Connect with us

Culture

തകര്‍ന്ന കിവികള്‍ക്ക് രക്ഷകരായി നീഷാമും ഗ്രാന്‍ഡ്‌ഹോമും

Published

on

ജെയിംസ് നീഷാമിന്റെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെയും ചെറുത്തുനില്‍പ്പില്‍ ന്യൂസിലാന്റിനെതിരെ പാകിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം . 83റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.

ഒഅഞ്ച് റണ്‍സില്‍ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഗുപ്റ്റിലിന്റെ വിക്കറ്റ് തെറിപ്പിച്ച ആമിറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 24 റണ്‍സില്‍ കോളിന്‍ മുന്റോയെ മടക്കി ഷാഹീന്‍ അഫ്രീദി ന്യൂസിലന്‍ഡിന് രണ്ടാം പ്രഹരം നല്‍കി.

റാസ് ടെയ്‌ലറും ടോം ലഥാമും മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ അര്‍ധസെഞ്ചുറിപ്പോലും കടന്നിരുന്നില്ല. ഇരുവരെയും പുറത്താക്കിയത് ഷാഹീന്‍ അഫ്രീദിയായിരുന്നു. നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ സ്‌കോറിങ്ങില്‍ മുന്നേറാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. എന്നാല്‍ 41 റണ്‍സില്‍ നായകന്‍ കൂടി വീണതോടെ ന്യൂസിലന്‍ഡ് തകരുകയായിരുന്നു.


എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നീഷാമും ഗ്രാന്‍ഡ്‌ഹോമും ശ്രദ്ധപൂര്‍വ്വം ബാറ്റ് വീശി. വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസില്‍ നിലയുറപ്പിച്ച ഇരുവരും ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 71 പന്തുകള്‍ നേരിട്ട ഗ്രാന്‍ഡ്‌ഹോം 64 റണ്‍സുമായാണ ക്രീസ് വിട്ടത്. ഗ്രാന്‍ഡ്‌ഹോം വീഴുമ്പോഴേക്കും പൊരുതാവുന്ന സ്‌കോറിലേക്ക് ന്യൂസിലന്‍ഡ് എത്തിയിരുന്നു. 112 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത നീഷാമിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സില്‍ ഏറെ നിര്‍ണായകമായത്.
പത്ത് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്ത ഷാഹീന്‍ അഫ്രീദിയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്. മൂന്ന് മെയ്ഡിന്‍ ഓവറുകള്‍ എറിയാനും അഫ്രീദിക്കായി. മുഹമ്മദ് ആമിര്‍ ഷബാദ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാന് വേണ്ടി ഓരോ വിക്കറ്റും നേടി.


ഇന്നത്തെ മത്സരം ജയിച്ച് സെമി പ്രവേശം ഉറപ്പിക്കുകയാണ് കിവീസ് ലക്ഷ്യമിടുന്നത്. എന്നാല്‍, പാക്കിസ്ഥാനാകട്ടെ ലോകകപ്പില്‍ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉള്ളത്. ന്യൂസിലന്‍ഡിന് ഇനി ശേഷിക്കുന്നത് മൂന്ന് കളികളാണ്. ഇതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ജയിച്ചാല്‍ സെമിയിലേക്ക് പ്രവേശിക്കാം. ആറ് കളികളില്‍ നിന്ന് 11 പോയിന്റ് സ്വന്തമായുള്ള ന്യൂസിലന്‍ഡ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending