Connect with us

Culture

നിപ്പ വൈറസ്: ഒറ്റക്കെട്ടായി ജനപ്രതിനിധികള്‍; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

Published

on

കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ സാധിച്ചത് ആരോഗ്യവകുപ്പിന്റെ വിജയമായി യോഗം ചൂണ്ടിക്കാട്ടി. അതേസമയം, നിപ്പയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടക്കുന്നതില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചങ്ങരോത്ത് സ്വദേശി സാബിത്ത്, സഹോദരന്‍ മുഹമ്മദ് സാലിഹ് എന്നിവരാണ് രോഗം ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങുന്നത്. അപ്പോള്‍ തന്നെ മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവരം അറിയിക്കുകയും കേന്ദ്ര ആരോഗ്യവകുപ്പിനോട് സഹായം തേടുകയും ചെയ്തുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.

പരിശോധിച്ചതില്‍ 21 സാമ്പിളുകള്‍ നെഗറ്റീവ് ആയാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഒന്നില്‍ മാത്രമാണ് രോഗലക്ഷണം കണ്ടത്. ഇത് ആശ്വാസകരമാണ്. കോട്ടയത്ത് പേരാമ്പ്ര സ്വദേശിയെ രോഗബാധയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിപ്പയല്ലെന്ന് കണ്ടെത്തി. പലരും ഭയം കാരണം നിപ്പയാണെന്ന് നിശ്ചയിക്കുകയാണ്. സാധാരണ വൈറല്‍പനിക്കും ഇതേ ലക്ഷണങ്ങള്‍ വരാം, മന്ത്രി പറഞ്ഞു.

ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളും പരിസരങ്ങളും ശുചീകരിക്കാന്‍ ജനങ്ങളോട് യോഗം ആഹ്വാനം ചെയ്തു.പഞ്ചായത്ത് തലത്തില്‍ ശുചീകരണയജ്ഞത്തിന് നടപടികള്‍ സ്വീകരിക്കും. വാര്‍ഡ് തലത്തിലും അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കും. ഇതിനായി എല്ലാ രാഷ്ട്രീയകക്ഷികളും സഹായം വാഗ്ദാനം ചെയ്തു.

പേരാമ്പ്ര ഭാഗത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. പറ്റുമെങ്കില്‍ അവിടെ ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തില്‍ പദയാത്ര നടത്തണം. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ പോലും ജനങ്ങള്‍ ആശങ്കയിലാണ്. നിപ്പ പോലുള്ള വൈറസ് രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ശാഖ കേരളത്തില്‍ തുടങ്ങുന്നതിന് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം വേണം. ആദ്യമായി രോഗം കണ്ടെത്തിയ സാബിത്തിന്റെ യാത്രചരിത്രവും മറ്റ് അടിസ്ഥാനവിവരങ്ങളും കണ്ടെത്തണം. വൈറസ് ബാധ കണ്ടെത്തിയ ഉടന്‍ തന്നെ നടപടി സ്വീകരിച്ച ആരോഗ്യവകുപ്പിന്റെ നീക്കങ്ങള്‍ ഫലം ചെയ്തതായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഔദ്യോഗിക വിവരങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവണം. സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി. സിദ്ദീഖ് പറഞ്ഞു. മാസ്‌ക് ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കണം.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രത പ്രശംസനീയമാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. മൂസ മുസ്്‌ലിയാരുടെ മൃതദേഹം കബറടക്കുന്ന വിഷയത്തിലും മറ്റും ജില്ലാ ഭരണകൂടം നടത്തിയ സൗമ്യമായ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെയും ജില്ലയിലെയും മാലിന്യനിര്‍മാര്‍ജനത്തിന് നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ വിജയന്‍, പി.ടി.എ റഹീം, വി.കെ.സി മമ്മത്‌കോയ, എ. പ്രദീപ്കുമാര്‍, സി.കെ നാണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എന്‍.സി.പി നേതാവ് മുക്കം മുഹമ്മദ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍, വി.സി ചാണ്ടിമാസ്റ്റര്‍, കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡണ്ട് തോമസ് തോണിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞു.

കലക്ടര്‍ക്ക് പൂര്‍ണ ചുമതല; ജില്ലയില്‍ ആറ് മാസത്തിനകം സമ്പൂര്‍ണ്ണ ശുചിത്വം

കോഴിക്കോട്: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ആറ് മാസത്തിനകം കോഴിക്കോട് സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയാക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എം.എല്‍.എ മാര്‍, എം.പി മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ യു.വി ജോസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശിന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

മാലിന്യസംസ്‌കരണം കൊതുക് നശീകരണം ശക്തമായി നടപ്പില്‍ വരുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളില്‍ പരിശോധന നടത്തും. തൊഴിലുടമകള്‍ അവര്‍ക്ക് വേണ്ട സൗകര്യം നല്‍കുന്നുണ്ടോയെന്ന് പഞ്ചായത്തുകള്‍ പരിശോധിക്കണം.

മാലിന്യസംസ്‌കരണം സമരങ്ങള്‍ കാരണം നിര്‍ത്തി വെക്കേണ്ട സാഹചര്യമുണ്ടാകുന്നു. ദുരന്തനിവാരണ ആക്ട് പ്രകാരം ഇതില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വാര്‍ഡുതലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കുന്നതിനും തിരുമാനമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Film

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.

Continue Reading

Trending