Connect with us

india

ഒരു ക്രിമിനല്‍ റെക്കോര്‍ഡുമില്ല, എന്നിട്ടും അവര്‍ ഭീകരര്‍! സിദ്ദീഖ് കാപ്പന്റെയും സുഹൃത്തുക്കളുടെയും കഥ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ

മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?

Published

on

ആഗ്ര: ഒമ്പതു വര്‍ഷമായി മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിയാണ് മസൂദ് അഹ്മദ്. അതീഖുര്‍ റഹ്മാന്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി. മറ്റൊരാള്‍ ഡ്രൈവര്‍ മുഹമ്മദ് ആലം. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പെട്ടതായിരുന്നു അവര്‍. യാത്രയ്ക്കിടെ മഥുരയില്‍ വച്ച് യുപി പൊലീസ് അവരെ തടങ്കലിലാക്കി. പിന്നാലെ ഭീകരക്കുറ്റം ചുമത്തി അറസ്റ്റും. ടൈംസ് ഓഫ് ഇന്ത്യയാണ് നാലു പേരുടെ കുടുംബത്തെ കുറിച്ചുള്ള വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മലപ്പുറം, ബറൈച്, രാംപൂര്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങിലാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. എല്ലാവര്‍ക്കും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്?

‘ഒരു ബഹളത്തില്‍ പോലും അവനുണ്ടായിരുന്നില്ല. ക്രിമിനല്‍ റെക്കോര്‍ഡുമില്ല. എന്നിട്ടും വേഗത്തില്‍ അവനെതിരെ ഭീകരക്കുറ്റം ചുമത്തിയിരിക്കുന്നു’ – അതീഖിന്റെ സഹോദരന്‍ കര്‍ഷകനായ മതീന്‍ അഹ്മദ് പറയുന്നു. ‘അവന്‍ ഹൃദയരോഗിയാണ്. ഒക്ടോബര്‍ ഒന്നിന് എയിംസില്‍ ചികിത്സയ്ക്കായി പോയിരുന്നു. നാലു ദിവസത്തിന് ശേഷമാണ് അവന്‍ അറസ്റ്റിലായി എന്ന വിളി വരുന്നത്’ – മുസഫര്‍നഗറില്‍ നിന്ന് മതീന്‍ പറയുന്നു.

സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നതും അതു തന്നെ. ‘അദ്ദേഹത്തിന്റെ പ്രമേഹത്തെ ചൊല്ലി എനിക്ക് ഉത്കണ്ഠയുണ്ട്. സമ്മര്‍ദം അതു ഗുരുതരമാക്കും’. ഭര്‍ത്താവ് അറസ്റ്റിലായി എന്ന് ഒരു ദിവസം മുഴുവന്‍ അവര്‍ക്ക് അറിയുമായിരുന്നില്ല. ചൊവ്വാഴ്ച മാത്രമാണ് ചില സുഹൃത്തുക്കള്‍ അതു പറഞ്ഞത്. അദ്ദേഹത്തിനോ ഞങ്ങളുടെ കുടുംബത്തിനോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയച്ചായ്‌വില്ല. മാധ്യമപ്രവര്‍ത്തകന്‍ ആയതു കൊണ്ടു തന്നെ അദ്ദേഹം ഹത്രാസിലേക്ക് പോയത് അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമായിരിക്കും- അവര്‍ പറയുന്നു.

ഹത്രാസിലേക്ക് പോകുകയാണ് എന്ന് താന്‍ അറിഞ്ഞിരുന്നു എങ്കില്‍ മസൂദിനെ പോകാന്‍ സമ്മതിക്കുമായിരുന്നില്ല എന്നാണ് സഹോദരന്‍ മുനീസ് ഖാന്‍ പറയുന്നത്. നോയ്ഡയില്‍ വിദ്യാര്‍ത്ഥിയാണ് മുനീസ്. സഹോദരി വിവാഹിതയായി. പിതാവ് ഷക്കീല്‍ അഹ്മദ് ബറൈച്ചില്‍ ചെറിയ റിപ്പയര്‍ കട നടത്തുന്നു. ‘ഞങ്ങള്‍ പാവങ്ങളാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അവന്‍ ആരോടെങ്കിലും അപമര്യാദയായി പെരുമാറുന്നതു പോലും കണ്ടിട്ടില്ല’ – മുനീസ് പറയുന്നു. ജാമിഅ മില്ലിയ്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷം നെറ്റ് പരീക്ഷയും ജയിച്ചിരുന്നു. പിഎച്ച്ഡിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

ഡ്രൈവര്‍ ആലമിന്റെ ഉമ്മ നയീം ജഹാന്‍ തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് കുറച്ചു ആളുകള്‍ എത്തിയപ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്. ‘അടുത്ത ദിവസം അവന്റെ ചിത്രങ്ങള്‍ ടിവിയില്‍ വന്നു. അയല്‍വാസികള്‍ ചോദിച്ചു തുടങ്ങി’ – അമ്പതു കാരിയായ അവര്‍ പറഞ്ഞു. നയീമിനും ഭര്‍ത്താവ് ലൈയാക് പെഹല്‍വാനും ബീഡി തെറുപ്പാണ് ജോലി. പത്തു വര്‍ഷം മുമ്പാണ് മകന്‍ ഡല്‍ഹിയിലെത്തിയത്. ഇപ്പോള്‍ ഭാര്യയ്‌ക്കൊപ്പം താമസം അവിടെ തന്നെ. ഇപ്പോള്‍ അവന്‍ എവിടെയാണ് എന്നോ എങ്ങനെയാണ് എന്നോ ഒന്നും അറിയില്ല- അവര്‍ പറഞ്ഞു.

യുപി പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരും ഇപ്പോള്‍ താല്‍ക്കാലിക ജയിലിലാണ്. കോവിഡ് ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍. അതിനു ശേഷം മഥുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റും- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുഎപിഎയിലെ വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത ഈ ലിങ്കില്‍ വായിക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

india

ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക; ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്

അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം.

Published

on

ഇന്ത്യക്കാര്‍ അടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്കളോട് ഉടനടി രാജ്യം വിടണമെന്ന് അമേരിക്ക. അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചതായാണ് വിവരം. കോളേജുകളില്‍ പ്രതിഷേധ പരിപാടികളില്‍ ഭാഗമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിവരം. സമൂഹ മാധ്യമത്തിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാന്‍ നിര്‍ദ്ദേശം ലഭിച്ചു എന്നാണ് വിവരം.

അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആണ് നടപടിക്ക് പിന്നില്‍. പ്രതിഷേധ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തവരെയും ഇതിന് സമൂഹ മാധ്യമത്തിലൂടെ പിന്തുണ നല്‍കിയവരെയും രാജ്യത്ത് നിന്ന് പുറത്താക്കുക എന്ന നയമാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കൂടാതെ ഉപരിപഠനത്തിനുള്ള പുതിയ അപേക്ഷകരെയും സര്‍ക്കാര്‍ വിശദമായി പരിശോധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

2023 -24 അക്കാദമിക് വര്‍ഷത്തെ കണക്കുപ്രകാരം അമേരിക്കയില്‍ 11 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളും ഇതില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണ്. മൂന്നാഴ്ചക്കുള്ളില്‍ 300 ഓളം വിദേശ വിദ്യാര്‍ത്ഥികളോട് മടങ്ങി പോകാനുള്ള നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

Continue Reading

Trending