Connect with us

kerala

ഇന്ത്യന്‍ ‘അട്രാക്ടീവ്’ സര്‍വ്വീസ് ; എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് സംസാരിക്കുന്നു

എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്

പ്രളയത്തിലെ മലവെള്ളപ്പാച്ചിലും ബ്രഹ്മപുരത്തെ തീച്ചൂടും മെയ്‌വഴക്കത്തോടെ നേരിട്ട ഇലക്ട്രിക് എഞ്ചിനയറായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. 2015 ഐ.എ.എസ് ബാച്ച്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍, വയനാട് സബ് കലക്ടര്‍, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്‍, ഇന്‍ഡസ്ര്ടിയില്‍ ഡവലെപ്‌മെന്റ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ എറണാകുളം ജില്ലാ കലക്ടര്‍.

Published

on

എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്

പ്രളയത്തിലെ മലവെള്ളപ്പാച്ചിലും ബ്രഹ്മപുരത്തെ തീച്ചൂടും മെയ്‌വഴക്കത്തോടെ നേരിട്ട ഇലക്ട്രിക് എഞ്ചിനയറായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. 2015 ഐ.എ.എസ് ബാച്ച്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍, വയനാട് സബ് കലക്ടര്‍, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്‍, ഇന്‍ഡസ്ര്ടിയില്‍ ഡവലെപ്‌മെന്റ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ എറണാകുളം ജില്ലാ കലക്ടര്‍.

എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്/
പി. ഇസമായില്‍

സിവില്‍ സര്‍വ്വീസ് യാത്ര?

2010ല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്റെ സീനിയറായ അരുണ്‍ കുമാറില്‍ നിന്നാണ് സിവില്‍ സര്‍വീസ് പരീക്ഷയെകുറിച്ച് അറിയുന്നത്. പ്രയാസമേറിയ ഇലക്ട്രോണിക് എഞ്ചിനീയറിങ് പഠി ക്കുന്ന കൂട്ടത്തില്‍ ജോഗ്രഫിയും ഹിസ്റ്ററിയും പഠിക്കുന്ന അരുണ്‍ കുമാറിനെ കണ്ടപ്പോള്‍ എനിക്ക് ആശ്ചര്യം തോന്നി. അരുണ്‍ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ചും സിലബസിനെ സംബന്ധിച്ചും മനസിലായപ്പോള്‍ എനിക്കും എഴുതണമെന്നു തോന്നി. ജോലിയെക്കുറിച്ചല്ല സിവില്‍സര്‍വ്വീസ് പരീക്ഷയെക്കുറിച്ചായിരുന്നു അപ്പോള്‍ ചിന്തിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ഹിസ്റ്ററിയും പൊളിറ്റിക്സും എനിക്ക് ഇഷ്ടമായിരുന്നു. സിലബസ് പരിശോധനയില്‍ ആ വിഷയങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. കോളജില്‍ വെച്ച് ക്യാമ്പസ് ഇന്റര്‍വ്യു നടക്കുന്ന സമയത്തായിരുന്നു ഇത്. ആ സമയത്ത് തന്നെ നിര്‍ണായകമായ ഒരു തീരുമാനം എനിക്ക് എടുക്കേണ്ടിവന്നു. കൂട്ടുകാരെല്ലാം ക്യാമ്പസ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തു ജോലി തരപ്പെടുത്തിയപ്പോള്‍ സിവില്‍സര്‍വ്വീസ് പരീക്ഷ എഴുതാനായിരുന്നു എന്റെ തീരുമാനം.

