Connect with us

News

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല: പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

Published

on

ന്യൂസിലാന്റില്‍ 51 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ബ്രെന്റണ്‍ ടെറന്റിന് കോടതി ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ ഈ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് പ്രതി ബ്രെന്റന്‍ ടെറന്റ്.

മനുഷ്യത്വമില്ലാത്തവന്‍ എന്നാണ് കോടതി പ്രതിയെ വിശേഷിപ്പിച്ചത്. നിരപരാധികളായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആക്രമിച്ച ടെറന്റിന്റെ വിദ്വേഷ പ്രത്യയശാസ്ത്രത്തെയും ജഡ്ജി കാമറൂണ്‍ മാണ്ടെര്‍ വിമര്‍ശിച്ചു. ക്രൂരവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങളെ നിരാകരിക്കുന്ന രീതിയില്‍ പ്രതികരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഓസ്‌ട്രേലിയക്കാരനായ വംശീയവാദിയായ 29കാരന്‍ 2019 മാര്‍ച്ച് 15നാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ െ്രെകസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ആക്രമണം നടത്തിയത്. ന്യൂസിലാന്റില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ സമാനതകളില്ലാത്ത ആക്രമണമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യമാണ് ന്യൂസിലാന്റ്. അതുകൊണ്ടുതന്നെ നിലവിലെ ഏറ്റവും കഠിനമായ ശിക്ഷയായ പരോള്‍ ഇല്ലാത്ത ആജീവനാന്ത തടവ് ശിക്ഷയാണ് പ്രതിക്ക് കോടതി വിധിച്ചത്.

ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള നാല് ദിവസത്തെ വിചാരണ തിങ്കളാഴ്ചയാണ് കോടതിയില്‍ തുടങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ കോടതി മുറിയില്‍ വളരെ കുറച്ചുപേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇരകളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അടക്കമുള്ളവര്‍ക്ക് കോടതി നടപടികള്‍ വീക്ഷിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി അവസരമൊരുക്കിയിരുന്നു. ടെറന്റ് അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിച്ചു. ആക്രമണത്തിന്റെ ഇരകള്‍ക്ക് പറയാനുള്ളത് മുഴുവന്‍ ജഡ്ജി കേട്ടു. ഭര്‍ത്താവിനെ, ഭാര്യയെ, സഹോദരങ്ങളെ, മാതാപിതാക്കളെ നഷ്ടമായവര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാവമാറ്റവും കൂടാതെ അവരെ നോക്കിക്കൊണ്ടിരുന്നു 29കാരനായ അക്രമി.

പരമാവധി മുസ്‌ലിംകളെ കൊല്ലാനും പള്ളി തീയിടാനുമായിരുന്നു ടെറന്റിന്റെ പദ്ധതിയെന്ന് പ്രോസിക്യൂഷന്‍ ബര്‍ണബി ഹാവെസ് കോടതിയെ അറിയിച്ചു. 2017-ലാണ് ഇയാള്‍ ന്യൂസിലന്റിലെത്തിയത്. മാരകായുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പള്ളി ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. അതിനായി ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളെ കുറിച്ച് വിശദമായി തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദവും ഇരകളുടെ മൊഴിയും കണക്കിലെടുത്ത കോടതി അക്രമിക്ക് പരമാവധി കഠിന ശിക്ഷ വിധിക്കുകയായിരുന്നു.

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending