Connect with us

india

മതത്തിന്റെ പേരില്‍ ആരും വിവേചനം നേരിടേണ്ടി വരില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനുമുള്ളതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലിഗര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിച്ഛേദരമാണ്. കോവിഡ് മഹാമാരിയില്‍ ഒരുപാട് ജീവനുകളാണ് സര്‍വകലാശാല രക്ഷിച്ചത്. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തതിലൂടെ, ജനങ്ങള്‍ക്ക് സൗജന്യം ചികിത്സ നല്‍കിയതിലൂടെ കോവിഡ് കാലത്ത് അലീഗര്‍ സുപ്രധാന പങ്കാണ് വഹിച്ചത്- മോദി പറഞ്ഞു.

ഒരു വശത്ത് അവര്‍ അറബി പഠിപ്പിക്കുന്നു. മറുഭാഗത്ത് സംസ്‌കൃത വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. ഇസ്ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത് അലീഗര്‍ യൂണിവേഴ്‌സിറ്റിയാണ്.

നരേന്ദ്രമോദി, പ്രധാനമന്ത്രി

മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് കുറഞ്ഞു വന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നേരത്തെ അത് എഴുപത് ശതമാനമായിരുന്നു. സ്വാച്ഛ് ഭാരത് അഭിയാനിലൂടെ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു. അലീഗറിന്റെ സ്ഥാപക ചാന്‍സലര്‍ ഒരു വനിതയായിരുന്നു- ബീഗം സുല്‍ത്താന്‍ ജഹാന്‍.- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രാദേശികത വിഷയങ്ങളില്‍ സാധ്യമായ ഗവേഷണങ്ങള്‍ ചെയ്യണം. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ദേശീയ ലക്ഷ്യത്തിനു വേണ്ടി എല്ലാ വ്യത്യാസങ്ങളും മാറ്റിവയ്ക്കണം. ഈ മണ്ണില്‍നിന്ന് ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നാണ് അവര്‍ വന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി അവര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു- മോദി കൂട്ടിച്ചേര്‍ത്തു.

‘സമൂഹത്തിന് രാഷ്ട്രീയം പ്രധാനമാണ്. എന്നാല്‍ രാഷ്ട്രനിര്‍മാണത്തിന് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമായ കാര്യങ്ങളുമുണ്ട്. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ രാഷ്ട്ര നിര്‍മാണത്തെ കാണരുത്. രാഷ്ട്രീയത്തിന് കാത്തിരിക്കാം. സമൂഹത്തിനും കാത്തിരിക്കാം. എന്നാല്‍ വികസനത്തിന് കാത്തിരിക്കാനാകില്ല. സ്വയം പര്യാപത ഇന്ത്യയെ നിര്‍മിക്കാനുള്ള ശ്രമത്തില്‍ സമയം പാഴാക്കിക്കൂടാ’ – പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ഉടൻ

Published

on

ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും.

ഡൽഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.

Continue Reading

india

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നു; മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

Published

on

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്. മുസ്‌ലിംകള്‍ക്കെതിരെയാണ് ബാബ രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സര്‍ബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം വിവാദ വിഡിയോ പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്.

വേനല്‍ക്കാലത്ത് ജനങ്ങളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്നും രാംദേവ് വിഡിയോയില്‍ പറയുന്നുണ്ട്. ഒരു കമ്പനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് വിവാദ പരാമര്‍ശം നടത്തുന്നുണ്ട്.

Continue Reading

india

വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം; പൈലറ്റ് മരിച്ചു

ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.

Published

on

വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതം മൂലം ശ്രീനഗര്‍- ഡല്‍ഹി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പൈലറ്റ് മരിച്ചു. ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അര്‍മാന്‍ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് വിശ്രമിക്കാന്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. എയര്‍ലൈന്‍ ഡിസ്പാച്ച് ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു പൈലറ്റ് കുഴഞ്ഞു വീണത്.

Continue Reading

Trending