Connect with us

Culture

എന്‍എച്ച് 766 യാത്രാ നിരോധനം; പ്രതിഷേധവുമായി ജനസാഗരം

Published

on

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് യുവജന നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. സകൂള്‍-കോളജ് വിദ്യാര്‍ത്ഥികളും, വിവിധ സംഘടനകളും അടക്കം നൂറുകണക്കിന് ആളുകളാണ് ഐക്യദാര്‍ഢ്യവുമായെത്തുന്നത്.
സമര പന്തലില്‍ സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ പിഞ്ചുകുട്ടികള്‍ ശ്രദ്ധേയരായി. ബത്തേരിയിലെ ഹെവന്‍സ് പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സമരപന്തലിലെത്തി സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.


ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് ഹെവന്‍സ് പ്രീ സ്‌കൂളിലെ 30 പിഞ്ചുകുഞ്ഞുങ്ങളാണ്‌സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. നിരാഹാരമിരിക്കുന്ന യുവ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ബത്തേരി ടൗണ്‍ ലയന്‍സ് ക്ലബ്ബിലെ 12 ഓളം പ്രവര്‍ത്തകര്‍,സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയനിലെ 14 ഓളം പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ വൈകീട്ട് 6 മണി വരെ ഉപവസമിരുന്നു. സമര നേതാക്കളുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരിക്കുകയാണ്. നിരാഹാരമനുഷ്ടിക്കുന്ന സഫീര്‍ പഴേരിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയും പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഗവ ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു.അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യപാരി സംഘടനയിലെ 3 പേര്‍ റോഡില്‍ അര മണിക്കൂര്‍ അധികം കിടന്ന് പ്രതിഷേധിച്ചു.


കര്‍ണാടക, നീലഗിരി ജില്ലയിലെ ആറോളം സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലില്‍ എത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലിയും അഭിവാദ്യമര്‍പ്പിച്ച് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി പ്രസംഗിച്ചു. ഇന്നലെ ഉച്ച 12 മണി വരെ ബത്തേരിയിലെ വ്യാപാരികള്‍ കടകളടച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ബത്തേരിയില്‍ വലിയ തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നതിനാല്‍ ദേശീയ പാത പലപ്പോഴും ഗതാഗത തടസ്സം നേരിട്ടു.

ചീരാല്‍ പൗരവലിയുടെ നേതൃത്വത്തില്‍ ചീരാലില്‍ നിന്ന് 12 കിലോമീറ്റര്‍ നടന്ന് ബത്തേരിയില്‍ എത്തി യുവ നേതാക്കന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. വൈകുന്നേരം പ്രശസ്ത്ര വയലിന്‍ റെജി ഗോപിനാഥ് വയലിന്‍ വായിച്ചു.
ഹെവെന്‍സ് പ്രീ സ്‌കൂള്‍, വ്യപാരി വ്യവസായ ഏകോപന സമിതി, മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി, ഓട്ടോമൊട്ടീവ് റോയല്‍ എന്‍ഫീല്‍ഡ്,കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍,അസംപ്ഷന്‍ സ്‌കൂള്‍,വയനാട് ജില്ലാ ടൂറിസം അസോസിയേഷന്‍, റിസോര്‍ട്ട് ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്‍, എസ്.എന്‍.എച്ച്.എസ് പൂതാടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, റ്റാറ്റ ഐറിഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ലയന്‍സ് ക്ലബ്ബ്, ചീരാല്‍ പൗരാവലി, മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍,ദ്രോണ അക്കാദമി പി എസ് സി കോച്ചിങ് സെന്റര്‍, ന്യൂസ് പേപ്പര്‍ ഏജന്‍സീസ് അസോസിയേഷന്‍,ഐഡിയല്‍ സ്‌കൂള്‍,കര്‍ണാടക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, കര്‍ണാടക കാവല്‍പട,ആധാരം എഴുത്ത് അസോസിയേഷന്‍,ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍,നിര്‍മല സ്‌കൂള്‍ കബനിഗിരി,പുല്‍പ്പള്ളി വിജയ സ്‌കൂള്‍,കേരള ഗവ.കോണ്ട്രാക്ട്രര്‍ അസോസിയേഷന്‍,ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍, ലോട്ടറി ഓണേഴ്സ് അസോസിയേഷന്‍,ബോഡി ബിള്‍ഡേഴ്സ്,എം എസ് എഫ്,എസ് കെ എസ് എസ് എഫ്,എസ് എസ് എഫ് തുടങ്ങിയ വിവിധ സംഘടനകളാണ് അഭിവാദ്യമര്‍പ്പിച്ചത്. സി മോയിന്‍ കുട്ടി, ടി മുഹമ്മദ്, യാഹ്യാഖാന്‍ തലക്കല്‍, പി ഇസമായില്‍, ഹാരിസ് പടിഞ്ഞാറത്തറ, കെ കെ വാസുദേവന്‍, സി അബ്ദുല്‍ ഖാദര്‍, സംസാദ്,കെ റഫീക്, കെ പി തോമസ്, റോസകുട്ടി ടീച്ചര്‍, സി പി വര്‍ഗ്ഗീസ്, വിനയ ചന്ദ്രന്‍, ബ്രാന്‍ ആലി, ഷൗക്കത്തലി മൗലവി, സയ്യിദ് ഫക്രുദീന്‍ പൂക്കോയ തങ്ങള്‍,പി പി ഷൈജല്‍,ബിഷാര്‍ പി,ബ്രാന്‍ ആലി,എന്‍ ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, ആരിഫ് തണലോട്ട്, എം സി സെബാസ്റ്റ്യന്‍, മാടക്കര അബ്ദുള്ള, കെ.കെ വിശ്വനാഥന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതാക്കള്‍ സംസാരിച്ചു.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending