ, മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് ഓമച്ചപുഴ, ട്രഷറർ അപ്പത്തിൽ കരീം, ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ, മണ്ഡലം ഭാരവാഹികളായ ഫൈസൽ ഓമച്ചപുഴ, ഫൈസൽ താനൂർ, ജാഫർ പൊന്മുണ്ടം, ജെസ്‌ഫൽ പൊന്മുണ്ടം, സലീം ഓലപീടിക, ഷംസു ചാരാത്ത്, മണ്ഡലം പ്രവർത്തകരായ സി. നവാസ്, ടി.കെ. ഇസ്മാഈൽ, അൽത്താഫ്, സിദ്ദിഖ്, കെ.പി. മുജീബ്, മുനവ്വിർ, ഫാസിൽ, ഹംസ ഉണ്ണിയാൽ, ആസാദ്, നിഷാദ് തുടങ്ങിയവർ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂർ താനാളൂർ നന്ദി പറഞ്ഞു.

Continue Reading

kerala

പാനൂരിലെ അതിക്രമം; കണ്ണൂരില്‍ ഇന്ന് ക്വാറികള്‍ പണിമുടക്കും

കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.

Published

on

പാറമട, ക്രഷർ ഉത്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് പാനൂർ മേഖലയിൽ ഉണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ മുഴുവൻ ക്വാറി, ക്രഷർ യൂണിറ്റുകളും ഇന്ന് പണിമുടക്കും. കഴിഞ്ഞ ദിവസം ക്വാറിയിൽ നിന്നും ക്രഷർ ഉൽപ്പന്നങ്ങളുമായി പോയ ലോറിയുടെ ചില്ല് സമരക്കാർ തകർത്തിരുന്നു.

ക്വാറികൾക്ക് നേരെയുള്ള അക്രമം തുടർന്നാൽ അനിശ്ചതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ക്വാറി ഉടമകൾ പറയുന്നു. സബ് കലക്ടർ ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളെ അവഗണിച്ച് ഏകപക്ഷീയമായ തീരുമാനവുമായി ക്രഷർ ഉടമകൾ മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ക്വാറികൾക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ലോറി തടഞ്ഞ് പ്രതിഷേധം തുടരുകയാണ്.

2023-ലെ വിലയിൽ നാലുരൂപ വർധിപ്പിക്കാനാണ് തീരുമാനമായതെങ്കിലും തോന്നിയപോലെ ക്വാറിയുടമകള്‍ വിലയീടാക്കുന്ന അവസ്ഥയാണുള്ളതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. യോഗതീരുമാനങ്ങൾ അംഗീകരിക്കാതെ അളവ് തൂക്കനിയമ വ്യവസ്ഥകൾ അവഗണിച്ച് ഉത്പന്നങ്ങളുമായി പുറപ്പെട്ട ലോറികളാണ് പാനൂർ സ്റ്റോൺ ക്രഷറിന് മുന്നിൽ തടഞ്ഞത്.

Continue Reading

kerala

കർഷകർ കടുത്ത പ്രതിസന്ധിയിൽ; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കൊടിക്കുന്നിൽ സുരേഷ്

Published

on

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

നെല്ല് സംഭരണ പ്രക്രിയയിലെ ഗുരുതരമായ വീഴ്ച, സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിസ്സംഗത, കാലതാമസമുളള സംഭരണം, നിശ്ചിത നിരക്കിൽ കർഷകർക്ക് താങ്ങുവില ലഭിക്കാത്തത് എന്നിവ കർഷകരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

മില്ലുകളുടെ സംഭരണം വൈകുന്നതു മൂലം കർഷകർക്ക് ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽക്കാൻ കഴിയുന്നില്ല. തുടർച്ചയായി ഉറപ്പുനൽകിയിട്ടും സംഭരണ സംവിധാനത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് കർഷകരുടെ ജീവിതോപാധിയേ തന്നെ തകർക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

നേരത്തെയും ഈ പ്രശ്നം വിവിധ തലങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും, സംയോജിത സംഭരണ സംവിധാനത്തിന്റെ അഭാവം വലിയ തോതിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴിവെക്കുന്നു. കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിലപാട് കർഷകവിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.

നെല്ലിൻ്റെ സമയോചിതമായ ശേഖരണം, കർഷകർക്ക് താങ്ങുവില ഉറപ്പ്, സംഭരണത്തിനായുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ചുള്ള അടിയന്തര ഇടപെടലിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര മന്ത്രാലയങ്ങളിലുമെൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Continue Reading

Trending