Connect with us

kerala

ഇരകള്‍ക്കില്ലാത്ത സുരക്ഷ ക്രിമിനലിനോ

ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍.

Published

on

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ മലയാളിയുടെ മനോനിലയെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മയുടെ പേരില്‍ പരാതി തയാറാക്കി മനുഷ്യാവകാശ കമ്മീഷനു നല്‍കി, ഒരു ജുഡീഷ്യല്‍ കമ്മീഷനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള റിപ്പോര്‍ട്ട് നേടിയെടുത്ത് ജയില്‍വകുപ്പിന് മുന്നിലെത്തിച്ചാണ് പാര്‍ട്ടിയും സര്‍ക്കാറും ഈയൊരു ദുരന്തനാടകമൊരുക്കിയിരിക്കുന്നത്. ദുര്‍വിനിയോഗം ചെയ്യാന്‍ സൗകര്യമുള്ള റിപ്പോര്‍ട്ടില്‍ പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ചും സുരക്ഷി തത്വത്തെക്കുറിച്ചുമെല്ലാമാണ് ആശങ്കപ്പെടുന്നത്. 51 വെ ട്ടിനാല്‍ അരുംകൊലചെയ്യപ്പെട്ട ഇരയെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടംബത്തിന്റെ വികാരങ്ങളെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ ഈയൊരു ഉത്തരവ് പുറപ്പെടുവിച്ച കമ്മീഷന്‍ യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന പദവിയുടെ അന്ത സത്തയെയാണ് സംശയത്തിലാക്കിയിരിക്കുന്നത്. അധികാരത്തിന്റെ അഹന്തയാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന സി.പി.എമ്മിന്റെറെ നെറികെട്ട സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടി സുനിയുടെ പരോളിലൂടെ ഉണ്ടാ യിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെയും അവരുടെ കുടുംബങ്ങളെയുമെല്ലാം കുറ്റവിമുക്തരാക്കുന്നതിനായി വനിതാ കമ്മീഷനെയും ബാലാവകാശ കമ്മിഷനെയുമെല്ലാം നഗ്‌നമായി ദുരുപയോഗം ചെയ്യുന്നത് പിണറായിസര്‍ക്കാര്‍ നിരവധി തവണ കാണിച്ചുതന്നതാണ്. ഇപ്പോഴിതാ ഒരു കൊടും ക്രമിനലിനെ പുറംലോകത്തെത്തിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷനെയും അതി ദാരുണമാംവിധം ദു രുപയോഗം ചെയ്തിരിക്കുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒരുപക്ഷേ ജയിലില്‍ കിടന്നതിനേക്കാളധികം പുറത്തായിരിക്കും കഴിഞ്ഞിട്ടുണ്ടാവുക. കിട്ടിയ അവസരങ്ങളിലെല്ലാം ഈ കൊടും ക്രിമിനലുകളെ പുറംലോകത്തെത്തിക്കാനും അവരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ പിണറാ യി സര്‍ക്കാറിന്റെ കാലത്ത് നിരന്തരം നടന്നിട്ടുണ്ട്. മുമ്പ് പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായിട്ടുള്ള കൊടി സുനിക്ക് 30 ദിവസത്തെ സാധാരണ പരോളാണ് നല്‍കി യിരിക്കുന്നത്. മകനെ കാണാനുള്ള അമ്മയുടെ ആഗ്രഹത്തിന്റെ പേരിലായിരുന്നു ഈ തുറന്നുവിടലെങ്കില്‍ ഏഴുദിവസത്തെ പ്രത്യേക പരോളിലെങ്കിലും ഇത് ഒതുക്കാമായിരുന്നു. പരോളിനു പുറമേ ജയില്‍വാസ കാലത്തും പിണറായി സര്‍ക്കാര്‍ എല്ലാ സഹായ സൗകര്യങ്ങളും ഇവര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ജയിലില്‍വെച്ച് സാമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ സജീവമായിരുന്ന തിന്റെയും ലഹരി ഉപയോഗത്തിന്റെയും സഹതടവുകാരെയും ജയിലുദ്യോഗസ്ഥരെയും അക്രമിച്ചതിന്റെയുമെല്ലാം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവന്നുകൊണ്ടിരുന്നതാണ്. എന്നാല്‍ ഈ നിയമലംഘനങ്ങളുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ എടുക്കുന്നതിനുപകരം പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനാണ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പ് തയാറായിട്ടുള്ളത്. പരോളിലിറങ്ങിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നിരീക്ഷണമുള്‍പ്പെടെയുള്ള ഒരു നിബന്ധനയും ഇവര്‍ക്ക് ബാധകമല്ലാത്ത അവസ്ഥയുമാണ്. അതുകൊണ്ട് തന്നെ പരോളില്‍ ഇറങ്ങിയ ഘട്ടങ്ങളില്‍ പോലും ഇവര്‍ കുറ്റകൃത്യങ്ങളി ലേര്‍പ്പെടുകയാണ്. മാത്രവുമല്ല സി.പി.എം നേതൃത്വത്തിന്റെ എല്ലാ സഹകരണവും സംരക്ഷണവും ഇക്കാലയള വില്‍ ഇവര്‍ അനുഭവിന്നുമുണ്ട്.

ടി.പി വധക്കേസിലെ പ്രതികളെ ഈ സര്‍ക്കാര്‍ എന്തിന് ഇങ്ങനെ നിര്‍ലജ്ജം സഹായിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിലൂടെയും കഴിഞ്ഞ ദിവസം പെരിയ കൊലക്കേസിലെ പ്രതികള്‍ ക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ചതിലൂടെയും സി.പി.എം നല്‍കുന്ന സന്ദേശം വ്യക്തമാണ്. പാര്‍ട്ടിക്കു വേണ്ടിയുള്ള എത്ര ഹീനമായ ചെയ്തികളെയും സംര ക്ഷിക്കാന്‍ ഈ പാര്‍ട്ടി കൂടെയുണ്ടാവുമെന്നതാണത്. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നിമിഷങ്ങള്‍ക്കകമാണ്. എന്നാല്‍ ആ പരാതി വ്യാജമായിരുന്നുവെന്ന് വിവരാവകാശ കമ്മിഷന്റെ മറുപടികൊണ്ട് തന്നെ വ്യക്തമായിരിക്കുകയാണ്. ആരോപണ വിധേയയായ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള ചെപ്പടി വിദ്യയായിരുന്നു പരാതിക്കു പിന്നില്‍. കൊടിസുനിക്ക് വേണ്ടിയുള്ള അമ്മയുടെ പേരിലുള്ള അപേക്ഷയും സി.പി.എമ്മിന്റെ കുതന്ത്രത്തിന്റെ ഭാഗംതന്നെയായിരിക്കുമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നുയര്‍ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്‍ എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്‍ത്തയാണ്’- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിമാനം തകര്‍ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്‍ മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്‍ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു

നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്‌സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Continue Reading

kerala

വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; പൊലീസുകാരന്‍ അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുക്കാരനാണ് പിടിയിലായത്.

Published

on

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.

വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Continue Reading

Trending