കുടുംബത്തിന്റെ പിന്തുണ

ക്യാമ്പസ് ഇന്റര്‍വ്യു അറ്റന്‍ഡ് ചെയ്താല്‍ ഉറപ്പായും കിട്ടുമായിരുന്ന ജോലി വേണ്ടന്നു വെച്ചാണ് ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ തയ്യാറെടുപ്പ് തുടങ്ങിയത്. 2011ലും 2012ലും പരീക്ഷയില്‍ പരാജയപെട്ടു. കൂട്ടുകാരാണെങ്കില്‍ വലിയ ജോലി നേടി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൂടുമാറി. പക്ഷെ അപ്പോഴും എന്റെ മാതാപിതാക്കള്‍ പൂര്‍ണ്ണമായും എന്നോടൊപ്പം നിന്നു. ആ പിന്തുണ കൊണ്ടാണ് ജോലി ഇല്ലാതെ മൂന്ന് കൊല്ലം പരീക്ഷക്കൊരുങ്ങാന്‍ എനിക്ക് കഴിഞ്ഞത്. ഒരു ഘട്ടത്തിലും അവര്‍ ജോലിയെ കുറിച്ച് ചോദിച്ചു സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ല. ബാങ്ക് ജോലിക്കാരായ അച്ഛനും അമ്മയ്ക്കും ഐ.എ.എസിന്റെ മഹത്വം അറിയാമായിരുന്നു. സിവില്‍ എഞ്ചിനീയറായ മൂത്ത സഹോദരന്‍ ഓംകാറും കൂടെ നിന്നു. അവര്‍ അനുവദിച്ച സ്വാതന്ത്രവും എന്നില്‍ അര്‍പ്പിച്ച വിശ്വാസവും വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്.

റിസള്‍ട്ട് ദിവസത്തെ അനുഭവങ്ങള്‍

റിസള്‍ട്ട് വരുന്ന ദിവസം സഹോദരനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പം കോയമ്പത്തൂരിലായിരുന്നു. അന്ന് ഉച്ചക്ക് ഫലം പ്രഖ്യാപിക്കുമെന്ന് രാവിലെ വെബ്‌സൈറ്റില്‍ നിന്നും അറിഞ്ഞു. ഫലം വന്നപ്പോള്‍ ദേശീയതലത്തില്‍ 77ാം റാങ്കോടെ പാസായിരിക്കുന്നു. മൂന്ന് കൊല്ലത്തെ തൊഴില്‍ രഹിതനെ സംബന്ധിച്ചു ജയം എല്ലാം കൊണ്ടും വലിയ ആശ്വാസമായിരുന്നു. 2015 ജൂലൈ നാലിനായിരുന്നു അത്. പത്രങ്ങളില്‍ വലിയ വാര്‍ത്ത വന്നു. എന്റെ അഛനുമമ്മയും ആ സമയം മധുരയിലായിരുന്നു. മധുരയില്‍ നിന്ന് അക്കൊല്ലം ഐ.എ.എസ് നേടിയ രണ്ടുപേരാണുണ്ടായിരുന്നത്. പിറ്റേന്ന് പത്രത്തില്‍ എന്റെ ഫോട്ടോയോട് ചേര്‍ന്നു ജയിച്ച വിഘ്‌നേശ്വരിയുടെ ഫോട്ടോയും കൂടെ ഉണ്ടായിരുന്നു. ജീവിത യാത്രയില്‍ അവള്‍ എന്റെ ഭാര്യയായി (നിലവില്‍ കോട്ടയം ജില്ലാ കലക്ടറാണ് വിഘ്‌നേശ്വരി). ഫലം വന്ന ഉടനെ സിവില്‍ സര്‍വ്വീസ് ലോകത്തേക്ക് പ്രചോദനമായ അരുണ്‍ കുമാറിനെ വിളിച്ചു. എന്റെ കാര്യത്തില്‍ അരുണിന് എന്നെക്കാളും വിശ്വാസമായിരുന്നു. അവനിപ്പോള്‍ ബെംഗലൂരുവില്‍ ഐ.ആര്‍.എസുകാരനായി സേവനമനുഷ്ടിക്കുകയാണ്.

മസൂറി ഇന്ത്യയായി മാറുന്ന അനുഭവം.

മസൂറിയില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് ആണ് നടക്കാറുള്ളത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപെട്ട 350 പേരായിക്കും ആദ്യഘട്ട പരിശീലനത്തിലുണ്ടാവുക. പിന്നീട് ഐ.എ.എസുകാര്‍ക്ക് മാത്രമായി പരിശീലനം മാറും. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ഏറെ വ്യത്യാസം പുലര്‍ത്തുന്ന കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണ് മൂന്ന് മാസം ഒന്നിച്ചു ജീവിക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ആളുകളല്ല. നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ് എന്ന അവബോധം പകരല്‍ കൂടിയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

