Connect with us

Culture

ശ്രീജിത്ത് മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ 300 ദിവസം പിന്നിട്ട് അഞ്ച് സമരങ്ങള്‍

Published

on

 

സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 768 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനെ ഇപ്പോള്‍ എല്ലാവരും അറിയും. സോഷ്യല്‍മീഡിയ സമരം ഏറ്റെടുത്തതോടെ വന്‍പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ശ്രീജിത്ത് മാത്രമല്ല, അധികാരികളുടെ കനിവ് തേടി സമരരംഗത്തുള്ളത്. ശ്രീജിത്തിന്റേത് കൂടാതെ, 300 ദിവസം പിന്നിട്ട അഞ്ച് സമരങ്ങളാണ് ഇവിടെ നടക്കുന്നത്. വാടകവീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടതിനെ തുടര്‍ന്ന് കയറിക്കിടക്കാന്‍ ഒരു ചെറുവീടിനായി 76കാരിയായ തൃക്കണ്ണാപുരം സ്വദേശി കനകമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ 548 ദിവസമായി സമരമിരിക്കുന്നു. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കനകമ്മ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ആരെങ്കിലും എത്തിക്കുന്ന ആഹാരം കഴിച്ചാണ് കനകമ്മ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമാണ്.
നാലുമാസം പ്രായമുള്ള മകള്‍ രുദ്രയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായാണ് ഊരൂട്ടമ്പലം സ്വദേശിയായ പിതാവ് സുരേഷ് ബാബുവും ഭാര്യ രമ്യയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് 392 ദിവസം പിന്നിട്ടു. 2016 ജൂലൈ 10ന് എസ്.എ.ടി ആസ്പത്രിയില്‍ രുദ്ര മരിച്ചത് മരുന്നുമാറി കുത്തിവെച്ചതുകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സമരത്തിനിടെ, സുരേഷ് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കവിളില്‍ വേല്‍ കുത്തിയും കുരിശുചുമന്നും പലരീതിയിലും പ്രതിഷേധിച്ചു. ഭാര്യയെ പ്രതീകാത്മകമായി കിടത്തി ശവമഞ്ചം ചുമക്കേണ്ടിയും വന്നു. സുരേഷിന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ മൂത്ത മകള്‍ ദുര്‍ഗയെ സമരത്തിനിറക്കിയതും കേസായി. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയാണ് സുരേഷ് സമരം തുടരുന്നത്.
ജീവന് ഭീഷണിയായ പാറക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് കിളിമാനൂര്‍ സ്വദേശി സേതു സമരം ആരംഭിച്ചത്. 302 ദിവസം നീണ്ട സമരത്തിനിടെ ഇടക്ക് അറസ്റ്റിനും വിധേയനായി. അനിയന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയും ഇപ്പോള്‍ സേതുവിനുണ്ട്. വീട്ടില്‍ നിന്നു 130 മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നു കരിങ്കല്‍ച്ചീളികള്‍ തെറിച്ച് മക്കള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെയാണ് സേതു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഇടക്ക് അറസ്റ്റുണ്ടായി. അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞു. രണ്ടുമാസം സെക്രട്ടറിയേറ്റിനുമുന്നില്‍ കാണരുതെന്ന വിലക്കുണ്ടായതോടെ സമരം താല്‍ക്കാലികമായി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി. ഇടക്ക് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അപകടത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുക അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപ്പെടുത്തിയെന്ന പരാതിയുമായി കൊല്ലം സ്വദേശിയായ ശശിയും കുടുംബവും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. രണ്ടര ലക്ഷത്തോളം രൂപ അന്ന് ചികിത്സക്ക് ചെലവായി. പത്ത് വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരമായി ലഭിച്ചത് 20,500 രൂപ. ശശിക്ക് 56 ശതമാനം ശാരീരികക്ഷമത നഷ്ടപ്പെട്ടുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമുണ്ട്. മരണം വരെ സമരം ചെയ്യുമെന്നാണ് ശശി പറയുന്നത്.
അരിപ്പ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന് 341 ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി-ദലിത് വിഭാഗത്തിനും ഒ.ബി.സി.ക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൃഷിഭൂമി നല്‍കണമെന്നാണ് ആവശ്യം. കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പയില്‍ അഞ്ചുവര്‍ഷത്തെ സമരത്തിനു ശേഷമാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സ്ഥിരം സമരപ്പന്തല്‍ തുറന്നത്. സെക്രട്ടേറിയറ്റിലെ വടക്കേ സമരഗേറ്റ് മുതല്‍ പത്തോളം സ്ഥിരം സമരപ്പന്തലുകളാണ് ഇപ്പോഴുള്ളത്. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending