Connect with us

More

സംവിധായകന്‍ അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് നിഷ സാരംഗി

Published

on

കൊച്ചി: സംവിധായകന്‍ അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് സീരിയല്‍ നടി നിഷ സാരംഗി. ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സീരിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിഷ പുതിയ നിലപാടെടുത്തത്. നേരത്തെ, സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടിയെ ചാനല്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു.

സംവിധായകനെ മാറ്റാമെന്ന് ചാനല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് നിഷ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സീരിയലില്‍ തുടരും. മറിച്ച് ആ സംവിധായകന്‍ തന്നെയാണ് വീണ്ടും വരുന്നതെങ്കില്‍ താന്‍ ആ പരമ്പരയില്‍ ഇനി അഭിനയിക്കില്ലെന്നും നിഷ വ്യക്തമാക്കി.

സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്ന ചിലരുണ്ട്. ഇതെല്ലാം കണ്ട് അനുഭവമുള്ള, പിന്തുണയുമായി വന്ന ചിലരുടെ വാക്ക് പരിഗണിച്ചാണ് ചാനലിന്റെ മീറ്റിങ്ങിന് പോയത്. എന്നെ പിരിച്ചുവിട്ടിട്ടില്ല എന്നാണ് ചാനലുകാര്‍ പറയുന്നത്. എന്നാല്‍ സംവിധായകനെ മാറ്റിയതിന് ശേഷമേ താന്‍ സീരിയലില്‍ തുടരുകയുള്ളൂവെന്നും അയാള്‍ തിരിച്ചുവരികയാണെങ്കില്‍ താന്‍ സീരിയല്‍ വിടുമെന്നും നിഷ സാരംഗി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Literature

ലാറ്റിനമേരിക്കന്‍ സാഹിത്യത്തകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു.

Published

on

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ അല്‍വാരോ, ഗോണ്‍സാലോ, മോര്‍ഗന വര്‍ഗാസ് ലോസ എന്നിവരുടെ പ്രസ്താവനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.

50 വര്‍ഷത്തിലേറെ നീണ്ട ഒരു കരിയറില്‍, ദ ടൈം ഓഫ് ദി ഹീറോ, കത്തീഡ്രലില്‍ സംഭാഷണം, ആടിന്റെ വിരുന്ന് എന്നിവയുള്‍പ്പെടെ നിരവധി നോവലുകളില്‍ വര്‍ഗാസ് ലോസ അധികാരവും അഴിമതിയും രേഖപ്പെടുത്തി. തന്റെ ഫിക്ഷന്‍ പോലെ വര്‍ണ്ണാഭമായ ഒരു ജീവിതം നയിച്ചുകൊണ്ട്, വര്‍ഗാസ് ലോസ പെറുവിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ട ഒരു ശ്രമവും ആരംഭിച്ചു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിച്ച് 2010-ല്‍ നോബല്‍ സമ്മാന ജേതാവായി വിജയിച്ചു.

1936-ല്‍ അരെക്വിപയില്‍ ജനിച്ച വര്‍ഗാസ് 15 വയസ്സുള്ളപ്പോള്‍ ഒരു ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യാന്‍ തുടങ്ങി. 1958-ല്‍ പാരീസിലേക്കുള്ള ഒരു യാത്ര, മാഡ്രിഡ്, ബാഴ്സലോണ, ലണ്ടന്‍ എന്നിവിടങ്ങളിലും ഫ്രഞ്ച് തലസ്ഥാനത്തും താമസിക്കുന്ന വിദേശ 16 വര്‍ഷത്തെ തുടക്കമായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകനായും പ്രക്ഷേപകനായും അദ്ധ്യാപകനായും ജോലി ചെയ്യുമ്പോള്‍, വര്‍ഗാസ് ലോസ തന്റെ ജന്മനാട്ടിലേക്ക് ഫിക്ഷനായി മടങ്ങാന്‍ തുടങ്ങി.

1963-ല്‍ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ദി ടൈം ഓഫ് ദി ഹീറോ സ്‌പെയിനില്‍ പ്രസിദ്ധീകരിച്ചു.

ജൂലിയോ കോര്‍ട്ടസാര്‍, കാര്‍ലോസ് ഫ്യൂന്റസ്, മാര്‍ക്വേസ് തുടങ്ങിയ എഴുത്തുകാര്‍ക്കൊപ്പം ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഗാസ് ലോസ സ്വയം കണ്ടെത്തി.

 

Continue Reading

india

വഖഫ് നിയമഭേദഗതി: മുർഷിദാബാദിൽ സ്ഥിതി രൂക്ഷം; അർധസൈനിക വിഭാഗത്തെ വിന്യസിച്ചു

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേ‍‍ർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.

Continue Reading

kerala

ഞങ്ങള്‍ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ട്: വിഡി സതീശന്‍

Published

on

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.

മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.

വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

Continue Reading

Trending