Connect with us

kerala

നിപ: 49 സാമ്പിളുകൾ കൂടി നെഗറ്റീവ്-മന്ത്രി വീണാ ജോർജ്

ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്

Published

on

നിപ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവ. ഗസ്റ്റ് ഹൗസിൽ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്.

അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

kerala

കൊല്ലത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്

Published

on

കൊല്ലം അമ്പനാറില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരു മരണം; ഏഴ് പേര്‍ക്ക് മിന്നലേറ്റു

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു.

Published

on

ഇടുക്കിയില്‍ വേനല്‍ മഴയില്‍ ഒരു മരണം. തമിഴ്‌നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മൂന്നുമണിയോടെ വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം, ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ആരംഭിച്ചു

സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്

Published

on

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീമിൻ്റെ അംഗത്വ പുതുക്കൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അംഗത്വം പുതുക്കി നിർവ്വഹിച്ചു. നാലാം വർഷത്തിലേക്ക് കടക്കുന്ന സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. സേവന പാതയിൽ കർമ്മ നിരതരാവുന്ന അംഗങ്ങൾക്ക് യൂത്ത് ലീഗ് നൽകുന്ന ഈ കരുതൽ ഒരു വലിയ പ്രചോദനമാണ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും വളരെ ശാസ്ത്രീയമായി സംവിധാനിച്ച പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഏപ്രിൽ 30 വരെയാണ് അംഗത്വം പുതുക്കാനുള്ള കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി തയ്യാറാക്കിയ ആപ്പ് വഴി പൂർണ്ണമായും ഓൺലൈനിൽ ആണ് അംഗത്വം പുതുക്കേണ്ടത്. നേരത്തേ സേവന-സന്നദ്ധ പ്രവർത്തകരായ വൈറ്റ് ഗാർഡ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് തുടങ്ങിയ സെക്യൂരിറ്റി സ്കീമിൽ ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന, ജില്ല, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ, ശാഖാ പ്രസിഡണ്ട് – ജനറൽ സെക്രട്ടറിമാർക്കും അംഗത്വം എടുക്കുകയും പുതുക്കുകയും ചെയ്യാവുന്നതാണ്.

പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ, സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ, വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവർ സന്നിഹിതരായി.

Continue Reading

Trending