Connect with us

india

കോളേജിനു പുറത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു

തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിച്ചു. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.

Published

on

ഫരീദാബാദ്; കോളേജിനു പുറത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു. ഹരിയാനയിലാണ് പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നത്. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിതയാണ് കൊല്ലപ്പെട്ടത്. തൗസീഫ്, റെഹാന്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍.

തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിച്ചു. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും സിസിടിവി വിഡിയോയില്‍ കാണാന്‍ കഴിയും.

നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.

മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒമ്പതുവയസുകാരി മരിച്ച നിലയില്‍; കൊലപാതകമാണെന്ന് മാതാപിതാക്കള്‍

ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അര്‍ധരാത്രി രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

മണിപ്പൂര്‍ കലാപത്തില്‍ കുടിയിറക്കപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പില്‍ ഒമ്പതുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അര്‍ധരാത്രി രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍, പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ കുട്ടിയെ കാണാനില്ലാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും ക്യാംപിലെ മറ്റുള്ളവരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മുറിവേറ്റ പാടും ശരീരത്തിലുടനീളം രക്തക്കറകളും ഉണ്ടായിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് മാതാപിതാക്കളും സോമി മദേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈറ്റി സംഘടനകളും ആരോപിച്ചു. പെണ്‍കുട്ടിയുടേത് മനുഷ്യത്വരഹിതമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച യങ് വൈഫി അസോസിയേഷന്‍, കുറ്റകൃത്യം സമഗ്രമായി അന്വേഷിച്ച് പൊലീസ് കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. 2023 മെയില്‍ പാെട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് മണിപ്പൂരിലുടനീളം 50,000ത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. അതിര്‍ത്തി സംസ്ഥാനത്തെ പല പ്രദേശങ്ങളിലെയും ദുരിതാശ്വാസ ക്യാംപുകളിലാണ് അവരില്‍ ഭൂരിഭാഗവും കഴിയുന്നത്.

Continue Reading

india

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ജീവനക്കാരുടെ സംഘടനകള്‍

മാര്‍ച്ച് 24, 25 തിയതികളില്‍ രാജ്യത്ത് ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് മാറ്റിവച്ചു.

Published

on

മാര്‍ച്ച് 24, 25 തിയതികളില്‍ രാജ്യത്ത് ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാത്തിനാണ് തീരുമാനം.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ (യുഎഫ്ബിയു) ണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണ് യുഎഫ്ബിയു. എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

അഞ്ച് ദിവസത്തെ ജോലിയില്‍ ഉള്‍പ്പടെ അനുഭാവപൂര്‍വമായ സമീപനമുണ്ടാകുമെന്നും റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും ഐ.ബി.എ ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിലവിലെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ച ജീവനക്കാരുടെ സംഘടനകള്‍ തുടര്‍ ചര്‍ച്ചകള്‍ ഏപ്രില്‍ മൂന്നാംവാരത്തില്‍ നടത്തുമെന്നും അറിയിച്ചു.

മാര്‍ച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. 24, 25 തിയതികളില്‍ പണിമുടക്ക് നടന്നിരുന്നുവെങ്കില്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. മാര്‍ച്ച് 30- ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന്- കണക്കെടുപ്പ് എന്നിവായായതിനാല്‍ ആ ദിവസങ്ങളില്‍ വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും.

Continue Reading

india

അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ല; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലംമാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍

ജഡ്ജിയെ സ്ഥലംമാറ്റാനാവില്ലെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലംമാറ്റിയതില്‍ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈകോടതി ബാര്‍ അസോസിയേഷന്‍. അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ലെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റാനാവില്ലെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

അതേസമയം, സ്ഥലംമാറ്റം പ്രാബല്യത്തില്‍ വന്നാല്‍ അലഹബാദ് ഹൈകോടതി ബാര്‍ അസോസിയേഷന്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തുമെന്നുമാണ് സൂചന.

കണക്കില്‍പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെ ഫുള്‍കോര്‍ട്ട് ആണ് അന്വേഷണത്തിന് തീരുമാനിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപധ്യായോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഫുള്‍കോര്‍ട്ടിനെ അറിയിച്ചു. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി

അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കാളാണ് അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.

വിശദമായ പരിശോധനയില്‍ അനധികൃത പണമാണെന്ന് മനസ്സിലായി. ഇതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശ്രദ്ധയില്‍പെടുത്തി.

ഇതിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൊളീജിയം യോഗം വിളിക്കുകയും ജഡ്ജിയെ അടിയന്തരമായി അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. 2021 ഒക്ടോബറിലാണ് യശ്വന്ത് വര്‍മ ഡല്‍ഹി ഹൈകോടതിയില്‍ നിയമിതനായത്.

Continue Reading

Trending