കേരളത്തോടുള്ള ഇഷ്ടം

കേരളവും തമിഴ്‌നാടും തമ്മില്‍ ഹൃദയബന്ധമുള്ള സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കുറെ ഭാഗങ്ങള്‍ നേരത്തെ തമിഴ്‌നാടിനൊപ്പം ആയിരുന്നു. മലയാളം ഭാഷയുടെ വേര് തമിഴാണ്. കേരളത്തിന്റെ സംസ്‌കാരവും ടൂറിസവും ഭക്ഷണവും നേരത്തെ ഇഷ്ടമാണ്. വയനാട്ടില്‍ ജോലി ചെയ്യുമ്പോഴാണ് കേരളീയരുടെ സ്‌നേഹവും കൂട്ടായ്മയും കൂടുതലായി അറിഞ്ഞത്. എല്ലാകാര്യങ്ങളും പഠിച്ച് ചെയ്യുന്ന, നല്ല പെരുമാറ്റവും സൗഹൃദമനോഭാവവുമുള്ളവരാണ് കേരളീയര്‍. ഭാര്യ വിഘ്‌നേശ്വരി ഉത്തര്‍പ്രദേശ് കേഡറില്‍ ആയിരുന്നു. വെവ്വേറെ കേഡറുകളിലുള്ള ഐ.എ.എസ് ദമ്പതികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാറാനുള്ള അവസരമുണ്ട്. എനിക്ക് വേണമെങ്കില്‍ യു.പി യിലേക്ക് പോകാമായിരുന്നു. പകരം ഭാര്യ കേരള കേഡറിലേക്ക് വരാന്‍ കാരണം രണ്ടു പേര്‍ക്കും കേരളത്തോടുള്ള ഇഷ്ടം കൊണ്ടാണ്.

കളക്ടറുടെ മറ്റ് പദവികള്‍

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി, എം.എ.എല്‍മാരുടെ പദ്ധതി വിലയിരുത്തുന്ന ജില്ലാ വികസന സമിതി കണ്‍വീനര്‍, പി.ഡബ്ല്യൂ.ഡി ഇപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ നിര്‍മിതി കേന്ദ്രം ചെയര്‍മാന്‍, വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ഡിജിറ്റല്‍ സര്‍വേ ചെയര്‍മാന്‍, കാപ്പ കമ്മിറ്റി മെമ്പര്‍ തുടങ്ങിയ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍ കളക്ടര്‍ ആയിരിക്കും.

ഐ.എ.എസുകാര്‍ പണി മുടക്കാറുണ്ടോ?

സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് ഐ.എ.എസുകാര്‍. ഡോക്ടര്‍മാരും മറ്റു സര്‍വീസില്‍ ജോലി ചെയ്യുന്നവരും ഒരേ സര്‍വീസില്‍ ജോലി ചെയ്യുന്നവരാണ്. ഐ എ എസുകാര്‍ വിവിധ ഡിപ്പാര്‍ട്ടുമെണ്ടുകളിലായി ജോലി ചെയ്യുന്നവരാണ്. സര്‍ക്കാരുമായി ഏറ്റുമുട്ടുന്നതിനു പകരം ചീഫ് സെക്രട്ടറി മുഖാന്തരം കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. അതിനപ്പുറം മറ്റ് മേഖലകളിലേതുപോലെ പണി മുടക്കോ സമരമോ ചെയ്യാറില്ല. ഐ.എ.എസുക്കാര്‍ക്ക് അസോസിയേഷന്‍ ഉണ്ട്. ഓണ്‍ലൈന്‍ മുഖാന്തരമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

സംതൃപ്തിയാണ് ശമ്പളം.

ശമ്പളമല്ല, മറിച്ചു ജോലിയിലെ വ്യതിരിക്തതയാണ് ഐ.എ.എസിന്റെ സവിശേഷത. അതുകൊണ്ടാണ് വലിയ തുക ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ പോലും രാജിവെച്ച് സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുക്കുന്നത്. ഒരു സിവില്‍ സര്‍വ്വന്റ് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് പല തസ്തികകളില്‍ ജോലി ചെയ്യും. സാധാരണ ഒരു പ്രൊഫഷണലിലെ എല്ലാ ജോലിക്കും സാലറി മാത്രമാണുള്ളത്. ഐ.എ.എസിനു അത് രണ്ടാണ്. സാലറിയും കൂടെ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങളിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയും.
ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ച് സിവില്‍ സര്‍വീസിലെ തുടക്കകാരന് ലഭിക്കുന്ന കുറഞ്ഞ വേതനം 56,100 രൂപയാണ്. ജൂനിയര്‍ സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ ഗ്രേഡില്‍ എത്ര വര്‍ഷത്തെ സര്‍വീസ് എന്നത് കണക്കാക്കി ഒന്നര ലക്ഷം വരെ തുക ഉയരും. സൂപ്പര്‍ ടൈം സ്‌കെയിലിലേക്ക് ഉയരുമ്പോള്‍ രണ്ട് ലക്ഷം വരെയാവും. അപ്പെക്‌സ് സ്‌കെയില്‍ കാബിനറ്റ് സെക്രട്ടറി നിലയിലേക്ക് എത്തുമ്പോള്‍ രണ്ടര ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കും.

ഐ.എ.എസ് ആകര്‍ഷണയീമാകുന്നത്?

ഐ.എ.എസുകാര്‍ സര്‍ക്കാരിന്റെ പോളിസി മേക്കര്‍മാരാണ്. ഉദാഹരണമായി ടൂറിസം എടുത്താല്‍ ഒരു പദ്ധതിയുടെ ആശയരൂപീകരണത്തില്‍ പങ്ക് വഹിക്കുന്ന ടൂറിസം സെക്രട്ടറിയും പദ്ധതി നടപ്പിലാക്കുന്ന ഡയറക്ടറും മോണിറ്ററിംഗ് ചെയ്യുന്ന കളക്ടറും ഐ.എ.എസുകാരാണ്. ജനപ്രതിനിധികള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസാണ്. അടയാളപെടുത്തലുകള്‍ നടത്തിയ ഐ.എ.എസുകാര്‍ പുതിയ തലമുറയെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഡോക്ടര്‍, അധ്യാപകന്‍, എഞ്ചിനീയര്‍, അഭിഭാഷകന്‍ ഉള്‍പ്പെടെ മറ്റ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍ വിരമിക്കുന്നത് വരെ അതേ മേഖലയില്‍ തന്നെ തുടരുന്നവരാണ്. അതേസമയം ഒരു ഐ.എ.എസുകാരന് അണിയാനുള്ളത് വിവിധ വേഷങ്ങളാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഐ.എ.എസുകാരുമായി ഇടപഴകാനും നവമാധ്യമങ്ങളിലൂടെ അവരെ കൂടുതല്‍ അറിയാന്‍ കഴിയുന്നതും സിവില്‍ സര്‍വ്വീസിനെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ നിന്ന് അട്രാക്റ്റീവ് സര്‍വ്വീസിലേക്ക് മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളുടെ അവധി

സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ സ്‌കൂള്‍ ഡയരക്ടര്‍, ഡി.ഡി.ഇ, ഡി ഇ ഒ എന്നിവര്‍ക്ക് അധികാരമില്ല. കലക്ടരുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അവധി പ്രഖ്യപിക്കുന്നത്. ദുരന്ത നിവാരണ ലഘൂകരണത്തില്‍ സ്വീകരിക്കേണ്ട നടപടിയുടെ ഭാഗമായാണ് അവധി നല്‍കാറുള്ളത്. സ്‌കൂളുകളില്‍ നേരത്തേ ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സ്‌കൂള്‍ ഡയറക്ടരുമായി അവധി കൊടുക്കും മുമ്പേ ആശയവിനിമയം നടത്താറുണ്ട്.

വി.വി.ഐ.പി പ്രോട്ടോകോള്‍

ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി പോലെയുള്ള വി.വി.ഐ.പികളും വി.ഐ.പികളും വരുന്ന ജില്ലയില്‍ അവരെ സ്വീകരിക്കേണ്ട പ്രോട്ടോകോള്‍ ചുമതല ജില്ലാ കളക്ടര്‍ക്കാണ്. സെക്യൂരിറ്റി, താമസം, ഭക്ഷണം, ഭക്ഷണ പരിശോധന, ഉച്ചഭാഷിണി തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതും കലക്ടറാണ്. പ്രധാന മന്ത്രി വരുന്ന സ്ഥലത്ത് താത്കാലിക ഓഫിസ് സംവിധാനം ഒരുക്കണം. ഓഫിസില്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയവ ഉറപ്പു വരുത്തണം. അടിയന്തര ഘട്ടത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഓഫീസ് സംവിധാനം ഒരുക്കുന്നത്.

പ്രളയകാലത്തെ മറക്കാനാവാത്ത അനുഭവം

ഉരുള്‍ പൊട്ടലില്‍ 17 മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ട പുത്തുമലയില്‍ വയനാട് സബ് കലക്ടര്‍ എന്ന നിലയില്‍ ചിലവഴിച്ച ഇരുപത് ദിവസം എനിക്ക് മറക്കാനാവില്ല. മണ്ണിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ക്കായി ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍. ഉറ്റവരില്‍ നിന്നും കിടപ്പാടമടക്കം നഷ്ടപെട്ടവരില്‍ നിന്നും ക്ഷമയുടെ ആഴം പഠിച്ചു. ഇന്നും മറക്കാനാവാത്ത പേരുകളിലൊന്നാണ് ദുരന്തത്തില്‍ കാണാതായ അണ്ണയ്യന്‍. ദുരന്തം നടന്ന് പത്താംനാള്‍ പുത്തുമലയില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാന്‍ പാകത്തില്‍ കാര്യമായൊന്നുമില്ലാത്ത, മണ്ണില്‍ പൂണ്ടൊട്ടിയ മനുഷ്യശരീരാവശിഷ്ടങ്ങള്‍. സാധ്യതകള്‍ പ്രകാരം അത് കര്‍ണാടക സ്വദേശിയും പുത്തുമല എസ്റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെതാണെന്ന് മകന്‍ സുനിലും സഹോദരന്‍ ഗൗരിങ്കനും അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര വക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരമാണ് മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തുന്നത്. ഇതോടെ മൃതദേഹം ആരുടേതെന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടിവന്നു. ആത്മസംഘര്‍ഷങ്ങളുടെ എട്ടുനാളുകള്‍ക്ക് ശേഷം ഫലം വന്നത് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് അനുകൂലമായായിരുന്നു. അതോടെ മൃതദേഹം ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. അത് വരെ പ്രാര്‍ത്ഥനയോടെ കാത്തുനിന്നിരുന്ന അണ്ണയ്യന്റെ ഭാര്യ യശോദയുടെയും മകന്റെയും മുഖം ഇന്നും നോവോര്‍മ്മയായി മനസ്സിലുണ്ട്.

kerala

സിപിഎം മന്‍മോഹന്‍ സിംഗിനോടു മാപ്പു പറയണം; പിണറായിയുടേത് കമ്യൂണിസ്റ്റ് നയമല്ലെന്നും രമേശ് ചെന്നിത്തല

ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം നയരേഖ കമ്മ്യൂണിസ്റ്റ് നയരേഖയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നയരേഖ അംഗീകരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗിനോട് സിപിഎം മാപ്പ് പറയണം. സിപിഎം 35 വര്‍ഷം കേരളത്തെ പിന്നോട്ടടിച്ചു. പിണറായി കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയല്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു.

ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയകളെ പൂട്ടാം. ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ദളിത് വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി ദേശിയ ദളിത് പ്രോഗ്രസിവ് കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 15 വര്‍ഷമായിവിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും സ്വാംശീകരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു . 23ന് കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Continue Reading

kerala

സംസ്ഥാനത്ത് താപനില ഉയരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം∙ കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ താപനില മുന്നറിയിപ്പ് തുടരുന്നു. താപനില ഉയരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് 14-15 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില  37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.  തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ  35 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഇന്നും നാളെയും താപനില ഉയരുക.

Continue Reading

kerala

കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്

Published

on

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവം. മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്പെന്റ് ചെയ്തത്. പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

അതേസമയം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി തൃക്കാക്കര എസിപി പി.വി. ബേബി രംഗത്തെത്തി. കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്തി ഇന്റലിജന്‍സില്‍നിന്നും കോളേജ് അധികാരികളില്‍നിന്നും രേഖാമൂലം അനുമതി നേടിയശേഷമാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് പിടികൂടി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട ആളുകള്‍ക്ക് കുറ്റത്തില്‍ പങ്കുള്ളതായി തന്നെയാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് കോളജിനകത്തും പുറത്തും നിന്നുള്ളവര്‍ക്ക് എത്രത്തോളം പങ്കുണ്ട് എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending