Connect with us

crime

ബദ്‌ലാപ്പൂരില്‍ നഴ്സറി കുട്ടികൾക്കു നേര ലൈംഗികാതിക്രമം; ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാർ

ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ  നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്.

Published

on

മഹാരാഷ്ട്രയെലെ ബദ്‌ലാപ്പൂരിലെ സ്കൂളിൽ രണ്ട് നഴ്സറി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമണത്തിൽ പ്രതിഷേധം കനക്കുന്നു. സംഭത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബദ്‌ലാപ്പൂർ റെയിൽ സ്റ്റേഷനിലെ ട്രാക്കിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു.

ആഗസ്റ്റ് 12, 13 തീയതികളി ബദ്‌ലാപ്പൂരിലെ പ്രമുഖ സ്കൂളിൽ  നഴ്സറിയിൽ പഠിക്കുന്ന നാല് വയസുള്ള രണ്ട് വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തത്. 23 വയസുള്ള സ്കൂളിലെ ശുചീകരണത്തൊളിലാളിയായ ആൾ ശുചിമുറിയിൽ വെച്ച് കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.

രാവിലത്തെ ക്ളാസിനിടയിൽ പെൺകുട്ടികൾ ശുചിമുറി ഉപയോഗിക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ സ്കൂളിൽ സ്ത്രീ തൊഴിലാളികൾ ഇല്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രതിയായ അക്ഷയ് ഷിൻഡയെ ആഗസ്റ്റ് 1 മുതലാണ് ശുചീകരണ ജോലിക്കായി കരാർ വ്യവസ്ഥയിൽ സ്കൂളിൽ നിയമിച്ചത്. സംഭവം നടന്ന ദിവസം പെൺകുട്ടികളുടെ ശുചിമുറി വൃത്തിയാക്കാൻ ഇയാളെ നിയമിച്ചിരിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികളുടെയും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രിയിൽ തന്നെ പ്രതിയെ പൊലീസ് പിടികൂടി.

പെൺകുട്ടികളിലൊരാൾക്ക് സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടന്നാണ് അതിക്രമ വിവരം പുറം ലോകം അറിയുന്നത്. ടോയ്ലെറ്റിൽ പോകുന്ന വേളയിൽ പ്രതി തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞു. വിവരം മറ്റേക്കുട്ടിയുടെ രക്ഷിതാക്കളോട് പറഞ്ഞപ്പോൾ മകൾ സ്കൂളിൽ പോകാൻ ഭയപ്പെടുന്നതായാണ് അവർ അറിയിച്ച്. വൈദ്യ പരിശോധനയിൽ രണ്ട് കുട്ടികളും ലൈംഗികാതിക്രമത്തിനിരയായതായി തെളിഞ്ഞു.സംഭവത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പൊലീസ് കണ്ടെത്തി.സ്കൂളിലെ സി.സി.ടി.വി ക്യാമയും പ്രവർത്തന കഷമമല്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൂനെയിലും മുംബെയിലുമുള്ള 4 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂളിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാത്തതിനെക്കുറിച്ച് ആന്വേഷിക്കുമെന്നും മഹരാഷ്ട വിദ്യാഭ്യാസമന്ത്രി ദീപക് കേസാർക്കർ വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ വിഭാഗങ്ങളും ഉണർന്ന് പ്രവർത്തിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും അദ്ദേഹം അറിയിച്ചു.കേസ് ഫാസ്റ്റ് ട്രാക്ക് കോടതിക്ക് നൽകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര ശക്തി ക്രിമിനൽ നിയമം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ശിവസേന ( ഉദ്ധവ് താക്കറെ) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. നിയമം നടപ്പാക്കിയാൽ ഇത്തരത്തുള്ള സംഭവങ്ങൾ ഒരു പെൺകുട്ടിക്കും നേരിടേണ്ടി വരില്ലെന്നും സംസ്ഥാന സർക്കാർ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും പ്രിയങ്ക ചതുർവേദി ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്

Published

on

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോയിഡയിലെ സെക്ടർ 15ൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെ അസ്മാ ഖാനെ (42) കൊലപ്പെടുത്തിയതിൽ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) കസ്റ്റഡിയിലെടുത്തു.

അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിനിടെ അസ്മാ ഖാന്റെ തലയിൽ ചുറ്റിക കൊണ്ട് നൂറുല്ല അടിക്കുകയായിരുന്നു. ദമ്പതികളുടെ മകനാണ് വിവരം പൊലീസിയിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

2005ൽ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. നോയിഡയിലെ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു അസ്മ. എഞ്ചിനീയറിങ് ബിരുദധാരിയായ നൂറുല്ല, നിലവിൽ തൊഴിൽരഹിതനാണ്. എഞ്ചിനീയറിങ് വിദ്യാർഥിയായ ഒരു മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.

 

Continue Reading

crime

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു

Published

on

തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്. എക്സൈസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ ദിവസം കിളികൊല്ലൂർ കുറ്റിച്ചിറ ജങ്ഷന് സമീപമുള്ള വീട്ടിൽ തമ്പടിച്ച് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അയത്തിൽ ഗാന്ധി നഗറിൽ ചരുവിൽ ബാബു ഭവനിൽ അശ്വിൻ (21), അയത്തിൽ നടയിൽ പടിഞ്ഞാറ്റ്തിൽ വിഷ്ണു ഭവനത്തിൽ കൊച്ചൻ എന്ന അഖിൽ (23), പറക്കുളം വയലിൽ വീട്ടിൽ അൽ അമീൻ (28), കുറ്റിച്ചിറ വയലില് പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ് (23), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽശ്രീരാഗ് (25) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളാണിവർ.

Continue Reading

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

Trending