kerala
കെ.എസ്.ഇ.ബിയില്‍ നിന്ന് അടുത്ത പ്രഹരം; കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ത്രീ ഫെയ്സിലേക്ക്
അഞ്ച് കിലോവാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ളവരെ കണ്ടെത്താന്‍ നിര്‍ദേശവുമായി റഗുലേറ്ററി കമ്മീഷന്

സിംഗിള്‍ ഫെയ്സ് കണക്ഷനില്‍ അഞ്ച് കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ ത്രീ ഫെയ്സ് കണക്ഷനിലേക്ക് മാറ്റാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്കി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്. വിതരണ ശൃംഖ മെച്ചപ്പെടുന്നത് ഉള്‍പ്പെടെയാണ് ലക്ഷ്യമെങ്കിലും ഫലത്തില്‍ ഉപയോക്താവിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന നടപടിയാണിത്.
സിംഗിള്‍ കണക്ഷനില്‍ നിന്ന് ത്രീ ഫേയ്സിലേക്ക് മാറണമെങ്കില്‍ 4,600 രൂപ കണ്‍വേര്‍ഷന്‍ ഫീസുണ്ട്. ഇലക്ട്രിസിറ്റി മീറ്റര്‍ വാടക 6 രൂപയില്‍ നിന്ന് 15 രൂപയാകും. ഇതുകൂടാതെ സെക്യൂരിറ്റി നിക്ഷേപവും വര്‍ധിക്കും. താരിഫില്‍ മാറ്റം വരുന്നതു കൊണ്ട് വൈദ്യുത ബില്ലും ഉയരും. ഉയര്‍ന്ന വൈദ്യുതി ചാര്‍ജില്‍ നട്ടം തിരിയുന്ന ഉപയോക്താക്കള്‍ക്ക് കനത്ത പ്രഹരമായിരിക്കും പുതിയ തീരുമാനം.
ലോഡ് കൂടുതല്‍
നിലവില്‍ ഗാര്‍ഹിക ഉപയോക്താക്കളില്‍ എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ത്രീ ഫേസ് കണക്ഷന് ഉപയോഗിക്കുന്നത്. എന്നാല്‍ നല്ലൊരു ശതമാനം വീടുകളിലും എയര്‍ണ്ടീഷണറുകള്‍, ഇലക്ട്രിക് കുക്കറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അഞ്ച് കിലോവാട്ടില്‍ കൂടുതല്‍ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ത്രീ ഫേസ് കണക്ഷനിലേക്ക് മാറ്റണമെന്നാണ് റഗുലേറ്ററി കമ്മീഷന് ഒക്ടോബര്‍ 31ന് ഇറക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നത്.
ലോഡ് ബാലന്‍സ് ചെയ്യാനും പ്രസരണനഷ്ടം കുറയ്ക്കാനും വതിരണ ശൃംഖല മെച്ചപ്പെടുത്താനും ഇതു വഴി സാധിക്കുമെന്ന് കെ.എസ്.ഇ.ബി ഓഫീസ് അസോസിയേഷന് റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. കൂടാതെ ഫെയ്സ് അടിസ്ഥാനപ്പെടുത്തിയുള്ള ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നതാണ് നല്ലതെന്നും അസോസിയേഷന് സൂചിപ്പിച്ചിരുന്നു. പല സ്ഥലങ്ങളിലും ഗാര്‍ഹിക ഉപയോക്താക്കളുടെ കണക്ടഡ് ലോഡ് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പല ട്രാന്‍സ്ഫോര്‍മറുകളും ഓവര്‍ലോഡ് ആണെന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.
സ്വമേധയ മുന്നോട്ട് വരാം
5 കിലോവാട്ടോ അതിനു മുകളിലോ കണക്റ്റഡ് ലോഡുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ത്രീ ഫെയ്സ് കണക്ഷന് നല്‍കണമെന്നാണ് സപ്ലൈ കോഡ് 2024ന്റെ പ്രൊവിഷന്‍സില്‍ പറയുന്നത്. ഇതനുസരിച്ച് നിലവില്‍ സിംഗിള്‍ കണക്ഷനില്‍ 5 കിലോവാട്ടിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളെ കണ്ടെത്താന്‍ കമ്മീഷന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.
കൂടുതല്‍ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന സിംഗിള്‍ ഫെയ്സ് ഉപയോക്താക്കള്‍ക്ക് സ്വമേധയാ 3 ഫെയ്സ് കണക്ഷനിലേക്ക് മാറാനുള്ള പദ്ധതി കെ.എസി.ഇ.ബിക്ക് നിര്‍ദേശിക്കാമെന്നും കമ്മീഷന് നിര്‍ദേശിച്ചു. കൂടാതെ സിംഗിള്‍ ഫെയ്സില്‍ നിന്ന് ത്രീ ഫെയ്സിലേക്ക് മാറുന്നതിനുള്ള ചാര്‍ജുകളില്‍ കെ.എസ്.ഇ.ബിക്ക് ഇളവു നല്‍കാമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
kerala
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
kerala
കോഴിക്കോട് നഴ്സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നഴ്സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
kerala
മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും
കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി.
ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
india3 days ago
ഇന്ത്യ-പാക് എ.ഡി.ജി.എം ചര്‍ച്ച അവസാനിച്ചു; വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india3 days ago
വീണ്ടും പാകിസ്ഥാന് പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം