Connect with us

kerala

ഇല്ലാത്ത ബൈക്കിന്റെ ഉടമയാക്കി എ.ഐ ക്യാമറ; യുവാവിന് നോട്ടീസിന്റെ പെരുമഴ

ത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.

Published

on

കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവാവിന് അടൂരില്‍നിന്ന് എ.ഐ. ക്യാമറ വഴി ഒരു പെറ്റിക്കേസ് നോട്ടീസ് വീട്ടിലെത്തി. പിന്നീട് പെറ്റിക്കേസുകളുടെ എണ്ണം കൂടിയപ്പോള്‍ അന്വേഷിച്ച യുവാവ് അന്തംവിട്ടു. താന്‍ അറിയാതെ തന്റെ ഉടമസ്ഥതയില്‍ ഒരു ബൈക്ക്. ഒടുവില്‍ അടൂര്‍ പൊലീസ് ആ ബൈക്ക് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്. പത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.

ഓഗസ്റ്റ് 10നാണ് ആദ്യമായി ആസിഫിന് പെറ്റിക്കേസ് നോട്ടീസ് കിട്ടിയത്. കെ.എല്‍. 03 ടി. 1397 ബൈക്കില്‍ 2 പേര്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രമുള്‍പ്പെടെയാണ് ലഭിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്തതിന് പിഴ ഒടുക്കണമെന്നതായിരുന്നു ഉള്ളടക്കം. 5 പെറ്റിക്കേസുകള്‍കൂടിവന്നു. ആസിഫ് പത്തനംതിട്ട ആര്‍.ടി.ഒ.യെ സമീപിച്ചു. 2010ല്‍ പത്തനംതിട്ട ആര്‍.ടി.ഒയില്‍ ആസിഫിന്റെ പേരില്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.

താന്‍ ഇങ്ങനെയൊന്ന് വാങ്ങിയിട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ആസിഫ് അന്ന് എന്‍ജിനിയറിങ്ങിന് പഠിക്കുകയുമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും പത്തനംതിട്ട ആര്‍.ടി.ഒയിലും പരാതി നല്‍കി. ഇതിനിടെ, അടൂര്‍ ഭാഗത്ത് ഈ നമ്പരിലുള്ള ബൈക്ക് ഉണ്ടെന്ന് ആസിഫിന് വിവരം കിട്ടി. ഇക്കാര്യം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. അദ്ദേഹം വിവരം അടൂര്‍ സി.ഐ. ശ്രീകുമാറിന് കൈമാറുകയായിരുന്നു.

ഇക്കാര്യങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ് നിലവില്‍ വാഹനം ഉപയോഗിക്കുന്നവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ആറു വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ പക്കല്‍നിന്ന് 7000 രൂപയ്ക്ക് വാങ്ങിയതാണ് ബൈക്ക്. സുഹൃത്ത് വാങ്ങിയതും മറ്റൊരാളില്‍നിന്നാണെന്ന് വിവരം കിട്ടിയിട്ടുണ്ട്. പലതവണ കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരിക്കല്‍പോലും മാറ്റിയിട്ടുമില്ല. പ്രതിയെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മന്ത്രി കെ.രാജന്റെ മൊഴി എടുക്കും

എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്

Published

on

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി ഡിജിപി ഇന്ന് എടുക്കും. പൂരം നടക്കുമ്പോള്‍ റവന്യൂ മന്ത്രി കെ.രാജന്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നു. എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.

വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങള്‍ തൃശ്ശൂരിലെ BJP സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.

Continue Reading

kerala

വയനാട് പുനരിധിവാസം; 235 പേര്‍സമ്മതപത്രം നല്‍കി

രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും

Published

on

വയനാട് പുനരിധിവാസത്തിനായി 235 പേര്‍സമ്മതപത്രം നല്‍കി. 242 പേരടങ്ങിയ ആദ്യഘട്ട പട്ടികയില്‍ ഉള്ളവരാണ് സമ്മതപത്രം നല്‍കിയത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് 170 പേരും പകരം നല്‍കുന്ന സാമ്പത്തിക സഹായത്തിന് 65 പേരുമാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും.

സമ്മതപത്രം കൈമാറാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. ഇന്നലെ മാത്രം 113 ഗുണഭോക്താക്കളാണ് സമ്മതപത്രം കൈമാറിയത്. 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത്. ഇവിടെ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. അതോടൊപ്പം, ആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും.

മറ്റേതെങ്കിലും രീതിയിലൊ, സംഘടനകളോ വ്യക്തികളോ മറ്റ് സ്‌പോണ്‍സര്‍മാരോ വീടുവെച്ച് നല്‍കുന്നതിനാലോ ടൗണ്‍ഷിപ്പില്‍ വീട് വേണ്ട എന്ന് തീരുമാനിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 15 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്ന് സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിക്കും. ഇതുകൂടി ചേര്‍ത്ത് ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Continue Reading

kerala

കോഴിക്കോട്ട് റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം

മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ദേശീയ പാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.

റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

Continue Reading

Trending