Connect with us

gulf

എത്രപേര്‍ക്ക് കിട്ടി നോര്‍ക്കയുടെ അയ്യായിരം; രണ്ടു ലക്ഷത്തോളം അപേക്ഷ ഫ്രീസറില്‍

. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല

Published

on

ദാവുദ് മുഹമ്മദ്

കണ്ണൂര്‍: മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ ഫ്രീസറില്‍. അപേക്ഷ നല്‍കി കാത്തിരിക്കുന്ന മൂന്ന് ലക്ഷത്തോളം പേരില്‍ ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഏഴുമാസം കഴിഞ്ഞിട്ടും സഹായം നല്‍കിയത്. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല.

ജനുവരി ഒന്നിനും മാര്‍ച്ച് 22നും ഇടയില്‍ നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാത്ത പ്രവാസികള്‍ക്കാണ് നോര്‍ക്ക റൂട്‌സ് വഴി സര്‍ക്കാര്‍ 5000രൂപ ധനസഹായം പ്രഖ്യാപിച്ചത്. ഇതിനുള്ള അപേക്ഷ നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴിയാണ് സ്വീകരിച്ചത്. മെയ് അഞ്ചുവരെ മൂന്ന് ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ഇതില്‍ ഒരു ലക്ഷം പേര്‍ക്കുമാത്രമാണ് ഇതുവരെ സഹായം ലഭിച്ചത്. മറ്റുള്ളവര്‍ക്ക് എപ്പോള്‍ ലഭിക്കുമെന്ന് വ്യക്തമല്ല. പ്രവാസികളില്‍ നിന്ന് പാസ് പേര്‍ട്ട് കൈക്കലാക്കി ഏജന്റുമാര്‍ വ്യാജ അപക്ഷകള്‍ സമര്‍പ്പിക്കുന്നതിനാല്‍ വില്ലേജ് ഓഫീസ് വഴി പരിശോധന നടത്തുമെന്ന് നേരത്തെ നോര്‍ക്ക പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇതും കാര്യക്ഷമായി നടത്തിയിട്ടില്ല. പ്രവാസികളുടെ അപേക്ഷയില്‍ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയവര്‍ക്കാണ് സഹായം ലഭിക്കാത്തതെന്നാണ് നോര്‍ക്കയുടെ വിശദീകരണം. എന്നാല്‍ നാട്ടിലുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ നിരവധി പേര്‍ക്ക് ഇതുവരെ സഹായം ലഭിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം നല്‍കുമെന്ന് നോര്‍ക്ക അറിയിച്ചു. എന്നാല്‍ പുതിയ അപേക്ഷ സ്വീകരിക്കില്ല. ഇതുവരെ അമ്പത് കോടി രൂപ പ്രവാസികളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് നോര്‍ക്ക പിആര്‍ഒ സലിന്‍ മാങ്കുഴി അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മലബാറില്‍ നിന്നാണ്. ഇതില്‍ ഏറിയ പങ്കും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ്. മലപ്പുറത്ത് 18512 പേര്‍ക്കും കോഴിക്കോട് 14211 പേര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. മലബാറില്‍ നിന്നുമാത്രം ഒന്നരലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പകുതി പോലും വിതരണം ചെയ്യാന്‍ നോര്‍ക്കയ്ക്ക് കഴിഞ്ഞിട്ടില്ല.

സഹായം ലഭിച്ചവര്‍ ജില്ലതിരിച്ച്

തിരുവനന്തപുരം8452
കൊല്ലം8884
പത്തനംതിട്ട2213
കോട്ടയം2460
ആലപ്പുഴ5493
എറണാകുളം2867
പാലക്കാട്6647
തൃശൂര്‍10830
ഇടുക്കി523
കോഴിക്കോട്14211
മലപ്പുറം18512
വയനാട്1281
കണ്ണൂര്‍11006
കാസര്‍കോട്6621

gulf

വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരാള്‍കൂടി; വരുന്നു, റിയാദ് എയര്‍     

റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Published

on

റിയാദ്: വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു. സൗദിഅറേബ്യയില്‍നിന്ന് റിയാദ് എയര്‍ ആണ് ഈ മാസം അറ്റമില്ലാത്ത ആകാശത്തേക്ക് ചിറകടിച്ചു ഉയരാന്‍ തയാറെടുക്കന്നത്. റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സൗദിയിലേക്കും തിരിച്ചുമുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിലും സൗദി വിഷന്‍ 2030 ലേക്ക് ലക്ഷ്യമിട്ടുകൊണ്ടുമാണ് റിയാദ് എയര്‍ ആഗമനം കുറിക്കുന്നത്. സൗദിഅറേബ്യയു ടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണ് റിയാദ്എയര്‍ ആരംഭിക്കുന്നത്. ഇത്തിഹാദ് എ യര്‍വേസ് മുന്‍ സിഇഒ ടോണി ഡഗ്ലസ് ആണ് റിയാദ് എയറിന്റെ സിഇഒ ആയി ചുമതലയേറ്റിട്ടുള്ളത്. ര ണ്ടുലക്ഷം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
ഈ മാസം 26ന് ലണ്ടനിലേക്കുള്ള കന്നിയാത്രയോടെയാണ് തങ്ങളുടെ ആകാശം കീഴടക്കാന്‍ റി യാദ് എയര്‍ പറന്നുയരുന്നത്. റിയാദില്‍നിന്നും പ്രതിദിന സര്‍വ്വീസാണ് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തി ലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോയിംഗ് 787-9 വിമാനമാണ് റിയാദില്‍നിന്നും ലണ്ടനിലേക്ക് പറന്നുയരുക. ആദ്യഘട്ടമെന്ന നിലയില്‍ ഒമാന്‍ എയറില്‍നിന്നും വാടകക്കെടുത്ത വിമാനമാണ് ഉപയോഗപ്പെടുത്തുന്നത്.
ഒമാന്‍ എയര്‍ വിമാനത്തിന് ജമീല എന്ന പേരുനല്‍കിയാണ് റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. താമസിയാതെത്തന്നെ റിയാദ്-ദുബൈ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുണ്ട്. 2025 ലെ ശൈത്യകാലത്തും 2026 വേനല്‍ക്കാലത്തേക്കുമുള്ള റൂട്ടുകളുടെ വിവരങ്ങള്‍ അധികംവൈകാതെത്തന്നെ പ്രഖ്യാപിക്കും.
‘ഇത് വെറുമൊരു സര്‍വ്വീസല്ല; സൗദി വിഷന്‍ 2030ന്റെ സുപ്രധാന സൗദി അറേബ്യയെ ലോകവു മായി ബന്ധിപ്പിക്കുന്ന ധന്യമായ സാക്ഷാത്കാരമാണിതെന്ന് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. തടസ്സമില്ലാ ത്തതും വിശ്വസനീയവും ലോകോത്തരമായ അനുഭവവും ഉറപ്പാക്കുന്നതായിരിക്കും. പുതിയ വിമാനങ്ങള്‍ എത്തുമ്പോള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ പ്രഖ്യാപിക്കും. ഇപ്പോള്‍ പൂര്‍ണ്ണ പ്രവര്‍ ത്തനങ്ങളിലേക്ക് അവിശ്വസനീയമാംവിധം അടുത്തിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും എയര്‍ലൈനിന്റെ പ്രധാന പ്രവര്‍ത്ത ന കേന്ദ്രം. 2030 ആകുമ്പോഴേക്കും ആറുഭുഖണ്ഡങ്ങളിലായി 100 വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. എയര്‍ബസ് എ 321, എയര്‍ബസ് എ 350-1000, ബോയിംഗ് 787-9 ഡ്രീംലൈനര്‍ എന്നീ ഗണങ്ങളില്‍പെടുന്ന നൂറിലധികം എയര്‍ക്രാഫ്റ്റുകള്‍ക്ക് ഇതിനകം തന്നെ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്.
സ്‌കൈ ഗ്രൂപ്പിലെ അംഗങ്ങളായ ഡെല്‍റ്റ എയര്‍ലൈന്‍സ്, ചൈന ഈസ്റ്റേണ്‍ എയര്‍ലൈ ന്‍സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ഫ്രാന്‍സ്, കെഎല്‍എം, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ്, വിര്‍ജിന്‍ അറ്റ്‌ലന്റിക്, ഈജിപ്ത് എയര്‍ തുടങ്ങിയ എയര്‍ലൈനുകളുമായി  ഇതിനകം തന്നെ സഹകരണ കരാര്‍ വെപ്പുവെച്ചിട്ടുണ്ട്.
Continue Reading

gulf

“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.

Published

on

സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.


സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.


സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.
സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്‌റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്‌മദ്‌ സഹ്‌റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

GULF

ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു

ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്

Published

on

ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.

Continue Reading

Trending