Connect with us

india

യാത്രക്കാരില്ല ! ;പ്രധാന ആറ് നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്‌ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്.

Published

on

ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് നേരിട്ടുണ്ടായിരുന്ന വിമാന സര്‍വീസുകള്‍ റദ്ദാക്കി സ്‌പൈസ് ജെറ്റ്. ആറ് പ്രധാന നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് സ്പൈസ് ജെറ്റ് റദ്ദാക്കിയത്. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്‌ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്. നിലവില്‍ അഹമ്മദാബാദ്, ദല്‍ഹി നഗരങ്ങളില്‍നിന്ന് മാത്രമാണ് സര്‍വീസുള്ളത്.

ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനം ആരംഭിച്ച് 2 മാസത്തിനുള്ളിലാണ് സര്‍വീസ് നിര്‍ത്താലാക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് ഉണ്ടാവില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ എയര്‍ബസ് F320 വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.

ഈ റൂട്ടിലെ ആദ്യ വിമാനം ഏപ്രില്‍ 2 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10.45 നായിരുന്നു ആരംഭിച്ചത്. ഉച്ചയ്ക്ക് 12.45 ന് അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. തിരിച്ചുള്ള വിമാനം ഉച്ചയ്ക്ക് 1.25ന് അയോധ്യയില്‍ നിന്ന് പുറപ്പെട്ട് 3.25ന് ഹൈദരാബാദിലും ഇറക്കി. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ പ്രകാരം മെയ് 30നാണ് അവസാന വിമാനം സര്‍വീസ് നടത്തിയത്.

നിലവില്‍ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ദല്‍ഹി വഴിയാണ് റൂട്ട് കാണിക്കുന്നത്. ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിക്കുക. അയോധ്യയിലെത്താന്‍ മൊത്തം ഏഴ് മണിക്കൂറും 25 മിനിറ്റും സമയമെടുക്കും.

സാധാരണ ഗതിയില്‍ ഒരു എയര്‍ലൈന്‍ ഒരു റൂട്ട് അവസാനിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ടിക്കറ്റ് വില്‍പ്പനയില്‍ വരുന്ന കുറവാണ്.തുടക്കത്തില്‍, അയോധ്യ സന്ദര്‍ശിക്കാന്‍ കാര്യമായ ആവേശം ആളുകളില്‍ നിന്ന് ഉണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും അത് കുറഞ്ഞെന്ന് ഒരു എയര്‍ലൈന്‍ പ്രതിനിധിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യയിലേക്ക് ഹൈദരാബാദില്‍ നിന്ന് നേരിട്ടുള്ള വിമാനം വേണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയാണ് അന്നത്തെ കേന്ദ്ര സാംസ്‌കാരിക ടൂറിസ, വ്യോമയാന മന്ത്രിക്ക് കത്തെഴുതിയത്. നിരവധി ഭക്തര്‍ക്ക് അയോധ്യ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും നിലവില്‍ സൗകര്യപ്രദമായ യാത്രമാര്‍ഗങ്ങള്‍ ഇല്ലെന്നുമായിരുന്നു കത്തില്‍ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.

എന്നാല്‍ ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്ന, ദര്‍ബംഗ, ഹൈദരാബാദ് എന്നീ ആറുകളില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരിയോടെ തന്നെ അവസാനിപ്പിച്ചതായി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അഹമ്മാദാബാദില്‍ നിന്നും ദല്‍ഹിയില്‍ നിന്നും നിലവില്‍ അയോധ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്.

ജനുവരിയില്‍ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടന്നതിന് പിന്നാലെ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ മുബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. അഹമ്മദാബാദില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ക്യാബിന്‍ ജീവനക്കാര്‍ രാമനെയും സീതയെയും ലക്ഷ്മണനെയും പോലെ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

എന്നാല്‍ ജനുവരിയിലെ ഉദ്ഘാടനത്തിന് ശേഷം അയോധ്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു, എങ്കിലും ബി.ജെ.പിക്ക് വേണ്ടി പ്രാദേശിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അയോധ്യയിലേക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുകൊണ്ടും വലിയ കാര്യമുണ്ടായില്ല. മാത്രമല്ല ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി.

Published

on

മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച നാഗ്പൂരിലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തേക്ക് പ്രവേശനം നല്‍കരുതെന്ന് പറഞ്ഞെന്ന പരാതിയെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മെയ് 8ന് ആറാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ച കുടുംബത്തിനോട് സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാല്‍ അസിസ്റ്റന്റ് ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് വിഷയം, പ്രിന്‍സിപ്പലിനെ അറിയിക്കുകയും വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളര്‍ത്തുകയും ചെയ്തതിന് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

Trending