Connect with us

Culture

പരുക്ക് ഗുരുതരം : നെയ്മറിന് ലോകകപ്പ് നഷ്ടമായേക്കും

Published

on

 

പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്‌സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്‌ട്രെക്ച്ചറിലാണ് കൊണ്ടു പോയത്. ആദ്യം പരിക്ക് അതീവ ഗുരുതരമല്ലെന്ന് കരുതിയെങ്കിലും ഇപ്പോള്‍ താരത്തിന് സര്‍ജറി വേണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സര്‍ജറിക്ക് വിധേയമായാല്‍ കുറഞ്ഞപക്ഷം നെയ്മര്‍ രണ്ടുമാസമെങ്കിലും കളത്തിനു പുറത്തിരിക്കേണ്ടിവരും. സര്‍ജറിശേഷം രണ്ടുമാസം കഴിഞ്ഞ് താരം പരിശീലനത്തിനിറങ്ങിയാലും കായികക്ഷമത അനുസരിച്ചാവും ലോകകപ്പിന് കളിക്കാനാവുമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. നിലവില്‍ സാഹചര്യത്തില്‍ നെയ്മറിന്റെ ലോകകപ്പ് സംശയത്തിലാണെന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അടുത്തയാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍മാരായ റയല്‍ മഡ്രിഡിനെ സ്വന്തം മൈതാനത്ത് നേരിടാനിറങ്ങുന്ന പി.എസ്.ജിക്ക് നെയ്മറിന്റെ അഭാവം വലിയ തിരിച്ചടിയാണ്. ആദ്യപാദത്തില്‍ റയലിന്റെ തട്ടകത്തില്‍ 3-1ന് തോറ്റ ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ക്ക് വലിയ മാര്‍ജിനിലുള്ള വിജയം തന്നെ വേണം അവസാന എട്ടില്‍ ഇടം നേടാന്‍.

Soccer Football – Paris Saint-Germain F.C. – Neymar Jr Press Conference – Paris, France – August 4, 2017 New Paris Saint-Germain signing Neymar Jr REUTERS/Christian Hartmann

നെയ്മറിനെ കൂടാതെ ബ്രസീലിന്റെ തന്നെ പ്രതിരോധ താരം മാര്‍ക്വിഞ്ഞോസും പരിക്കിറ്റ പിടിയിലാണ്. ഇതും ടീമിനെ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. നെയ്മറിന് പകരം അര്‍ജന്റീനന്‍ താരം ഏഞ്ചല്‍ ഡി മരിയയും മാര്‍കിനോസിനു പകരം കിംപെംബയും യുനയ് എമിറി പരീക്ഷിച്ചേക്കും എന്നാണ് സൂചന. മാര്‍ച്ച് ആറിനാണ് പി.എസ്.ജി-റയല്‍ മാഡ്രിഡ് മത്സരം.

അതേസമയം റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറേറ്റ്‌സുകളായ ബ്രസിലിന് നായകന്‍ നെയ്മറിന്റെ അഭാവം കനത്ത ആഘാതമാണ് നല്‍കുക. പരിശീലകന്‍ ടിറ്റേ നെയ്മറിനെ മുന്‍നിര്‍ത്തിയാണ് ലോകകപ്പ് ടീമിനെ സജ്ജമാക്കുന്നത്. നെയ്മറിന് ലോകകപ്പ് നഷ്ടമായാല്‍ സൂപ്പര്‍താരത്തിന്റെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കുമെന്നും ഇതിനെ കോച്ച് എങ്ങനെ അതിജീവിക്കുമെന്നും കണ്ടറിയണം. നെയ്മറിന് ലോകകപ്പ് നഷ്ടമായാല്‍ അതു ലോകം എമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കും നിരാശ സമ്മാനിക്കും. വരുന്ന ജൂണ്‍ 14ന് ആരംഭിക്കുന് റഷ്യന്‍ ലോകകപ്പ് ജൂലൈ 15ന് അവസാനിക്കും.

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending