Connect with us

Culture

‘ഹാദിയയുടെ മാതാപിതാക്കളെക്കൊണ്ട് ആരൊക്കെയോ പറയിപ്പിക്കുന്നു’; എന്‍.എസ് മാധവന്‍

Published

on

ഹാദിയ കേസില്‍ വീണ്ടും പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മതംമാറ്റ വിഷയങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് എന്‍.എസ് മാധവന്‍ പറഞ്ഞു. ഒരാള്‍ തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില്‍ പ്രസക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാദിയ വിഷയത്തില്‍ മാതാപിതാക്കളുടെ ദു:ഖവും വിഷമവും കാണേണ്ടത് തന്നെയാണ്. സംഭവത്തിന്റെ പിന്നാമ്പുറത്ത് നടക്കുന്ന കാര്യങ്ങള്‍ മുഴുവനായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പിറകില്‍ ആരൊക്കെയോ നിന്നുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മറ്റാരോ പറയിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്. കോടതിയില്‍ കേസ് തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാദിയ വിഷയം ഒരു പ്രണയമെന്ന രീതിയിലല്ല കാണേണ്ടത്. ഇവിടെ ഹാദിയയും ഷെഫിന്‍ ജഹാനും ഭാര്യാഭര്‍ത്താക്കന്‍മാരാണ്. ഭര്‍ത്താവ് തീവ്രവാദിയാണോ എന്ന് കോടതി പിന്നീട് കണ്ടെത്തണം. ഒരു തീവ്രവാദിയെ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് പറയാനാവില്ല. ഗോഡ്‌സേ കല്യാണം കഴിച്ച ആളായിരുന്നു. ഹാദിയ വിളിച്ചുപറയുന്ന കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ആള്‍ക്കൂട്ടത്തിന് മുന്നിലും കോടതിക്കുമുന്നിലും പറയാനുള്ള തന്റെ നിലപാട് വിളിച്ചുപറഞ്ഞ ഹാദിയ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് യുവാക്കള്‍ക്ക് മാതൃകയാണ്. അതിനാലാണ് നേരത്തെ ഹാദിയയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയില്‍ ഹാദിയ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഹാദിയയുടെ മാതാപിതാക്കള്‍ അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തില്‍ ധൈര്യമുള്ള മകളെ വളര്‍ത്തിയ ഹാദിയയുടെ മാതാപിതാക്കള്‍ അഭിമാനിക്കണമെന്നായിരുന്നു എന്‍.എസ് മാധവന്റെ ട്വീറ്റ്.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending