Connect with us

india

അദാനി മാത്രമല്ല, അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയവരില്‍ ഈ ഉന്നത ബി.ജെ.പി നേതാക്കളും; ഇന്ത്യന്‍ എക്‌സ്പ്രസ് സര്‍വേ

അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മുതല്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ വരെയുള്ളവര്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്‍ വ്യക്തമാക്കുന്നു.

Published

on

ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള 2019നവംബറിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയിലും സമീപപ്രദേശങ്ങളിളിലും ബി.ജെ.പി നേതാക്കളുടെ മക്കള്‍ അടക്കമുള്ള ഉന്നതര്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട്.
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മുതല്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ വരെയുള്ളവര്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്‍ വ്യക്തമാക്കുന്നു. അയോധ്യക്ക് 15 കിലോമീറ്റര്‍ ചുറ്റളവില്‍ 2,500 ഭൂമി കൈമാറ്റ രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. ശേഷം ഇവരില്‍ പലരും ഭൂമി വന്‍വിലയ്ക്ക് മറിച്ചുവിറ്റ് ലാഭവും നേടി.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം നിലനിന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ മുന്നണിയാണ് ഇവിടെ വിജയിച്ചുകയറിയത്. ഇതിന് പിന്നാലെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് ബി.ജെ.പിയുമായി ബന്ധമുള്ളവര്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും മറിച്ചുവിറ്റതിന്റെയും വിവരങ്ങള്‍ പുറംലോകമറിഞ്ഞത്.
അരുണാചല്‍ ഉപമുഖ്യമന്ത്രി ചൗന മേന്റെ മക്കളായ ചൗ കാന്‍ സെങ് മേന്‍, ആദിത്യ മേന്‍ എന്നിവര്‍ രാമക്ഷേത്രത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെ സരയൂ നദിക്കരയില്‍ 2022 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനും ഇടയില്‍ 3.99ഹെക്ടര്‍ ഭൂമി വാങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നു. 3.72 കോടി രൂപക്കാണ് ഇവര്‍ സ്ഥലം കൈവശപ്പെടുത്തിയത്. ഇതില്‍ 0.768 ഹെക്ടര്‍ ഭൂമി 98 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.

2023 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് ക്ഷേത്രത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ 1.4 ഹെക്ടര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. മഹാരാഷ്ട്ര മന്ത്രി മംഗള്‍ പ്രഭാത് ലോധയുടെ മകന്റെ പേരിലുള്ള എച്ച്.ഒ.എ.ബി കമ്പനി 2023 ജൂണിനും 2024 മാര്‍ച്ചിനും ഇടയില്‍ 17.73 ഹെക്ടര്‍ കൃഷിഭൂമിയും 12,693 സ്‌ക്വയര്‍ മീറ്റര്‍ പാര്‍പ്പിട ഭൂമിയും വാങ്ങിയിരുന്നു. ആകെ 105.39 കോടി രൂപയുടെ ഭൂമിയിടപാടാണ് ഇവര്‍ മാത്രം നടത്തിയത്. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരായ ലൈംഗികാത്രിക്രമ കേസിലെ പ്രതിയും മുന്‍ എം.പിും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ കുടുംബവും ഭൂമി വാങ്ങിയിട്ടുണ്ട്.
ബ്രിജ്ഭൂഷണിന്റെ മകന്റെ ഉടമസ്ഥതയിലുള്ള നന്ദിനി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ അയോധ്യക്ക് സമീപം മഹേശ്വര്‍പൂരില്‍ 2023 ജനുവരിയില്‍ 1.15 കോടി രൂപയുടെ സ്ഥലം വാങ്ങിയിട്ടുണ്ട്. 0.97 ഹെക്ടറാണ് ഇവര്‍ സ്വന്തമാക്കിയത്. ആറ് മാസത്തിന് ശേഷം ഇതില്‍ 635.72 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി 60.96 ലക്ഷത്തിന് വില്‍പന നടത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആഡിഷണല്‍ ഡി.ജി.പി അമിതാഭ് യാഷ് ഐ.പി.എസ്സിന്റെ അമ്മയുടെ പേരിലും ഭൂമിയിടപാട് നടന്നിട്ടുണ്ട്. 2022 ഫെബ്രുവരിക്കും 2024 ഫെബ്രുവരിക്കും ഇടയില്‍ മഹേശ്വര്‍പൂര്‍, ദുര്‍ഗാഗഞ്ച്, യദുവംശ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 9.955 ഹെക്ടര്‍ ഭൂമിയാണ് ഇവര്‍ വാങ്ങിയത്. രാമക്ഷേത്രത്തില്‍ നിന്നും എട്ട് മുതല്‍ 13 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളാണിത്. ഇതില്‍ 0.505 ഹെക്ടര്‍ 20.4 ലക്ഷത്തിന് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
എം.എല്‍എമാരും എം.പിമാരും മാത്രമല്ല, ബി.ജെ.പിയുടെ പഞ്ചായത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയവരുടെ പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ അജയ് സിങ്ങിന്റെ സഹോദരന്‍ കൃഷ്ണ കുമാര്‍ സിങ്, ഗോസയ്ഗഞ്ച് നഗര്‍ പഞ്ചായത്ത് ബി.ജെ.പി നേതാവ് വിജയ് ലക്ഷ്മി ജെയ്സ്വാള്‍, അമേഠി ജില്ല പഞ്ചായത്ത് ചെയര്‍പേഴ്സന്‍ രാജേഷ് അഗ്രഹാരി അടക്കം നൂറുകണക്കിന് രാഷ്ട്രീയക്കാരും ഉയര്‍ന്ന ഉദോഗസ്ഥരും ഇത്തരത്തില്‍ ഭൂമി വാങ്ങുകയും വില്‍പന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീണ്ടും പാകിസ്ഥാന്‍ പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു.

Published

on

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു. സ്ഫോടന ശബ്ദം കേട്ടതായി പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ഭരണകൂടം സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഒരു ആണവ ഭീഷണിയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെന്നും അവരുടെ പെരുമാറ്റം അനുസരിച്ച് ഭാവി നടപടികളുണ്ടെന്നും പറഞ്ഞു.

സൈനിക ആക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, പ്രകോപനം അവസാനിപ്പിക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ന്യൂഡല്‍ഹി അത് പരിഗണിച്ചതെന്നും മോദി പരാമര്‍ശിച്ചു.

പഹല്‍ഗാം ആക്രമണത്തെ തീവ്രവാദത്തിന്റെ ഏറ്റവും നിഷ്ഠൂരമായ മുഖമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് തനിക്ക് വ്യക്തിപരമായി വേദനാജനകമാണെന്ന് പറഞ്ഞു, എന്നാല്‍ ‘നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് സിന്ദൂരം നീക്കം ചെയ്തതിന്റെ’ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തിങ്കളാഴ്ചത്തെ ദിവസത്തെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.

ചര്‍ച്ചയുടെ ഫലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൈനിക നടപടികളും അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പും നിര്‍ത്താന്‍ മെയ് 10 ന് ഉണ്ടാക്കിയ കരാറിലെ പ്രധാന ഘടകങ്ങള്‍ ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സായുധ സേന തിങ്കളാഴ്ച മറ്റൊരു സമഗ്രമായ പത്രസമ്മേളനം നടത്തി, ഇന്ത്യയുടെ പോരാട്ടം പാകിസ്ഥാനിലെ തീവ്രവാദികളുടെയും ഭീകരരുടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാജ്യത്തിന്റെ സൈന്യത്തിനെതിരെയല്ലെന്നും ആവര്‍ത്തിച്ചു.

ഇന്ത്യയുടെ എല്ലാ സൈനിക താവളങ്ങളും സുരക്ഷിതമാണെന്നും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്നും സൈന്യം പൗരന്മാരെ അറിയിച്ചു.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിമായി പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി, ഈ ക്രമീകരണം ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയില്‍ കര്‍ശനമായി ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. യുഎസിലെ മാര്‍ക്കോ റൂബിയോ നിര്‍ദ്ദേശിച്ചതുപോലെ, ‘മറ്റൊരിടത്തും മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമില്ല,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവര്‍ യുദ്ധം നിര്‍ത്തിയതിന്റെ വലിയ കാരണം വ്യാപാരമാണ്, വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.

കൂടാതെ, തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ദക്ഷിണേഷ്യന്‍ എതിരാളികള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് ശേഷം, യുഎസ് ഇടപെടല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘മോശമായ ആണവയുദ്ധം’ തടഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

‘ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു. അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാമായിരുന്നു. അതിനാല്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നു.

കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ശനിയാഴ്ച, ഇരുരാജ്യങ്ങളും ധാരണയിലെത്തി.

Continue Reading

india

ഭീകരതയും ചര്‍ച്ചകളും ഒന്നിച്ച് പോകാനാകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം നടത്തി, ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞു.

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മുടെ സുരക്ഷാ സേനയെ അഭിനന്ദിക്കാനും സല്യൂട്ട് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് ‘സിന്ദൂരം’ നീക്കം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്ന് പ്രധാനമന്ത്രികൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് മെയ് 7 ന് ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചു. ഈ ഓപ്പറേഷന്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചിരുന്നു.

കൃത്യമായ സ്ട്രൈക്കുകള്‍ നൂറിലധികം ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Trending