Culture
തകര്‍ന്ന കിവികള്‍ക്ക് രക്ഷകരായി നീഷാമും ഗ്രാന്‍ഡ്‌ഹോമും

ജെയിംസ് നീഷാമിന്റെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെയും ചെറുത്തുനില്‍പ്പില്‍ ന്യൂസിലാന്റിനെതിരെ പാകിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം . 83റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
ഒഅഞ്ച് റണ്‍സില്‍ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഗുപ്റ്റിലിന്റെ വിക്കറ്റ് തെറിപ്പിച്ച ആമിറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 24 റണ്‍സില്‍ കോളിന്‍ മുന്റോയെ മടക്കി ഷാഹീന്‍ അഫ്രീദി ന്യൂസിലന്‍ഡിന് രണ്ടാം പ്രഹരം നല്‍കി.
റാസ് ടെയ്‌ലറും ടോം ലഥാമും മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ അര്‍ധസെഞ്ചുറിപ്പോലും കടന്നിരുന്നില്ല. ഇരുവരെയും പുറത്താക്കിയത് ഷാഹീന്‍ അഫ്രീദിയായിരുന്നു. നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ സ്‌കോറിങ്ങില്‍ മുന്നേറാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. എന്നാല്‍ 41 റണ്‍സില്‍ നായകന്‍ കൂടി വീണതോടെ ന്യൂസിലന്‍ഡ് തകരുകയായിരുന്നു.
എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നീഷാമും ഗ്രാന്‍ഡ്‌ഹോമും ശ്രദ്ധപൂര്‍വ്വം ബാറ്റ് വീശി. വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസില്‍ നിലയുറപ്പിച്ച ഇരുവരും ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 71 പന്തുകള്‍ നേരിട്ട ഗ്രാന്‍ഡ്‌ഹോം 64 റണ്‍സുമായാണ ക്രീസ് വിട്ടത്. ഗ്രാന്‍ഡ്‌ഹോം വീഴുമ്പോഴേക്കും പൊരുതാവുന്ന സ്‌കോറിലേക്ക് ന്യൂസിലന്‍ഡ് എത്തിയിരുന്നു. 112 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത നീഷാമിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സില്‍ ഏറെ നിര്‍ണായകമായത്.
പത്ത് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്ത ഷാഹീന്‍ അഫ്രീദിയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്. മൂന്ന് മെയ്ഡിന്‍ ഓവറുകള്‍ എറിയാനും അഫ്രീദിക്കായി. മുഹമ്മദ് ആമിര്‍ ഷബാദ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാന് വേണ്ടി ഓരോ വിക്കറ്റും നേടി.
ഇന്നത്തെ മത്സരം ജയിച്ച് സെമി പ്രവേശം ഉറപ്പിക്കുകയാണ് കിവീസ് ലക്ഷ്യമിടുന്നത്. എന്നാല്‍, പാക്കിസ്ഥാനാകട്ടെ ലോകകപ്പില്‍ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉള്ളത്. ന്യൂസിലന്‍ഡിന് ഇനി ശേഷിക്കുന്നത് മൂന്ന് കളികളാണ്. ഇതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ജയിച്ചാല്‍ സെമിയിലേക്ക് പ്രവേശിക്കാം. ആറ് കളികളില്‍ നിന്ന് 11 പോയിന്റ് സ്വന്തമായുള്ള ന്യൂസിലന്‍ഡ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
ചരക്ക് കപ്പല്‍ അപകടം; വെല്ലുവിളിയായി തീ ആളിക്കത്തുന്നു; നാല് പേരെ ഇനിയും കണ്ടെത്താനായില്ല
-
kerala3 days ago
മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച 150 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു