News
ബെര്‍നാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ നെയ്മര്‍ ശ്രമിച്ചോ? പിഎസ്ജി-ലൈപ്സിഷ് മത്സരത്തിന്റെ 56-ാം മിനുറ്റില്‍ സംഭവിച്ചതെന്ത്
ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്ണാവസരങ്ങള് നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫൈനലിലെത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ലൈപ്സിഷിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് നെയ്മര്‍-ഡി മരിയ-എംബാപ്പെ ത്രയം കലാശപോരിന് യോഗ്യത നേടിയത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ഡിഫന്‍ഡര്‍ കിംബെബെയും മത്സരത്തില്‍ നിറഞ്ഞാടിയത്. 1997ന് ശേഷം ആദ്യമായാണ് പി എസ് ജി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഗോളൊന്നും നേടിയില്ലെങ്കിലും കളം നിറഞ്ഞ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും ഫ്രഞ്ച് താരം എംബാപ്പെക്കും സ്വന്തം പേരില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.
ഇതിനിടെ, കളിയുടെ 56 ാം മിനുറ്റില്‍ യുവാന്‍ ബെര്‍നാറ്റ് നേടിയ പിഎസ്ജിക്കു നേടിയ മൂന്നാം ഗോളില്‍ നെയ്മര്‍ ആവശ്യമില്ലാതെ കാല്‍വെച്ചതും ഇപ്പോള്‍ നെയ്മര്‍ ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടതു മൂലയില്‍ നിന്നും ഡി മരിയ ഉയര്‍ത്തി നല്കിയ ഷോട്ട് ബെര്‍ണാറ്റിന് പോസ്റ്റിലേക്ക് തലവെച്ചു കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നു ആ ഗോളിന്. എന്നാല്‍ ലൈപ്സിഷ് ഗോളിയേയും കടന്ന് പോസ്റ്റിനുളളില്‍ പ്രവേശിച്ച ബോള്‍ വീണ്ടും അടിച്ചെടുക്കാന്‍ ശ്രമിച്ച നീക്കമാണ് ഇപ്പോള്‍ നെയ്മറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഗോളെന്നും ലഭിക്കാഞ്ഞതോടെ ബെര്‍ണാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചോ എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.
https://www.instagram.com/p/CEC0QJ-Hvkh/
അതേസമയം, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്ണാവസരങ്ങള് നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.
മാര്‍ക്വുഞ്ഞോസ് (13), ഡി മരിയ (42), ബെര്‍നാറ്റ് (56) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ടോട്ടന്‍ഹാമിനെയും ലിവര്‍പൂളിനെയും തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡിനെയും കെട്ടുകെട്ടിച്ച സെമിയിലെത്തിയ ലൈപ്സിഷിന്, എന്നാല്‍ നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നിവര്‍ അടങ്ങുന്ന സൂപ്പര്‍സംഘത്തിന് മുമ്പില്‍ പിടിച്ചു നില്ക്കാനായില്ല. കളിയുടെ പതിമൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. മരിയയുടെ ഫ്രീകിക്കില്‍ നിന്ന് ബ്രസീല്‍ താരം മാര്‍ക്വിഞ്ഞോസ് ആണ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലൈപ്സിഗ് പ്രതിരോധനിര ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട പന്തില്‍ നിന്നായിരുന്നു മരിയയുടെ ഗോള്‍. 56-ാം മിനിറ്റില്‍ പി.എസ്.ജി വീണ്ടും സ്കോര്‍ ചെയ്തു. രണ്ട് ഗോളിന് അസിസ്റ്റ് ചെയ്യുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഏഞ്ചല്‍ ഡി മരിയ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കി.
ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.
https://www.youtube.com/watch?v=SKqTHXN5X4s
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
kerala
വന്ദേഭാരതില്‍ പഴകിയ ജ്യൂസ് നല്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ (Vande Bharat Express) (20631) വ്യാഴാഴ്ച രാവിലെ യാത്രക്കാര്‍ക്ക് പഴകിയ ജ്യൂസ് നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്തു. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ജ്യൂസാണ് നല്‍കിയത്. അതസമയം പരാതി കാറ്ററിങ് ജീവനക്കാര്‍ നിസാരവല്‍ക്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നേരത്തെ, വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു.
kerala
ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലറിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി
സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്ഷന് അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്സണ് ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
അതേസമയം പെന്ഷന് തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.
സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജീവനക്കാരുടെ ബാധ്യതകള്‍ ഉള്‍പ്പടെയുള്ളവയില്‍ അവര്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞിരുന്നു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി
-
kerala3 days ago
തളിപറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി
-
kerala3 days ago
വാട്ട്സ്ആപ്പ് ചാറ്റുകള്‍ക്ക് കാര്യമായ തെളിവ് നല്‍കാനാവില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട 5 കൊലപാതക കേസുകളില്‍ കോടതി
-
india3 days ago
മംഗലാപുരത്ത് മുസ്ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
-
kerala2 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
News2 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