Connect with us

Football

ഇനി ഫുട്‌ബോള്‍ വസന്തത്തിന്റെ നാളുകള്‍; കോപ്പയ്ക്ക് നാളെ കിക്കോഫ്‌

15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക.

Published

on

സഹീലു റഹ്മാന്‍

കോപ്പ അമേരിക്ക 48-ാം പതിപ്പിന് നാളെ തുടക്കം. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിലവിലെ ചാംമ്പ്യന്‍മാരായ അര്‍ജന്റീനയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. 15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക. നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ചാമ്പ്യന്‍ഷിപ്പിന് ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ ലോകം ഒരു മിനിവേള്‍ഡ്കപ്പിന്റെ ആരവങ്ങളിലമരും.

ദേശീയ ടീമുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയില്‍ ഫേവറേറ്റുകളായി അര്‍ജന്റീനയും, ബ്രസീലും, ഉറുഗ്വേയും, കൊളംബിയയും ഒക്കെ എത്തുമ്പോള്‍ മത്സരത്തിന് വീറും വാശിയും നിറയും.

നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് സാക്ഷാല്‍ ലിയോ മെസ്സിയുടെ അര്‍ജന്റീന. ഏറ്റവും കൂടുതല്‍ കോപ്പ നേടിയിട്ടുള്ള ബഹുമതിയും അര്‍ജന്റീനയ്ക്കുണ്ട്. ഫുട്‌ബോള്‍ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് ആല്‍ബിസെലിസ്റ്റകളുടെ തുറുപ്പ്ചീട്ട്. നീണ്ട നാളത്തെ കിരീട വരള്‍ച്ച മെസ്സിയും സംഘവും കോപ്പയിലൂടെയാണ് മാറ്റി കുറിച്ചത്. മാരക്കാനയില്‍ ബ്രസീലിനെ മുട്ടുകുത്തിച്ചാണ് അര്‍ജന്റീന കിരീടക്ഷാമം ഇല്ലാതാക്കിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ഗ്വാട്ടിമാലയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്.

മെസ്സിയെ കൂടാതെ വെറ്ററന്‍ വിങര്‍ ഡിമരിയ, ലോകകപ്പ് ഗോള്‍ഡന്‍ ഗ്ലോവ് വിന്നര്‍ എമി മാര്‍ട്ടിനെസ്, പ്രതിരോധത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ടീമിലുണ്ട്. സീരി എയിലെ ടോപ് സ്‌കോറര്‍ ലൗട്ടാരോ മാര്‍ട്ടിനെസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ മുന്നേറ്റ നിരയില്‍ കളിക്കും. എഎസ് റോമയ്ക്കായി 16 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടും പൗലോ ഡിബാലയ്ക്ക് താല്‍ക്കാലിക ടീമില്‍ പോലും ഇടം ലഭിച്ചിരുന്നില്ല. കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന.

ടൂര്‍ണമെന്റില്‍ പത്താം കിരീടമാണ് ബ്രസീലിന്റെ ലക്ഷ്യം. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം ബ്രസീലിനുണ്ട്. സ്ഥിരം വില്ലനാകുന്ന പരിക്ക്് തന്നെയാണ് നെയ്മറിനെ ടീമില്‍ നിന്ന് തടഞ്ഞത്. സംാബാ താളക്കാരുടെ എല്ലാ കണ്ണുകളും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരമായ വിനിഷ്യസ് ജൂനിയറിന്‍ മേലാണ്. കൂടാതെ ബാഴ്‌സ താരം റഫീഞ്ഞ, റോഡ്രിഗോ ,മാര്‍ട്ടിനെല്ലി, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങളും ബ്രസീല്‍ ടീമിലുണ്ട്.

സുവാരസിന്റെ മികവില്‍ പന്ത് തട്ടാന്‍ ഇറങ്ങുന്ന ഉറുഗ്വേയും മികച്ച ടീമുമാണ് ടൂര്‍ണമെന്റിലേക്ക് വരുന്നത്. യുവനിരയാണ് ഉറുഗ്വേയുടെ കരുത്ത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാന്‍ മെക്‌സിക്കോയും,വെനസ്വലയും, ഇക്വാഡറുമൊക്കെ പന്തു തട്ടുമ്പോള്‍ തീപാറും മത്സരം തന്നെ പ്രതീക്ഷിക്കാം.

അര്‍ജന്റീനയും ഉറുഗ്വേയും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീല്‍ 9 തവണയും. ചിലി, പരാഗ്വയ്, പെറു ടീമുകള്‍ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവര്‍ ഓരോ തവണയും കിരീടം നേടി. രണ്ടു വന്‍കരകളില്‍ നിന്നായി 16 ടീമുകള്‍ മത്സരിക്കുന്നുണ്ടെങ്കിലും കോപ്പയില്‍ ഇത്തവണയും ആരാധകര്‍ കാത്തിരിക്കുന്നത് അര്‍ജന്റീന-ബ്രസീല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും. പക്ഷേ അര്‍ജന്റീന എ ഗ്രൂപ്പിലും ബ്രസീല്‍ ഡി ഗ്രൂപ്പിലും ആയതിനാല്‍ ഫൈനലില്‍ മാത്രമേ അതിനു സാധ്യതയുള്ളൂ.

 

Football

കോപ അമേരിക്ക: അര്‍ജന്റീന നാളെ പെറുവിനെതിരെ

മെസ്സിക്ക് നാളത്തെ കളിയിൽ വിശ്രമം അനുവദിക്കും.

Published

on

കോപ അമേരിക്കയിൽ അർജന്റീനക്ക് എ ഗ്രൂപ്പിൽ നാളെ അവസാന മത്സരം. പെറുവാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ. രണ്ട് കളികളിൽ ആറ് പോയന്റുമായി അർജന്റീന ക്വാർട്ടറിലെത്തിയിട്ടുണ്ട്.

മെസ്സിക്ക് നാളത്തെ കളിയിൽ വിശ്രമം അനുവദിക്കും. പേശീവലിവ് അനുഭവപ്പെട്ടതിനാലാണ് മെസ്സിക്ക് വിശ്രമം. മറ്റു ചില പ്രധാന താരങ്ങളെയും കോച്ച് സ്കലോണി മാറ്റും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡ ചിലിയെ നേരിടും.

സസ്‌പെന്‍ഷനിലുള്ള സ്‌കലോണിയുടെയും ഇഞ്ചുറിയിലുള്ള മെസ്സിയുടെയും അഭാവത്തില്‍ അയ്മറിന്റെയും ഡി മരിയയുടെയും നേത്രത്വത്തില്‍ പെറുവിനെതിരായ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിനായി നാളെ പുലര്‍ച്ചെ 5:30 നാണ് ആല്‍ബിസെലസ്റ്റകള്‍ പന്തുതട്ടാന്‍ ഇറങ്ങുന്നത്.

ഓള്‍റെഡി ക്വാര്‍ട്ടറില്‍ പ്രവേശിച്ചതിനാല്‍ മെയിന്‍ 11 ലെ പലര്‍ക്കും വിശ്രമം കൊടുത്ത് അവസരം കിട്ടാത്തവരെ പരിഗണിക്കുമെന്ന് സ്‌കലോണി പറഞ്ഞതിനാല്‍ ഗര്‍ണാച്ചോക്ക് ഒക്കെ കോപ്പ അരങ്ങേറ്റത്തിന് സാധ്യതയുണ്ട്.

 

Continue Reading

Football

ചിലിയുടെ പ്രതിരോധം തകര്‍ത്ത് രാജാക്കന്മാരുടെ രാജ വാഴ്ച്ച; അര്‍ജന്റീന ക്വാര്‍ട്ടറില്‍

നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്.

Published

on

ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യില്‍ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാര്‍ട്ടര്‍ പ്രവേശനം.

അവസാന ഘട്ടം വരെ അര്‍ജന്റീനയെ സമര്‍ഥമായി തടഞ്ഞുനിര്‍ത്തിയ ചിലി പ്രതിരോധം ആദ്യപകുതിയില്‍ കോട്ട കെട്ടിയിരുന്നു. പന്തിന്മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍നിന്ന് മെസ്സിയെയും സംഘത്തെയും അവര്‍ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികള്‍ക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലിയുടെ നീക്കങ്ങള്‍. ഇടവേളവരെ ചിലിയുടെ വെറ്ററന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. ബോക്‌സിന് പുറത്തുനിന്ന് ഷോട്ടുകള്‍ തൊടുക്കാനുള്ള ഹൂലിയന്‍ ആല്‍വാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റി.

