Connect with us

More

‘ഘര്‍ വാപ്പസി’; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്

Published

on

പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍ മോദി അറിയിച്ചു. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്.  ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്‌ന സന്ദര്‍ശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശത്തിനു നിതീഷ് കുമാര്‍ നന്ദി അറിയിച്ചു.

ഈ യോഗത്തിനുശേഷം ബിജെപി നേതാക്കളായ സുഷീല്‍ മോദിയും നിത്യാനന്ദ റായിയും മറ്റു പാര്‍ട്ടി എംഎല്‍എമാരും നിതീഷ് കുമാറിന്റെ വീട്ടിലെത്തി. ഇവിടെ ജെഡിയു ബിജെപി എംഎല്‍എമാരുടെ യോഗം നടക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം ഗവര്‍ണറെ കാണുമെന്നും സുഷീല്‍ മോദി വൈകിട്ടത്തെ യോഗത്തിനുശേഷം പറഞ്ഞിരുന്നു.

Image result for nidheesh kumar election in bihar

243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നീതീഷ് കുമാറിന്റെ ജെ ഡി യു വിന് 71 അംഗങ്ങളാണുള്ളത്. ബി ജെ പിക്കാകട്ടെ 58 ഉം.

ബി.ജെ.പിക്കും മോദിക്കുമെതിരെ കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കുമൊപ്പം കൈപിടിച്ചായിരുന്നു നിതീഷ് കുമാര്‍ ബിഹാറില്‍ മഹാസഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു മഹാ സഖ്യമെന്ന ബുദ്ധി. രാഷ്ട്രീയ വൈര്യം മറന്ന് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തോളോട് തോള്‍ ചേര്‍ന്ന് പ്രചരണം നയിച്ചപ്പോള്‍ ജനങ്ങള്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.

Image result for nitish lalu

തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മഹാസഖ്യം അധികാരമേറ്റപ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയമായി ഘോഷിക്കപ്പെട്ടു. എന്നാല്‍ അധികാരമേറ്റതിനു പിന്നാലെ മോദിക്കെതിരായ കടുത്ത നിലപാടുകളില്‍ നിന്ന് നതീഷ് പതിയെ പിന്‍വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നു. അപ്രതീക്ഷിതമായി നവംബര്‍ എട്ടാം തിയതി രാത്രി മോദി നോട്ട് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ അഭിനന്ദനവുമായി ആദ്യം രംഗത്തെത്തിയതും നീതീഷായിരുന്നു.

nitish-kumar-1

മണ്ടന്‍ തീരുമാനമാണ് മോദിയുടേതെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ദന്‍മാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞപ്പോഴും ബിഹാര്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. സ്വാഭാവികമായും ലാലുവുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി. ലാലുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ മോദിക്കൊപ്പം നിലകൊണ്ട നിതീഷിനെയായിരുന്നു പിന്നീട് കണ്ടത്.

ഇതോടെ നിതീഷ് കുമാര്‍ ബി ജെ പി പാളയത്തിലേക്ക് മടങ്ങുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ദിവസങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് തെളിയിക്കുന്നതും അതുതന്നെയാണ്. ബിനാമി സ്വത്തിടപാടു സംബന്ധിച്ച് തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ നിതീഷ് നിലപാട് കടുപ്പിക്കുകയായിരുന്നു.

Image result for nitish and modi

തേജസ്വി രാജിവെക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ജെഡിയുവും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് തേജസ്വി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ മന്ത്രിസഭ രാജിവെച്ചത്. ഇപ്പോള്‍ ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ എല്ലാം വ്യക്തമാകുന്നു.

ബിഹാറിലെ രാഷ്ട്രീയ നില

ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122

കക്ഷി നില

ആര്‍ജെഡി 80
ജെഡിയു 71
കോണ്‍ഗ്രസ് 27

ബിജെപി 53

എല്‍ജെപി 2
ആര്‍എല്‍എസ്പി 2
എച്ച്എഎം 1

സിപിഐ (എംഎല്‍) 3
സ്വതന്ത്രര്‍ 4

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീട്ടില്‍ നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്

Published

on

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.

സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.

Continue Reading

kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവ്‌ഡേക്കറാണ് കോര്‍ കമ്മിറ്റിയോഗത്തില്‍ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സിലില്‍ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

 

 

Continue Reading

kerala

‘താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു’; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

Published

on

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് ‘എമ്പുരാന്‍’ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Continue Reading

Trending