Connect with us

kerala

മുസ്‌ലിംകളെ തൊടാന്‍ ആരെയും അനുവദിക്കില്ല; സംരക്ഷണം നല്‍കുമെന്ന് കര്‍ഷക, ഖാപ് പഞ്ചായത്ത് നേതാക്കള്‍

മുസ്‌ലിംകളെ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും യോഗത്തില്‍ പ്രഖ്യാപനമുണ്ടായതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ഹരിയാനയിലെ കലാപാന്തരീക്ഷം അവസാനിപ്പിക്കാന്‍ പരിഹാര ആലോചനകളുമായി യോഗം ചേര്‍ന്ന് കര്‍ഷക, ഖാപ്പ് പഞ്ചായത്ത് നേതാക്കള്‍. നൂഹിലെ വര്‍ഗീയ ലഹളയ്ക്കു പിന്നാലെയാണ് ഹിസാറിലെ ബാസ് ഗ്രാമത്തില്‍ നേതാക്കള്‍ ഒന്നിച്ചത്. മുസ്‌ലിംകളെ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും യോഗത്തില്‍ പ്രഖ്യാപനമുണ്ടായതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

നൂഹിലെ സംഘര്‍ഷത്തിനുശേഷം സംഭവത്തെക്കുറിച്ചു വിലയിരുത്താനും തുടര്‍നടപടികള്‍ക്കുമായി ചേരുന്ന ആദ്യത്തെ പൊതുസംഗമാണു ബുധനാഴ്ച ഹിസാറില്‍ നടന്നത്. പരിപാടിയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ കര്‍ഷകര്‍ പങ്കെടുത്തതായി എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിം വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിക്കാനും ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്താനും ചില പഞ്ചായത്തുകളുടെ ആഹ്വാനം പുറത്തുവന്നതിനു പിന്നാലെയാണ് ഹിസാറിലെ സംഗമമെന്ന പ്രത്യേകതയുമുണ്ട്.

‘ഇവിടെ മുസ്‌ലിംകളുണ്ട്. ഒരാളെയും അവരെ തൊടാന്‍ അനുവദിക്കില്ല. എല്ലാ ഖാപ് പഞ്ചായത്തുകള്‍ക്കും അവരുടെ സംരക്ഷണ ഉത്തരവാദിത്തമുണ്ട്’കര്‍ഷക നേതാവും സംഗമത്തിന്റെ സംഘാടകരില്‍ ഒരാള്‍ കൂടിയായ സുരേഷ് കോത്ത് വ്യക്തമാക്കി. ഹിസാറില്‍നിന്നുള്ള ഖാപ് നേതാവ് കൂടിയായ സുരേഷ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്റ്റ് 9ന് ബാസില്‍ നേരത്തെ ഒരു സംഗമം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനിടയില്‍ നൂഹിലെ അക്രമസംഭവങ്ങളുണ്ടായതോടെയാണ് അടിയന്തര പ്രാധാന്യം ഇതിനാണെന്നു മനസിലാക്കി ഇത്തരമൊരു പരിപാടി നടത്തിയതെന്ന് സുരേഷ് കോത്ത് പറഞ്ഞു. കര്‍ഷകപ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു മൂന്ന് ഹരിയാന ജില്ലകള്‍ക്കു നടുവിലാണ് ബാസ് സ്ഥിതിചെയ്യുന്നത്.

നൂഹില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംഗമത്തില്‍ ആഹ്വാനമുണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള വര്‍ഗീയ ലഹളയുടെയും ഭാഗമാകില്ലെന്നും കര്‍ഷകര്‍ പ്രതിജ്ഞയെടുത്തു. സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്ത് കലാപം സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്നാറില്‍ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്ക്

മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്

Published

on

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

മൂന്നാര്‍ സ്വദേശിയായ ശക്തിവേല്‍ (42), ചെന്നൈ സ്വദേശി ത്യാഗരാജന്‍ (36), ബൈസണ്‍വാലി സ്വദേശി സ്‌കറിയ (68), അര്‍ച്ചന (13), ദേവികുളം സ്വദേശികളായ സെല്‍വമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), പാലക്കാട് സ്വദേശി വിനീത് (46), പറവൂര്‍ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാന്‍ ഷമീര്‍ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

മൂന്നാറിലെ രാജമല, പെരിയാവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി ഉള്‍പ്പെടെ തെരുവുനായ് ആക്രമണം നടത്തിയതായി പരിക്കേറ്റവര്‍ പറഞ്ഞു.

Continue Reading

kerala

കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

Published

on

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്

Published

on

കോഴിക്കോട് തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30ഓടെയായിരുന്നു അപകടം. ഇലക്ട്രിക് ലൈന്‍ തോട്ടിലേക്ക് വീണാണ് അപകടമുണ്ടായത്.

Continue Reading

Trending