13 ഷോട്ടുകള്‍ ആദ്യപകുതിയില്‍ അര്‍ജന്റീന പായിച്ചതില്‍ ഗോള്‍വലക്ക് നേരെയെത്തിയത് മൂന്നെണ്ണം മാത്രം. പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയ ചിലിയാകട്ടെ, ആദ്യപകുതിയില്‍ ഒരു ഷോട്ടുപോലും അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് പായിച്ചില്ലെന്നത് ശ്രദ്ധേയമായി. ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം പ്രകടമായ ആദ്യപകുതിയില്‍ നിക്കോളാസ് ഗോണ്‍സാലസിന് ബോക്‌സില്‍ അപകടകാരിയാവാന്‍ കഴിഞ്ഞില്ല. 35-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത തകര്‍പ്പന്‍ ഗ്രൗണ്ടര്‍ വലതു പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.

ഇടവേളക്കുശേഷം ഇരുനിരയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിറങ്ങിയപ്പോള്‍ കളി ആവേശകരമായി. 50-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നഹുവേല്‍ മൊളീനയുടെ കിടിലന്‍ ഷോട്ട് ശ്രമകരമായാണ് ബ്രാവോ തടഞ്ഞത്. ഇതിനു ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്നുവന്ന നീക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഷോട്ട് ചിലി ഡിഫന്‍ഡറുടെ കൈകളില്‍തട്ടി വഴിമാറിയെങ്കിലും അര്‍ജന്റീനയുടെ പെനാല്‍റ്റി വാദങ്ങളെ റഫറി അംഗീകരിച്ചില്ല. അര്‍ജന്റീന ആക്രമണം കനപ്പിച്ചുതുടങ്ങുകയായിരുന്നു. 56-ാം മിനിറ്റില്‍ മെസ്സി ബോക്‌സിലേക്ക് ഉയര്‍ത്തിയിട്ട ഫ്രീകിക്കില്‍ മക് അലിസ്റ്റര്‍ക്ക് ഒന്നുകാല്‍വെച്ചാല്‍ വല കുലുക്കാമായിരുന്നു. പ?ക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണം അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. പന്തുമായി ബോക്‌സില്‍ കയറിയ നി?ക്കോളാസ് ഗോണ്‍സാലസിന്റെ ചാട്ടുളി കണക്കേയുള്ള ഷോട്ട് ബ്രാവോയുടെ കൈകളില്‍ തട്ടിയശേഷം ഗോള്‍പോസ്റ്റിനിടിച്ചാണ് ലക്ഷ്യംതെറ്റിയത്.

മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ മാറ്റി അര്‍ജന്റീന ജിയോവാനി ലോ ചെല്‍സോയെ കൊണ്ടുവന്നു. ഗോളെന്ന അജണ്ട മുന്‍നിര്‍ത്തി ഡി മരിയയും ലൗതാറോ മാര്‍ട്ടിനെസും പിന്നാലെയെത്തി. ആല്‍വാരെസും ഗോണ്‍സാലസും തിരിച്ചുകയറി. ഇതോടെ മുന്നേറ്റം ചടുലമായി. ഇതിനിടയില്‍, മത്സരത്തിലെ തങ്ങളുടെ ആദ്യത്തെ ഉറച്ച അവസരം ചിലി തുറന്നെടുത്തത് 71-ാം മിനിറ്റില്‍. റോഡ്രിഗോ എചെവെറിയയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് ശ്രമകരമായി തടഞ്ഞു. ഇതിന്റെ തനിയാവര്‍ത്തനം 76-ാം മിനിറ്റില്‍. ഇക്കുറിയും മാര്‍ട്ടിനെസിന്റെ വിശ്വസ്ത കരങ്ങള്‍ അര്‍ജന്റീനയുടെ കൂട്ടിനെത്തി.

അവസാന ഘട്ടത്തില്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. അര്‍ജന്റീയാകട്ടെ, വല ലക്ഷ്യമിട്ട് നിറയൊഴിക്കാനാകാതെ ചിലി ഡിഫന്‍സിനുമുന്നില്‍ നിരന്തരം തോല്‍വി വഴങ്ങി. ഒടുവില്‍ കോര്‍ണര്‍ കിക്കില്‍നിന്നുവന്ന നീക്കത്തില്‍ ലൗതാറോ മാര്‍ട്ടിനെസ് വല കുലുക്കിയതോടെ കളത്തിലും ഗാലറിയിലും ആഘോഷം കനക്കുകയായിരുന്നു. വാറിലെ പരിശോധനയിലും വിശുദ്ധമാക്കപ്പെട്ട് ഗോള്‍ അംഗീകരിച്ചതോടെ മെസ്സിക്കും കൂട്ടര്‍ക്കും ആശ്വാസമായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കേ രണ്ടാം ഗോളിനുള്ള അവസരം മാര്‍ട്ടിനെസ് അവിശ്വസനീയമായി പാഴാക്കിയില്ലെങ്കില്‍ അര്‍ജന്റീന വിജയം കൂടുതല്‍ കേമമായേനേ.

Continue Reading

Football

കോപ്പ അമേരിക്ക; ആദ്യ അങ്കത്തിന് ബ്രസീല്‍ നാളെ ഇറങ്ങും

കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം.

Published

on

കോപ്പ അമേരിക്കയില്‍ ആദ്യ അങ്കത്തിന് ബ്രസീല്‍ നാളെയിറങ്ങും. കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം. സമീപ കാലത്തെ തിരിച്ചടികള്‍ക്ക് കോപ്പയിലൂടെ വന്‍ തിരിച്ചുവരവാണ് ടീമിന്റെ ലക്ഷ്യം. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഏറ്റ തോല്‍വി ആരാധകര്‍ക്കുണ്ടാക്കിയ വേദന മറികടക്കാനും ഒരു കപ്പ് അനിവാര്യമാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം കഴിഞ്ഞ വര്‍ഷം തോല്‍വികള്‍ ഒരുപാട് കണ്ട ടീമാണ് കാനറികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വായ്, അര്‍ജന്റീന ടീമുകളോട് തോറ്റതും ടീമിന് തിരിച്ചടിയായി. ഇതിന് പിറകിലായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ പരിക്കും.

എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നുള്ള പ്ലാനാണ് പുതിയ പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ ഒരുക്കിയിട്ടുള്ളത്. നെയ്മറിന് പകരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ നായക പദവിയിലേക്കുമുയര്‍ത്തി. ബ്രസീല്‍ ഫുട്‌ബോളിന്റെ പുത്തന്‍ താരോദയമാകുമെന്ന് കരുതുന്ന എന്‍ഡ്രിക്കിനെ അറ്റാക്കിങ്ങിലേക്ക് കൊണ്ട് വന്നു. 17കാരനായ ഈ അറ്റാക്കറെ ഈ അടുത്താണ് റയല്‍മാഡ്രിഡ് പൊന്നും വിലയ്ക്ക് ‘തൂക്കിയത്’.

ലിവര്‍പൂളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന അല്ലിസണ്‍ ഗോള്‍ വല കാക്കാനുള്ളതാണ് സാംമ്പാതാളക്കാരുടെ മറ്റൊരു ആശ്വാസം. മുന്‍ നിര ക്ലബുകളുടെ പ്രതിരോധ നിര താരങ്ങളും ധൈര്യത്തിനുണ്ട്. പിഎസ്ജിയുടെ മാര്‍ക്വിഞ്ഞോസും ആഴ്സണലിന്റെ ഗബ്രിയേല്‍ മഗാല്‍ഹേയ്‌സും റയലിന്റെ ഏദര്‍ മിലിറ്റാവോയുമുണ്ട്. മിഡ്ഫീല്‍ഡില്‍ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ലുകാസ് പക്വറ്റക്ക് പിന്തുണ നല്‍കാന്‍ മികച്ച താരങ്ങള്‍ മധ്യനിരയില്‍ ഇല്ല എന്നത് ബ്രസീലിന് വെല്ലുവിളിയാകും.

മുന്‍നിരയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. റയലിന്റെ വിനീഷ്യസും റോഡ്രിഗോയും എന്‍ഡ്രികും ചേരുന്ന മുന്നേറ്റ നിരയ്ക്ക് ഏതൊരു പ്രതിരോധ നിരയെയും മറികടക്കാനുള്ള കഴിവുണ്ട്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. കോസ്റ്റോറിക്കക്ക് പുറമെ പര്വഗായ്, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Continue Reading

Trending